Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ത്രീകൾക്കുനേരെ...

സ്ത്രീകൾക്കുനേരെ ഉപദ്രവം: പ്രതി പിടിയിൽ

text_fields
bookmark_border
പ്രമോദ്
cancel
camera_alt

പ്രമോദ്

പരവൂർ: ഇരുചക്രവാഹനത്തിൽ കറങ്ങി നടന്ന് സ്ത്രീകൾക്ക് നേരെ ശാരീരിക ഉപദ്രവം നടത്തി വന്നയാൾ പൊലീസ് പിടിയിലായി. നെടുങ്ങോലം പരക്കുളം പുഷ്പവിലാസത്തിൽ പ്രമോദ് (40) ആണ് പരവൂർ പൊലീസിന്‍റെ പിടിയിലായത്.

ഇടറോഡുകളിലൂടെ തനിച്ച് നടന്നുപോകുന്ന സ്ത്രീകളുടെ പിറകിലൂടെ ഇരുചക്രവാഹനത്തിൽ ഹെൽമറ്റ് ധരിച്ചെത്തി ശരീരത്തിൽ ശക്തിയായി അടിച്ച ശേഷം വാഹനം നിർത്താതെ രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് പരവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 7.15ഓടെ പരവൂരിൽ ഇടറോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ മുതുകിൽ ശക്തിയായി അടിച്ച ശേഷം ഇയാൾ സ്കൂട്ടറിൽ രക്ഷപ്പെട്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരവൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെ കഴിഞ്ഞദിവസം ആലുംമൂട്-പരവൂർ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയും സമാനരീതിയിൽ ഉപദ്രവിക്കപ്പെട്ടു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിയിലാവുകയായിരുന്നു. പരവൂർ ഇൻസ്പെക്ടർ നിസാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ സുജിത്ത്, പ്രദീപ്, എസ്.സി.പി.ഒമാരായ സലാഹുദ്ദീൻ, സി.പി.ഒ പ്രേംലാൽ, വനിത സി.പി.ഒ ദീപ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsHarrasment
News Summary - Harassment against women- Accused arrested
Next Story