Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൺമാെൻറ ആത്മഹത്യശ്രമം...

ഗൺമാെൻറ ആത്മഹത്യശ്രമം നാടകം

text_fields
bookmark_border
ഗൺമാെൻറ ആത്മഹത്യശ്രമം നാടകം
cancel

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിലെ സുരക്ഷ ഉദ്യോഗസ്ഥന്‍ ജയഘോഷിെൻറ ആത്മഹത്യശ്രമം നാടകമെന്ന സംശയം ബലപ്പെടുന്നു. സ്വർണം പിടികൂടിയശേഷം ഇയാളുടെ നീക്കങ്ങളിൽ ദുരൂഹതയുണ്ട്. കഴിഞ്ഞദിവസം തുമ്പയിലെ ഭാര്യവീടിന് സമീപം കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയിലാണ് എ.ആർ ക്യാമ്പിലെ പൊലീസുകാരനായ ജയഘോഷിനെ കണ്ടെത്തുന്നത്. ഇയാൾ ഇപ്പോൾ ചികിത്സയിലാണ്. ആശുപത്രി വിട്ടശേഷം കസ്റ്റംസ് ചോദ്യംചെയ്യും. എമിഗ്രേഷനിലും കോണ്‍സുലേറ്റിലും പ്രവര്‍ത്തിച്ചപ്പോഴുള്ള സാമ്പത്തികവളര്‍ച്ച പരിശോധിക്കും. 


സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യുമെന്ന ധാരണ ഇയാള്‍ക്കുണ്ടായിരുന്നു. ഇത് മുന്നില്‍കണ്ടാണ് ആത്മഹത്യശ്രമമെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ജയഘോഷിെൻറ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. ഫോണ്‍വിളികളും പരിശോധിക്കുന്നുണ്ട്. ഒടുവില്‍ വിളിച്ച സുഹൃത്തായ പൊലീസുകാരനും സംശയനിഴലിലാണ്. 


സ്വര്‍ണക്കടത്ത് സംഘാംഗങ്ങള്‍ കൊല്ലുമെന്ന് ഭയപ്പെട്ടിരുന്നതായാണ് ജയഘോഷ് മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ മൊഴി. വിവരം ചോര്‍ത്തിയത് താനാണെന്ന് തെറ്റിദ്ധരിക്കും. അവര്‍ പിടിക്കുംമുമ്പ് ജീവനൊടുക്കാന്‍ തീരുമാനിച്ചു, രാത്രി കാട്ടില്‍ ഒളിച്ചിരുന്നു. കൈമുറിച്ചത് രാവിലെ 11.30നെന്നും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ബ്ലേഡ് വിഴുങ്ങി എന്നത് നുണയെന്നാണ് വിലയിരുത്തല്‍. 


സ്വപ്നയുടെ പിന്നില്‍ വന്‍സംഘമുണ്ടെന്നും കോണ്‍സുലേറ്റിലെ എല്ലാകാര്യങ്ങളും നിയന്ത്രിച്ചിരുന്നത് സ്വപ്നയാണെന്നും ജയഘോഷ് പറഞ്ഞതായി സുഹൃത്തായ പൊലീസുകാരന്‍ നാഗരാജ് മൊഴി നൽകി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് ഘോഷ് മൂന്നുവര്‍ഷം മുമ്പാണ് കോണ്‍സല്‍ ജനറലിെൻറ സുരക്ഷ ഉദ്യോഗസ്ഥനായത്. നിയമനം സംബന്ധിച്ചും ദുരൂഹതയുണ്ട്. സംസ്ഥാന സെക്യൂരിറ്റി കമ്മിറ്റി ശിപാര്‍ശയില്ലാതെയായിരുന്നു നിയമനം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smuggling
News Summary - gunman gold smuggling
Next Story