ഹജ്ജ് അധിക ക്വോട്ട: കേരളത്തിന് കൂടുതൽ സീറ്റ് ലഭിച്ചേക്കും
text_fieldsകരിപ്പൂർ: ഇന്ത്യയുടെ ഹജ്ജ് ക്വോട്ട രണ്ട് ലക്ഷമാക്കി ഉയർത്തിയതോടെ കേരളത്തിൽനി ന്ന് കൂടുതൽ പേർക്ക് അവസരം ലഭിച്ചേക്കും. സൗദിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത ിെൻറ അടിസ്ഥാനത്തിലായിരിക്കും ഇൗവർഷംതന്നെ ക്വോട്ട വർധിപ്പിക്കുന്ന കാര്യം തീരുമാ നിക്കുക.
1,75,025 ആണ് രണ്ട് ലക്ഷമായി വർധിപ്പിക്കുന്നത്. ഇതോടെ 25,000 സീറ്റുകളാണ് അധികമാ യി ലഭിക്കുക. കൂടുതൽ ക്വോട്ട ലഭിക്കുന്നതോടെ കേരളത്തിൽനിന്ന് ആയിരത്തോളം പേർക്ക ാണ് അധികമായി അവസരം ലഭിക്കുക.
കേരളത്തിൽനിന്ന് ഇക്കുറി 11,472 പേർക്കാണ് അവസരം ലഭ ിച്ചത്. 70 വയസ്സിന് മുകളിലുള്ളവരും സഹായിയും ഉൾപ്പെടുന്ന സംവരണ വിഭാഗത്തിലും 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തിൽ അപേക്ഷ നൽകിയവരും ഉൾപ്പെടെ 3,210 പേർക്ക് നേരിട്ട് അവസരം ലഭിച്ചു. ബാക്കിയുള്ള 8,262 സീറ്റുകളിൽ ജനറൽ വിഭാഗത്തിലെ അപേക്ഷകരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്.
കേരളത്തിെൻറ മുസ്ലിം ജനസംഖ്യപ്രകാരം 6,383 ആണ് യഥാർഥ ക്വോട്ട. അപേക്ഷകർ കുറവായ സംസ്ഥാനങ്ങളിലെ 17,418 സീറ്റുകൾ വീതം വെച്ചപ്പോഴാണ് കേരളത്തിന് അധികമായി 3,078 സീറ്റുകൾ ലഭിച്ചത്. കൂടാതെ, മഹറം വിഭാഗത്തിലെ 2011 സീറ്റ് ഉൾപ്പെടെയാണ് 11,472 ലഭിച്ചത്. പുതിയ ഹജ്ജ് നയപ്രകാരം 70 ശതമാനം സീറ്റുകൾ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും 30 ശതമാനം സ്വകാര്യഗ്രൂപ്പുകൾക്കും നൽകണമെന്നാണ് നിർദേശം.
ഇതിെൻറ അടിസ്ഥാനത്തിൽ 17,500 കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും 7,500 സ്വകാര്യ ഗ്രൂപ്പുകൾക്കുമായി നീക്കിവെക്കും. കേരളത്തിന് പുതിയ ക്വോട്ടയുടെ 5.15 ശതമാനമായിരിക്കും ലഭിക്കുക. കൂടാതെ, മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ബാക്കിവരുന്ന സീറ്റുകളും ലഭിച്ചേക്കും.
കേരളത്തിൽനിന്നുള്ള സർവിസ് സൗദി എയർലൈൻസ് നടത്തിയേക്കും
കരിപ്പൂർ: കേരളത്തിലെ രണ്ട് എംബാർക്കേഷൻ പോയൻറുകളിലെയും ഹജ്ജ് സർവിസുകൾ സൗദി എയർലൈൻസ് തന്നെ നടത്തിയേക്കും. നേരത്തെ, ഇന്ത്യയിൽനിന്ന് രണ്ട് വിമാനത്താവളങ്ങൾ ഒഴികെയുള്ള ബാക്കിയുള്ള 19 എംബാർക്കേഷൻ പോയൻറിൽനിന്നുമുള്ള സർവിസുകളുടെ കരാർ എയർഇന്ത്യക്കായിരുന്നു.
ഇൗ സർവിസുകൾ പൂർണമായി നടത്താൻ കഴിയാത്തതിനാൽ 50 ശതമാനം സൗദിയയോട് ഏറ്റെടുക്കാൻ എയർഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, വ്യോമയാന മന്ത്രാലയം മുഖേനയും സൗദിയക്ക് നിർദേശം പോയിരുന്നു. ഇതോടെയാണ് പല സ്ഥലങ്ങളിലെയും ഹജ്ജ് സർവിസുകളിൽ മാറ്റം വന്നത്. കേരളത്തിൽ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള സർവിസുകളും ഇതോടെ സൗദിയയാണ് നടത്തുക. വിഷയത്തിൽ തീരുമാനമായിട്ടുണ്ടെങ്കിലും ഒൗദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കരിപ്പൂരിൽനിന്ന് 9,400ഉം െകാച്ചിയിൽനിന്ന് 2,550ഉം തീർഥാടകരെയാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.