Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹരിപ്പാട്: കോട്ട...

ഹരിപ്പാട്: കോട്ട നിലനിർത്താൻ യു.ഡി.എഫ്; വിള്ളൽ വീഴ്ത്താൻ എൽ.ഡി.എഫ്

text_fields
bookmark_border
ഹരിപ്പാട്: കോട്ട നിലനിർത്താൻ യു.ഡി.എഫ്; വിള്ളൽ വീഴ്ത്താൻ എൽ.ഡി.എഫ്
cancel

ഹരിപ്പാട്: രാഷ്ട്രീയകേരളത്തിെൻറ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് ഹരിപ്പാട് മണ്ഡലം. മണ്ഡലം മാറുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട്, കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് കരുതപ്പെടുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കുറി ജനവിധി തേടുന്നുവെന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പിന് മുേമ്പയെത്തിയെന്നതാണ് പ്രത്യേകത.  മണ്ഡലം കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് യു.ഡി.എഫ്. കഴിഞ്ഞ 10 വർഷത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളാണ് ഈ വിശ്വാസത്തിന് പിന്നിൽ.

മണ്ഡലത്തിെൻറ തെരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ രാഷ്ട്രീയ സമവാക്യങ്ങൾ പലപ്പോഴും മാറിമറിയുന്ന കാഴ്ചയാണ്. ഈ പിൻബലത്തിൽ കോട്ട തകർക്കാനുള്ള പടപ്പുറപ്പാടിലാണ് ഇടതുമുന്നണി. തദ്ദേശ തെരഞ്ഞെടുപ്പുഫലത്തിൽ മണ്ഡലത്തിൽ മികച്ച മുന്നേറ്റം നടത്താൻ കഴിെഞ്ഞന്ന ആത്മവിശ്വാസത്തിലാണിവർ. ആഞ്ഞുപിടിച്ചാൽ അട്ടിമറി വിജയം സാധ്യമാണെന്ന് എതിർപക്ഷം വിലയിരുത്തുന്നു.

1957 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ എട്ടുതവണ വലതുപക്ഷത്തിനൊപ്പവും അഞ്ചുതവണ ഇടതുപക്ഷത്തിനൊപ്പവും നിന്നിട്ടുണ്ട്. മണ്ഡലം രൂപവത്കരിച്ച 1957ൽ സ്വതന്ത്രൻ വി. രാമകൃഷ്ണ പിള്ളയാണ് വിജയിച്ചത്. 1960ലും 1965ലും കോൺഗ്രസ് പക്ഷത്തേക്ക് കൂറുമാറി. എൻ.എസ്. കൃഷ്ണപിള്ളയും കെ.പി. രാമകൃഷ്ണൻ നായരുമായിരുന്നു വിജയികൾ. 1967ൽ സി.ബി. ചന്ദ്രശേഖര വാര്യരിലൂടെ ഇടതുപക്ഷം അട്ടിമറിവിജയം നേടി. 1970ലും വിജയം ആവർത്തിച്ചു. 1977ൽ ജി.പി. മങ്ങലത്ത് മഠത്തിലൂടെ കോൺഗ്രസ് വീണ്ടും വിജയത്തിളക്കത്തിലെത്തി. 1980ൽ സി.ബി. ചന്ദ്രശേഖര വാര്യരിലൂടെ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചു.

1982ൽ രമേശ് ചെന്നിത്തലയിലൂടെയാണ് പൂർണമായും കോൺഗ്രസ് ആധിപത്യം നേടിയത്. 1987ൽ അദ്ദേഹം ജയം ആവർത്തിച്ചപ്പോൾ 1991ൽ കെ.കെ. ശ്രീനിവാസനിലൂടെയും കോൺഗ്രസ് നേട്ടം സ്വന്തമാക്കി. 1996ൽ ആർ.എസ്.പിയിെല എ.വി. താമരാക്ഷൻ ജയിച്ചു. 2001ൽ സി.പി.എമ്മിലെ ടി.കെ. ദേവകുമാറിലൂടെ വിജയം നേടിയെങ്കിലും പിന്നീട് ഇതുവരെ ഇടതുപക്ഷത്തിനൊപ്പം ചേർന്നിട്ടില്ല. 2006ൽ കോൺഗ്രസിലെ അഡ്വ. ബി. ബാബുപ്രസാദിനായിരുന്നു വിജയം.

2011ൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രമേശ് ചെന്നിത്തല വീണ്ടും പഴയ തട്ടകത്തിലെത്തി വിജയമുറപ്പിച്ചു. 5,520 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് സി.പി.ഐയുടെ ജി. കൃഷ്ണപ്രസാദിനെ പരാജയപ്പെടുത്തിയത്. 2016ലെ ഇടതുതരംഗത്തിലും യു.ഡി.എഫിെൻറ ഉറച്ച കോട്ടയായി ചെന്നിത്തലക്കൊപ്പമാണ് നിന്നത്. അന്ന് സി.പി.ഐയിലെ പി. പ്രസാദിനെ 18,621 വോട്ടിനാണ് തറപറ്റിച്ചത്.

