Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമ്പർക്കം പുലർത്തിയവരെ...

സമ്പർക്കം പുലർത്തിയവരെ കണ്ടെത്തൽ ശ്രമകരം

text_fields
bookmark_border
സമ്പർക്കം പുലർത്തിയവരെ കണ്ടെത്തൽ ശ്രമകരം
cancel

തിരുവനന്തപുരം/പത്തനംതിട്ട: പ്രതിരോധപ്രവർത്തനം ഭദ്രമെങ്കിലും കോവിഡ്-19 സ്ഥിരീ കരിച്ചയാളുകളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തൽ ശ്രമകരം. നേരേത്ത സ്ഥിരീക രിച്ച മൂന്ന് കേസിലും വൈറസ് ബാധിത മേഖലയിൽനിന്ന് മടങ്ങിയെത്തി വൈകാതെ നിരീക്ഷണത് തിലാൻ കഴിഞ്ഞു. ഇവരുടെ കുടുംബാംഗങ്ങൾക്ക് പോലും ൈവറസ് ബാധയേൽക്കാതെ പ്രതിരോധി ക്കാനും സാധിച്ചു.

കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നുള്ള കുടുംബം ഫെബ ്രുവരി 29 നാണ് നെടുമ്പാശ്ശേരിയിലെത്തിയത്. ദമ്പതികളെയും 24 കാരനായ മകനെയും സ്വീകരിക്കാൻ കോട്ടയെത്ത ബന്ധുക്കൾ കാത്തുനിന്നിരുന്നു. ഇറ്റലിയിൽനിന്നാണ് വരുന്നതെന്ന കാര്യം മറച്ചുവെച്ച് ദോഹയിൽനിന്നെന്ന വ്യാജേന പരിശോധനക്ക് നിൽക്കാതെ പുറത്ത് കടക്കുകയായിരുന്നു. ടാക്സിയിൽ നാട്ടിലേക്കുള്ള യാത്രക്കിടെ ഇവർ ഹോട്ടലിലും പെട്രോൾ പമ്പിലും കയറി.

റാന്നി ഐത്തലയിലെ വീട്ടിൽ എത്തിയശേഷം ബന്ധുവീടുകളിലും ഇവർ തങ്ങി. വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. കുടുംബത്തിലെ മുതിർന്ന അംഗം രോഗലക്ഷണങ്ങളോടെ ചികിത്സ തേടി റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിയതോടെ പ്രവാസികുടുംബത്തെ അധികൃതർ ബലമായി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വീട്ടിലെത്തിയ ആരോഗ്യപ്രവർത്തകരോട് തട്ടിക്കയറിയ കുടുംബം ജില്ല ഭരണകൂടം നിലപാട് കടുപ്പിച്ചതോടെയാണ് ഒടുവിൽ വഴങ്ങിയത്.

ഇൗ കാലയളവിൽ കുടുംബം ആരുമായെല്ലാം ഇടപഴകി എന്ന് കഴിയുംവേഗം കണ്ടെത്തലാണ് വെല്ലുവിളി. വൈകുംതോറും സമ്പർക്കശൃംഖലയുടെ വ്യാപ്തി കൂടും. കുടുംബം വിമാനത്താവളത്തിൽ ഇറങ്ങിയത് മുതൽ ആശുപത്രിയിലെ നിരീക്ഷണവാർഡിൽ എത്തിയതുവരെ ആരുമായെല്ലാം ബന്ധപ്പെട്ടിട്ടുണ്ടോ അവരെയെല്ലാം നിരീക്ഷണവലയത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഉൗർജിതമായി പുരോഗിക്കുന്നത്. പരിശീലനം നേടിയ എട്ട് സംഘങ്ങളെയാണ് ഇതിന് വിന്യസിച്ചത്.

ഒാരോ ദിവസവും എവിടെയൊക്കെ സന്ദർശിച്ചു, ആരുമായി സംസാരിച്ചു എന്ന് സമയക്രമത്തിൽ സമാഹരിക്കുകയാണ് ഒന്നാം ഘട്ടം. ഭക്ഷണം കഴിക്കാനിറങ്ങിയ ഹോട്ടലും ഇന്ധനം നിറച്ച പെട്രോൾ പമ്പുമെല്ലാം ഇതിൽ ഉൾപ്പെടും. കുറ്റാന്വേഷണത്തിന് സമാനം വൈറസ്ബാധിതരുടെ വഴികളിലൂടെയുള്ള തിരിഞ്ഞുനടത്തത്തിലൂടെയാണ് സാമീപ്യമുള്ളവരെ കണ്ടെത്തുന്നത്. ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശാ വർക്കർമാർ എന്നിവരെയാണ് ഇതിന് നിയോഗിച്ചത്.

നേരിട്ടുള്ള സമീപ്യം, വിദൂരസാമീപ്യം എന്നിങ്ങനെ രണ്ട് സമ്പർക്കപട്ടികയാണ് തയാറാക്കുന്നത്. നേരിട്ട് സാമീപ്യമുള്ളവരെ തിങ്കളാഴ്ച രാവിലെയോടെ കണ്ടെത്താനാകുമെന്നാണ് വിലയിരുത്തൽ. ഇവർ സഞ്ചരിച്ച വിമാനം, കൊച്ചി വിമാനത്താവളം, പത്തനംതിട്ടയിലേക്കുള്ള യാത്ര എന്നിവയെല്ലാം നിരീക്ഷണപരിധിയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscorona virus
News Summary - hard to trace contacted people
Next Story