കാബൂൾ ആക്രമണം: മുഹ്സിെൻറ വീട്ടിൽനിന്ന് രേഖകൾ ശേഖരിച്ചു
text_fieldsതൃക്കരിപ്പൂർ: അഫ്ഗാനിന്താനിലെ കാബൂളിൽ സിഖ് ആരാധനാലയത്തിൽ നടന്ന ഐ.എസ് ഭീകരാക്രമണത്തിൽ പങ്കെടുത്തതായി കരുതുന്ന പയ്യന്നൂർ വെള്ളൂർ കാറമേലിലെ മുഹ്സിൻ (28) കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി രേഖകളും മൊബൈൽ ഫോണും ശേഖരിച്ചു മടങ്ങി. മുഹ്സിൻ മരണപ്പെട്ടതായി സേന്ദശം വന്നത് ഇൗ മൊബൈൽ ഫോണിലേക്കാണ്.
നേരത്തേ ഇയാൾ താമസിച്ചിരുന്ന തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ മാതാവിെൻറ വീട്ടിലാണ് അന്വേഷണ സംഘം എത്തിയത്. ഇവിടെനിന്ന് താമസം മാറിയതായി അറിയിച്ചതിനെതുടർന്ന് പിതാവിെൻറ നാടായ കാറമേലിലും ഉദ്യോഗസ്ഥർ ചെന്നു. ബി.ടെക് ബിരുദധാരിയായ മുഹ്സിൻ എട്ടുമാസം മുമ്പ് ഗൾഫിൽനിന്നാണ് ഐ.എസിൽ ചേരാൻ പോയതെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
നേരത്തേ സൗദിയിലും പിന്നീട് മലേഷ്യയിലും ജോലിനോക്കിയിരുന്നു. ഏറ്റവുമൊടുവിൽ ദുബൈയിൽനിന്ന് അഫ്ഗാനിലേക്ക് കടന്നശേഷം വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് പറയുന്നു. കാബൂളിൽ ഗുരുദ്വാരക്ക് നേരെയുണ്ടായ ഐ.എസ് ചാവേർ ആക്രമണത്തിൽ ആരാധനക്കെത്തിയ 25 പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.