Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാദിയ കേസ്:...

ഹാദിയ കേസ്: എൻ.െഎ.എക്കെതിരെ കോടതിയലക്ഷ്യത്തിന് ഭർത്താവ് സുപ്രീംകോടതിയിൽ അപേക്ഷ നൽകി

text_fields
bookmark_border
ഹാദിയ കേസ്: എൻ.െഎ.എക്കെതിരെ കോടതിയലക്ഷ്യത്തിന് ഭർത്താവ് സുപ്രീംകോടതിയിൽ അപേക്ഷ നൽകി
cancel

ന്യൂഡല്‍ഹി: ഹാദിയയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട ഹരജി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ ഭർത്താവ് ഷെഫിൻ ജഹാൻ രണ്ട് അപേക്ഷകൾ സുപ്രീംകോടതിയിൽ സമർപ്പിച്ചു. ജസ്റ്റിസ് ആർ.വി. രവീന്ദ്രെൻറ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന കോടതി ഉത്തരവ് അട്ടിമറിച്ചതിന് എൻ.െഎ.എക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെടുന്ന അപേക്ഷയും ജീവന് ഭീഷണിയുണ്ടെന്ന ഹാദിയയുടെ വിഡിയോ പുറത്തുവന്ന പശ്ചാത്തലത്തിൽ കോടതിയിൽ ഹാജരാക്കി ഹാദിയക്ക് പറയാനുള്ളത് കേൾക്കണെമന്ന് ആവശ്യപ്പെടുന്ന അപേക്ഷയുമാണ് ഷെഫിൻ നൽകിയിരിക്കുന്നത്. 

കേസില്‍ എൻ.ഐ.എ കോടതിയുടെ നിർദേശം ലംഘിച്ചും മറ്റും അമിതതാൽപര്യം കാണിക്കുന്നത് ദുരൂഹമാണെന്നും അപേക്ഷയില്‍ പറയുന്നു. അച്ഛൻ തന്നെ ആക്രമിക്കുന്നുണ്ടെന്നും ഏതു നിമിഷവും കൊല്ലപ്പെടാമെന്നും ഹാദിയ പറയുന്നതായി പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളും ഷെഫിന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഹാദിയയുടെ ആരോഗ്യനില പരിശോധിക്കുന്നതിന് മെഡിക്കല്‍ സംഘത്തെ നിയോഗിക്കണം. ഹാദിയയുടെ മാനസിക, ശാരീരിക നില ഏറെ പരിതാപകരമണ്. ഇത് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും അപേക്ഷയൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niakerala newshadiya casemalayalam newsshefin jahansupreme court
News Summary - Hadiya Case Shefin Jahan seeks Supream court Against NIA-Kerala News
Next Story