Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2019 5:15 PM GMT Updated On
date_range 19 May 2019 5:15 PM GMTഹജ്ജ് യാത്രനിരക്ക്: കരിപ്പൂർ: 2,45,500, നെടുമ്പാശ്ശേരി 2,46,500
text_fieldsbookmark_border
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട തീ ർഥാടകരുെട യാത്രനിരക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചു. അസീസിയ കാറ്റഗറിയിൽ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന തീർഥാടകൻ ഇത്തവണ അടക്കേണ് ടത് 2,45,500 രൂപ. ആദ്യ രണ്ട് ഗഡുവായ 2,01,000 രൂപ കിഴിച്ച് 44,500 രൂപയാണ് ഇനി അടക്കേണ്ടത്. നെടുമ്പാശ ്ശേരി വിമാനത്താവളത്തിൽനിന്ന് ഇതേ വിഭാഗത്തിലുള്ളവർക്ക് നിശ്ചയിച്ചിരിക്കുന്ന ത് 2,46,500 രൂപയാണ്.
45,500 രൂപ ഇവിടെനിന്ന് പുറപ്പെടുന്നവർ ഇനി അടക്കണം. നേരത്തേ ഗ്രീൻ കാറ്റഗറി എന്ന പേരിൽ അറിയപ്പെട്ടിരുന്ന നോ കുക്കിങ് നോ ട്രാൻസ്പോർട്ട് (എൻ.സി.എൻ.ടി) കാറ്റഗറിയിൽ കരിപ്പൂരിൽനിന്ന് പുറപ്പെടുന്നവർക്ക് 2,82,500 രൂപയാണ് നിരക്ക്. ആദ്യഗഡുക്കൾ കിഴിച്ച് ഇൗ വിഭാഗത്തിലുള്ളവർ 81,550 രൂപയാണ് അടക്കേണ്ടത്. നെടുമ്പാശ്ശേരിയിൽനിന്ന് പുറപ്പെടുന്ന ഇൗ കാറ്റഗറിയിലുള്ളവർക്ക് 2,83,550 രൂപയുമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നത്. ഇവർ ബാക്കി തുകയായ 82,550 രൂപയാണ് അടക്കേണ്ടത്. ഇരു വിഭാഗത്തിലും കരിപ്പൂരിലുള്ളതിനെക്കാൾ ആയിരം രൂപ കൂടുതലാണ് നെടുമ്പാശ്ശേരിയിൽ.
കരിപ്പൂരിൽനിന്ന് ഇക്കുറി 10,400 പേരും നെടുമ്പാശ്ശേരിയിൽനിന്ന് 2,720 പേരുമാണ് യാത്ര പുറപ്പെടുന്നത്. കൂടാതെ, ബലികർമ കൂപ്പൺ അപേക്ഷ സമയത്ത് ആവശ്യപ്പെട്ടവർ 9,150 രൂപ ഒാരോ ഹാജിക്കും അടക്കണം. രണ്ട് വയസ്സിന് താഴെയുള്ളവർക്ക് കരിപ്പൂരിൽ 12,200 രൂപയും നെടുമ്പാശ്ശേരിയിൽ 13,250 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. മുൻവർഷവുമായി താരതമ്യം ചെയ്യുേമ്പാൾ അസീസിയ കാറ്റഗറിയിൽ ഇക്കുറി കരിപ്പൂരിൽ 23,300 രൂപയും നെടുമ്പാശ്ശേരിയിൽ 24,300 രൂപയും വർധിച്ചു. ഗ്രീൻ കാറ്റഗറിയിൽ കരിപ്പൂരിൽ 26,200 രൂപയും 27,200 രൂപയുമാണ് കൂടിയത്. 2018ൽ അസീസിയയിൽ 2,22,200, ഗ്രീൻ കാറ്റഗറി 2,56,350 രൂപയായിരുന്നു നിശ്ചയിച്ചത്. അസീസിയയിൽ 2017ൽ 2,01,750 രൂപയും 2016ൽ 1,83,300 രൂപയുമായിരുന്നു നിരക്ക്. ഗ്രീൻ കാറ്റഗറിയിൽ 2017ൽ 2,35,150 രൂപയും 2016ൽ 2,17,150 രൂപയുമായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചത്.
ഹജ്ജിന് അവസരം ലഭിച്ചവർ ആദ്യഗഡു കിഴിച്ചുള്ള തുക ജൂൺ 20ന് എസ്.ബി.ഐ, യൂനിയൻ ബാങ്ക് ശാഖകളിൽ പ്രത്യേക പേ-ഇൻ-സ്ലിപ് ഉപയോഗിച്ച് അടക്കണം. കവർ നമ്പർ കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ (http://hajcommittee.gov.in) പരിശോധിച്ച് അക്കമഡേഷൻ കാറ്റഗറിയും എംബാർക്കേഷൻ പോയൻറും പരിശോധിച്ച ശേഷമാണ് പണം അടക്കേണ്ടത്. പണം അടച്ച ശേഷം രസീതിയുടെ കോപ്പി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒാഫിസിലേക്ക് അയക്കണം.
