Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹമാസ് വോട്ടെടുപ്പിലൂടെ...

ഹമാസ് വോട്ടെടുപ്പിലൂടെ ഗസ്സയിൽ അധികാരത്തിലെത്തിയ രാഷ്ട്രീയപാർട്ടി -ജി. സുധാകരൻ

text_fields
bookmark_border
g sudhakaran
cancel
camera_alt

ജി. സുധാകരൻ

ആലപ്പുഴ: ആയിരക്കണക്കിന് ആളുകളെ ബോംബിട്ട് കൊല്ലുന്ന ഇസ്രായേൽ സമീപനം ഫാഷിസമാണെന്ന് മുൻമന്ത്രി ജി. സുധാകരൻ. ആലപ്പുഴ പ്രസ്ക്ലബിൽ മാധ്യമപ്രവർത്തകൻ സന്തോഷ് കുമാർ പുന്നപ്ര അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പിൽ 8,000 പേരെ കൊല്ലാൻ വർഷങ്ങളെടുത്തു. ഫലസ്തീനിലെ സ്ത്രീകളും കുട്ടികളുമടക്കം 8000 പേരെ ഇസ്രായേൽ കൊന്നത് 25 ദിവസം കൊണ്ടാണ്.

ഹമാസ് തീവ്രവാദികളാണെന്നാണ് മറ്റൊരു പ്രചാരണം. വോട്ടെടുപ്പിലൂടെ ഗസ്സയിൽ അധികാരത്തിലെത്തിയ രാഷ്ട്രീയപാർട്ടിയാണ് ഹമാസ്. ഗസ്സ ഭരിക്കുന്ന അവർക്ക് സായുധസൈന്യവുമുണ്ട്. അന്തർദേശീയ രാഷ്ട്രീയമാണിത്. ഇസ്രായേൽ കാട്ടുന്നത് ജൂതന്മാരുടെ വർഗീയതയാണ്. അൽജസീറ ചാനൽ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ഓഫിസ് പൂട്ടുന്നതിനൊപ്പം മാധ്യമപ്രവർത്തകരെയും കൊന്നു. മാധ്യമങ്ങൾക്കുപോലും ഏകാധിപതികളുടെ മുന്നിൽ രക്ഷയില്ലാത്ത സ്ഥിതിയാണ്.

ഇസ്രായേൽ-ഫലസ്തീൻ പ്രശ്നം ആരുംചർച്ച ചെയ്യുന്നില്ല. സമാധാനത്തിനുവേണ്ടി വാദിക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണ് ഇസ്രായേലിന്‍റെ യുദ്ധത്തിന് എല്ലാ ഏർപ്പാടും ചെയ്യുന്നത്. ഹിന്ദുക്കൾ ഭൂരിപക്ഷമായ ഇന്ത്യയിലെ ഹിന്ദുവർഗീയത എത്രമാത്രം അപകടമാണോ അതേപോലെയാണ് ജൂതന്മാരുടെ വർഗീയത. മാധ്യമങ്ങൾ സത്യവും വസ്തുതയും വിളിച്ചുപറയണമെന്നും അദ്ദേഹം പറഞ്ഞു.

ചേർത്തല മനോരമ ലേഖകൻ പി. ദിലീപ് അവാർഡ് ഏറ്റുവാങ്ങി. പ്രസ്ക്ലബ് വൈസ് പ്രസിഡന്‍റ് ശരണ്യ സ്നേഹജൻ അധ്യക്ഷത വഹിച്ചു. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമിതി അംഗം കെ.എ. ബാബു മുഖ്യപ്രഭാഷണം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി ടി.കെ. അനിൽകുമാർ സ്വാഗതവും ജോയന്‍റ് സെക്രട്ടറി ബിനീഷ് പുന്നപ്ര നന്ദിയും പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍ എത്തിയ സംഘടനയാണ് ഹമാസെന്നും അവരെ ഭീകരസംഘടനയായി ഇന്ത്യ ഇതുവരെയും മുദ്രകുത്തിയിട്ടില്ലെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഹമാസിനെ സംബന്ധിച്ച സി.പി.എം കാഴ്ചപ്പാട് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോഴാണ് സി.പി.എം ജനറല്‍ സെക്രട്ടറി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ‘തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍ എത്തിയ സംഘടനയാണ് ഹമാസ്. അവരെ ഭീകരസംഘടനയായി ഇന്ത്യ ഇതുവരെയും മുദ്രകുത്തിയിട്ടില്ല. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവരെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ കാഴ്ചപ്പാട് എന്താണ്?’ -എന്നായിരുന്നു യെച്ചൂരിയുടെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamasg sudhakaranIsrael Palestine Conflict
News Summary - Hamas is the political party that came to power in Gaza through vote -G. Sudhakaran
Next Story