Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്: അധികം ലഭിച്ച...

ഹജ്ജ്: അധികം ലഭിച്ച മുഴുവൻ ക്വോട്ടയും സ്വകാര്യ ഗ്രൂപ്പുകൾക്ക്

text_fields
bookmark_border
ഹജ്ജ്: അധികം ലഭിച്ച മുഴുവൻ ക്വോട്ടയും സ്വകാര്യ ഗ്രൂപ്പുകൾക്ക്
cancel

കരിപ്പൂർ: കഴിഞ്ഞ വർഷം മുതൽ സൗദി അേറബ്യ ഇന്ത്യക്ക് അധികമായി അനുവദിച്ച മുഴുവൻ ഹജ ്ജ് ക്വോട്ടയും ഇക്കുറി സ്വകാര്യ ഗ്രൂപ്പുകൾക്ക്. ഇതോടെ സ്വകാര്യ ഗ്രൂപ്പുകളുടെ ക്വോട ്ട 50,000 ആയി വർധിച്ചു. ഇത്തവണ ഇവർക്ക് 3,677 സീറ്റുകളാണ് അധികമായി ലഭിച്ചത്. പുതിയ ഹജ്ജ് ന യപ്രകാരം 70 ശതമാനം സീറ്റുകൾ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പു കൾക്കും നൽകണമെന്നാണ് നിർദേശം. ഇപ്രകാരമാണ് സീറ്റുകൾ വീതം വെച്ചതെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പറയുന്നത്. നേരത്തെ, കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് 75ഉം സ്വകാര്യ ഗ്രൂപ്പുകൾക്ക് 25 ശതമാനവുമായിരുന്നു.

2017 വരെ ഇന്ത്യയുടെ ക്വോട്ട 1,70,025 ആയിരുന്നു. ഇവയിൽ 1,25,025 സീറ്റുകൾ േകന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയും 45,000 സ്വകാര്യ ഗ്രൂപ്പുകൾക്കുമായിരുന്നു നൽകിയത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ക്വോട്ടയിൽ 1,23,400 സീറ്റുകളാണ് വിവിധ സംസ്ഥാനങ്ങൾക്കും േകന്ദ്രഭരണ പ്രദേശങ്ങൾക്കുമായി വീതിച്ചുനൽകുന്നത്.ബാക്കിയുള്ളവയിൽ 625 സീറ്റുകൾ തീർഥാടകരെ അനുഗമിക്കുന്ന വളൻറിയർമാർക്കും (ഖാദിമുൽ ഹുജ്ജാജ്) 500 സർക്കാർ ക്വോട്ടയായും 500 മഹ്റം വിഭാഗത്തിനുമായും മാറ്റിവെക്കും.

എന്നാൽ, കഴിഞ്ഞ വർഷം ഇന്ത്യയുടെ ഹജ്ജ് േക്വാട്ട 1,75,025 ആയി സൗദി ഉയർത്തിയിരുന്നു. ആദ്യഘട്ടത്തിൽ സീറ്റുകൾ വീതം വെച്ച ശേഷമായിരുന്നു അധിക ക്വോട്ട ലഭിച്ചത്. അധികമായി ലഭിച്ച 5,000 സീറ്റുകളിൽ കേന്ദ്ര ഹജജ് കമ്മിറ്റിക്ക് 3,677ഉം സ്വകാര്യ ഗ്രൂപ്പുകൾക്ക് 1,323ഉം നൽകി. ഇതോടെ കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും വീതിച്ചുനൽകുന്ന ക്വോട്ട 1,27,077 ആയി ഉയർന്നു. സ്വകാര്യ ഗ്രൂപ്പുകളുടേത് 46,323 ആയും വർധിച്ചു. എന്നാൽ, വെള്ളിയാഴ്ച കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം പുതുതായി ലഭിച്ച 5,000 സീറ്റുകൾ പൂർണമായും സ്വകാര്യ ഗ്രൂപ്പുകൾക്കാണ്.
ഇതോടെ േകന്ദ്ര ഹജ്ജ് കമ്മിറ്റിയുടേത് 1,25,025 ആയി കുറയുകയും സ്വകാര്യ ഗ്രൂപ്പുകളുടേത് 50,000 ആയി വർധിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshajmalayalam newsHaj pilgrimage
News Summary - Hajj Qutoa-Kerala news
Next Story