മണ്ഡലത്തിൽ മുമ്പെങ്ങുമില്ലാത്ത വികസനങ്ങൾ സാധ്യമാക്കിയതാണ് ചെന്നിത്തലയുടെ വിജയപ്രതീക്ഷക്ക് കരുത്ത് പകരുന്നത്. വികസനം എത്താത്ത ഒരു പഞ്ചായത്ത് പോലുമില്ലെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു. തിരക്കുകൾ ഏറെ ഉണ്ടായിട്ടും മണ്ഡലത്തിലെ ചെറുതും വലുതുമായ കാര്യങ്ങൾക്ക് വരെ ഓടിയെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാന സർക്കാറിെൻറ വികസന നേട്ടങ്ങളാണ് ഇടതുമുന്നണിയുടെ മുഖ്യ പ്രചാരണവിഷയം. തുടർഭരണത്തിന് കേരളം ആഗ്രഹിക്കുമ്പോൾ ഹരിപ്പാടും മാറിച്ചിന്തിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതാണ് വ്യക്തമാക്കുന്നതെന്നും ഇടത് നേതാക്കൾ പറയുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മികച്ച സ്ഥാനാർഥിയെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ഇടതുക്യാമ്പ്. എന്നാൽ, 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ 6000 വോട്ടിന് മുന്നിലെത്തിയിരുന്നു.

തെരഞ്ഞെടുപ്പ് ചരിത്രം

1957 രാമകൃഷ്ണ പിള്ള വി. (സ്വത.) കെ. ബാലഗംഗാധരൻ 4372

1960 എൻ.എസ്. കൃഷ്ണപിള്ള (കോൺഗ്രസ്) വി. രാമകൃഷ്ണ പിള്ള 10309

1965 കെ.പി. രാമകൃഷ്ണൻ നായർ (കോൺഗ്രസ്) സി.ബി. ചന്ദ്രശേഖര വാര്യർ 6466

1967 സി.ബി. ചന്ദ്രശേഖര വാര്യർ (സി.പി.എം) കെ.പി.ആർ. നായർ 1120

1970 സി.ബി. ചന്ദ്രശേഖര വാര്യർ (സി.പി.എം) തച്ചടി പ്രഭാകരൻ 6842

1977 ജി.പി. മങ്ങലത്ത്മഠം (കോൺഗ്രസ്) സി.ബി ചന്ദ്രശേഖര വാര്യർ 2919

1980 സി.ബി.ചന്ദ്രശേഖര വാര്യർ (സി.പി.എം) ജി.പി. മങ്ങലത്ത് മഠം 3409

1982 രമേശ് ചെന്നിത്തല (കോൺഗ്രസ്) പി.ജി. തമ്പി 4577

1987 രമേശ് ചെന്നിത്തല (കോൺഗ്രസ്) എ.വി. താമരാക്ഷൻ 3817

1991 കെ.കെ. ശ്രീനിവാസൻ (കോൺഗ്രസ്) എ.വി. താമരാക്ഷൻ 515

1996 എ.വി. താമരാക്ഷൻ (ആർ.എസ്.പി) എൻ. മോഹൻ കുമാർ 7218

2001 ടി.കെ. ദേവകുമാർ (സി.പി.എം) എ.വി. താമരാക്ഷൻ 4187

2006 ബി. ബാബു പ്രസാദ് (കോൺഗ്രസ്) ടി.കെ. ദേവകുമാർ 1886

2011 രമേശ് ചെന്നിത്തല (കോൺഗ്രസ്) ജി. കൃഷ്ണപ്രസാദ് 5520

2016 രമേശ് ചെന്നിത്തല (കോൺഗ്രസ്) പി. പ്രസാദ് 18621

മണ്ഡല സ്ഥിതിവിവരം

നഗരസഭയും 10 പഞ്ചായത്തുകളും ചേർന്നതാണ് മണ്ഡലം. 2011 മുതൽ രമേശ് ചെന്നിത്തലയാണ് എം.എൽ.എ. ഹരിപ്പാട് നഗരസഭയും കരുവാറ്റ, ചെറുതന, പള്ളിപ്പാട്, ചേപ്പാട്, കാർത്തികപ്പള്ളി, ചിങ്ങോലി, മുതുകുളം, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, കുമാരപുരം പഞ്ചായത്തുകളുമാണുള്ളത്. ഹരിപ്പാട് നഗരസഭയും തൃക്കുന്നപ്പുഴ, ചിങ്ങോലി, ചെറുതന പഞ്ചായത്തുകൾ യു.ഡി.എഫും ആറാട്ടുപുഴ, കാത്തികപ്പള്ളി, മുതുകുളം, കുമാരപുരം, പള്ളിപ്പാട്, േചപ്പാട്, കരുവാറ്റ പഞ്ചായത്തുകൾ എൽ.ഡി.എഫുമാണ് ഭരിക്കുന്നത്.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പ്

യു.ഡി.എഫ്-60106

എൽ.ഡി.എഫ്-58639

എൻ.ഡി.എ-26969

2019 ലോക്സഭ

അഡ്വ. എ.എം. ആരിഫ്

(സി.പി.എം)-445981

അഡ്വ. ഷാനിമോൾ ഉസ്മാൻ (കോൺഗ്രസ്)-435496

ഡോ. കെ.എസ്. രാധാകൃഷ്ണൻ (ബി.ജെ.പി)-187729

ഭൂരിപക്ഷം-10474

2016 നിയമസഭ

രമേശ് ചെന്നിത്തല

(കോൺഗ്രസ്)-75980

പി. പ്രസാദ്

(സി.പി.ഐ)-57359

ഡി. അശ്വനിദേവ്

(ബി.ജെ.പി)-12985

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithalaharipad seatAssembly election 2021
News Summary - haripad: UDF to retain fort
Next Story