45,500 രൂപ ഇവിടെനിന്ന് പുറപ്പെടുന്നവർ ഇനി അടക്കണം. നേരത്തേ ഗ്രീൻ കാറ്റഗറി എന്ന പേരിൽ അറിയപ്പെട്ടിരുന്ന നോ കുക്കിങ് നോ ട്രാൻസ്പോർട്ട് (എൻ.സി.എൻ.ടി) കാറ്റഗറിയിൽ കരിപ്പൂരിൽനിന്ന് പുറപ്പെടുന്നവർക്ക് 2,82,500 രൂപയാണ് നിരക്ക്. ആദ്യഗഡുക്കൾ കിഴിച്ച് ഇൗ വിഭാഗത്തിലുള്ളവർ 81,550 രൂപയാണ് അടക്കേണ്ടത്. നെടുമ്പാശ്ശേരിയിൽനിന്ന് പുറപ്പെടുന്ന ഇൗ കാറ്റഗറിയിലുള്ളവർക്ക് 2,83,550 രൂപയുമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നത്. ഇവർ ബാക്കി തുകയായ 82,550 രൂപയാണ് അടക്കേണ്ടത്. ഇരു വിഭാഗത്തിലും കരിപ്പൂരിലുള്ളതിനെക്കാൾ ആയിരം രൂപ കൂടുതലാണ് നെടുമ്പാശ്ശേരിയിൽ.
കരിപ്പൂരിൽനിന്ന് ഇക്കുറി 10,400 പേരും നെടുമ്പാശ്ശേരിയിൽനിന്ന് 2,720 പേരുമാണ് യാത്ര പുറപ്പെടുന്നത്. കൂടാതെ, ബലികർമ കൂപ്പൺ അപേക്ഷ സമയത്ത് ആവശ്യപ്പെട്ടവർ 9,150 രൂപ ഒാരോ ഹാജിക്കും അടക്കണം. രണ്ട് വയസ്സിന് താഴെയുള്ളവർക്ക് കരിപ്പൂരിൽ 12,200 രൂപയും നെടുമ്പാശ്ശേരിയിൽ 13,250 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. മുൻവർഷവുമായി താരതമ്യം ചെയ്യുേമ്പാൾ അസീസിയ കാറ്റഗറിയിൽ ഇക്കുറി കരിപ്പൂരിൽ 23,300 രൂപയും നെടുമ്പാശ്ശേരിയിൽ 24,300 രൂപയും വർധിച്ചു. ഗ്രീൻ കാറ്റഗറിയിൽ കരിപ്പൂരിൽ 26,200 രൂപയും 27,200 രൂപയുമാണ് കൂടിയത്. 2018ൽ അസീസിയയിൽ 2,22,200, ഗ്രീൻ കാറ്റഗറി 2,56,350 രൂപയായിരുന്നു നിശ്ചയിച്ചത്. അസീസിയയിൽ 2017ൽ 2,01,750 രൂപയും 2016ൽ 1,83,300 രൂപയുമായിരുന്നു നിരക്ക്. ഗ്രീൻ കാറ്റഗറിയിൽ 2017ൽ 2,35,150 രൂപയും 2016ൽ 2,17,150 രൂപയുമായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചത്.
ഹജ്ജിന് അവസരം ലഭിച്ചവർ ആദ്യഗഡു കിഴിച്ചുള്ള തുക ജൂൺ 20ന് എസ്.ബി.ഐ, യൂനിയൻ ബാങ്ക് ശാഖകളിൽ പ്രത്യേക പേ-ഇൻ-സ്ലിപ് ഉപയോഗിച്ച് അടക്കണം. കവർ നമ്പർ കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ (http://hajcommittee.gov.in) പരിശോധിച്ച് അക്കമഡേഷൻ കാറ്റഗറിയും എംബാർക്കേഷൻ പോയൻറും പരിശോധിച്ച ശേഷമാണ് പണം അടക്കേണ്ടത്. പണം അടച്ച ശേഷം രസീതിയുടെ കോപ്പി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒാഫിസിലേക്ക് അയക്കണം.
മഹ്റം സീറ്റിൽ കേരളത്തിൽനിന്ന് 55 പേർക്ക് അവസരം
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് മഹ്റം സീറ്റിലേക്ക് അപേക്ഷിച്ചവരിൽ കേരളത്തിൽനിന്ന് 55 പേർക്ക് അവസരം. 500 മഹ്റം സീറ്റുകളിലേക്കാണ് ഇന്ത്യയില്‍ ഈ വര്‍ഷം ഹജ്ജിന് അപേക്ഷ ക്ഷണിച്ചിരുന്നത്. ഇതിലേക്കായി 937 അപേക്ഷകളാണ് ലഭിച്ചത്. ഇവരില്‍നിന്ന് നറുക്കെടുത്താണ് 500 പേരെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story