കേരളം പാർലമെൻറിലേക്കയച്ചത് പകുതി പുതുമുഖങ്ങളെ
text_fieldsകൊച്ചി: സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 10 പേരും ആദ്യമായ ി പാർലമെൻറിെൻറ പടി കടക്കാനൊരുങ്ങുന്നവർ. ഇതിൽതന്നെ മിക്കവരും ആദ്യമായി അങ്കത്തി നിറങ്ങിയവരും. 20ൽ 10 പേർ ഒന്നോ അതിലധികം തവണയോ എം.പിയായി പരിചയ സമ്പത്തുള്ളവരും.
കാ സർകോട്ട് ജയിച്ച മുതിർന്ന കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ മുതൽ ആലത്തൂരിൽനി ന്ന് അഭിമാന വിജയം നേടിയ യുവ വനിതാനേതാവ് രമ്യ ഹരിദാസ് വരെ പുതുമുഖങ്ങളിൽപെടുന്നു. പാലക്കാട്ടെ വി.കെ. ശ്രീകണ്ഠൻ, തൃശൂരിലെ ടി.എൻ. പ്രതാപൻ, എറണാകുളത്തിെൻറ സാരഥി ഹൈബി ഈഡൻ, ചാലക്കുടിയിൽ നിന്നുള്ള യു.ഡി.എഫ് കൺവീനർ കൂടിയായ ബെന്നി ബഹനാൻ, കേരളത്തിെൻറ ഏക ഇടത് എം.പിയായ ആലപ്പുഴയിെല അഡ്വ.എ.എം. ആരിഫ്, ഇടുക്കിയുടെ ഡീൻ കുര്യാക്കോസ്, കോട്ടയത്തിെൻറ തോമസ് ചാഴികാടൻ, ആറ്റിങ്ങലിൽനിന്ന് അടൂർ പ്രകാശ് എന്നിവരും പാർലമെൻറിൽനവാഗതരാണ്.
10 പേരിൽ ഏറ്റവും പ്രായക്കുറവ് കേരളത്തിൻെറ ഏക വനിത എം.പിയായ രമ്യ ഹരിദാസിനാണ് -32 വയസ്സ്. ബാക്കിയെല്ലാവർക്കും സംസ്ഥാന മന്ത്രിമാരായും പലതവണ എം.എൽ.എമാരായും പരിചയസമ്പത്തുള്ളപ്പോൾ കോഴിക്കോട് ജില്ലയിെല കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എന്നപദവിയിൽനിന്നാണ്, യൂത്ത് കോൺഗ്രസിെൻറ അഖിലേന്ത്യ കോഓഡിനേറ്റർ കൂടിയായ രമ്യ ജനവിധി തേടിയത്.
രണ്ടുതവണ എറണാകുളത്തിെൻറ എം.എൽ.എയായ ഹൈബി ഈഡൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് എന്നിവരും യുവത്വത്തിെൻറ ഊർജസ്വലതയോടെ പാർലമെൻറിലേക്ക് നടന്നടുക്കും. ഹൈബിക്ക് 36ഉം ഡീനിന് 37ഉം ആണ് പ്രായം. എം.പിയായി ഏഴാം തവണയാണ് മാവേലിക്കരയിലെ കൊടിക്കുന്നിൽ സുരേഷ് ഡൽഹിയിലേക്ക് പറക്കുന്നത്. ഇതോടെ കേരളത്തിൽനിന്ന് കൂടുതൽ തവണ എം.പിയായ റെക്കോഡുകൂടി ഇദ്ദേഹം പങ്കിട്ടു.
രാഹുൽ ഗാന്ധി (വയനാട്), എൻ.കെ. പ്രേമചന്ദ്രൻ(കൊല്ലം), കെ.മുരളീധരൻ (വടകര) തുടങ്ങിയവർക്ക് ഇത് പാർലമെൻറിലെ നാലാമൂഴമാണ്. കേരളത്തിലെ എം.പിമാരിലെ തലമുതിർന്ന ഇ.ടി. മുഹമ്മദ് ബഷീർ (72 വയസ്സ്), ശശി തരൂർ, എം.കെ. രാഘവൻ, ആേൻറാ ആൻറണി എന്നിവർ മൂന്നാം തവണയെത്തുമ്പോൾ കെ.സുധാകരനും പി.കെ. കുഞ്ഞാലിക്കുട്ടിക്കും ഇത് രണ്ടാമൂഴം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.