ഹജ്ജ്: ഇന്ന് നാലു വിമാനങ്ങളിലായി 1200 തീർഥാടകര്‍ പുറപ്പെടും
text_fieldsകൊണ്ടോട്ടി: കരിപ്പൂരില്‍നിന്ന് ശനിയാഴ്ച്ച നാലു വിമാനങ്ങളിലായി 1200 ഹജ്ജ് തീർഥാടകര്‍ പുറപ്പെടും. കേരളത്തില്‍നിന്നുള്ള തീർഥാടകര്‍ക്ക് പുറമെ മാഹിയില്‍നിന്നുള്ള 26 തീർഥാ ടകരും യാത്രയാകും. ആദ്യവിമാനം രാവിലെ 8.40നും രണ്ടാമത്തേത് 2.25നും മുന്നാമത്തേത് 2.45നുമാണ് പുറപ്പെടുക. നാലാമത്തെ വിമാനം വൈകുന്നേരം 5.20ന് പുറപ്പെടും.
വെള്ളിയാഴ്ച്ച പുറപ്പെട്ട ആദ്യ വിമാനത്തില്‍ 24 പുരുഷന്മാരും 276 സ്ത്രീകളുമാണ് യാത്രയായത്. രണ്ടാമത്തെ വിമാനത്തില്‍ 275 സ്ത്രീകളും 25 പുരുഷന്മാരും മൂന്നാമത്തെ വിമാനത്തില്‍ 274 സ്ത്രീകളും 26 പുരുഷന്മാരുമാണ് പുറപ്പെട്ടത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് യാത്രയാരംഭിച്ചിട്ട് ആറ് ദിവസം പിന്നിടുമ്പോള്‍ 16 വിമാനങ്ങളിലായി യാത്ര പുറപ്പെട്ട 1643 പുരുഷന്മാരും 3156 സ്ത്രീകളും ഉൾപ്പെടെ 4799 തീർഥാടകര്‍ മദീനയിലെത്തി. പുറമെ എട്ട് കുട്ടികളും പുണ്യഭൂമിയിലെത്തി.
ഹജ്ജ് ക്യാമ്പില്‍ വെള്ളിയാഴ്ച്ച നടന്ന ഉദ്ബോധന സംഗമത്തില്‍ എം.പിയും കേന്ദ്ര ഹജ്ജ് കമ്മിറ്റി കോഓഡിനേറ്ററുമായ ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുല്‍ വഹാബ് എം.പി, ആബിദ് ഹുസൈന് എം.എല്‍.എ, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്മാന് പ്രഫ. ആലിക്കുട്ടി മുസ്ലിയാര്, കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ മുഹമ്മദ് ബശീര്‍ എന്നിവര്‍ പങ്കെടുത്തു. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിെൻറ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് സംസ്ഥാന ഹജ്ജ്കാര്യ മന്ത്രി ഡോ. കെ.ടി. ജലീല്‍ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.