ഗൾഫിലെ തൊഴിൽ പ്രതിസന്ധി; തൊഴിൽദാതാക്കളുടെ സമ്മേളനം വിളിച്ചു
text_fieldsതിരുവനന്തപുരം: പ്രവാസി മലയാളികൾ ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ മേഖലയിൽ നേരിടുന്ന പ ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഗൾഫിലെ പ്രമുഖ തൊഴിൽദാതാക്ക ളുടെ സമ്മേളനം വിളിച്ചു. ജനുവരി 11ന് കൊച്ചി ഗ്രാൻറ് ഹയാത്ത് ഹോട്ടലിലാണ് ഏകദിന സമ്മേളനം. നോർക്ക വകുപ്പിെൻറ നേതൃത്വത്തിൽ നടത്തുന്ന സമ്മേളനത്തിൽ ജി.സി.സി രാജ്യങ്ങളിലെ പ്രമുഖ തൊഴിൽദാതാക്കൾ, പ്രമുഖ റിക്രൂട്ടിങ് ഏജൻസികൾ, നയതന്ത്ര വിദഗ്ദർ, വിദേശകാര്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, സംസ്ഥാന സർക്കാറിെൻറ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പെങ്കടുക്കും.
ഫെഡറേഷൻ ഒാഫ് ഇന്ത്യൻ ചേംബർ ഒാഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി(എഫ്.െഎ.സി.സി.െഎ)യെ വ്യവസായിക പങ്കാളിയാക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ജി.സി.സി രാജ്യങ്ങളിലെ 50 പ്രമുഖ വ്യവസായികൾ സമ്മേളനത്തിൽ പെങ്കടുക്കും.
ജി.സി.സി രാജ്യങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ കണ്ടെത്താൻ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് സമ്മേളനം വിളിക്കുന്നത്. തൊഴിൽ വൈദഗ്ധ്യക്കുറവ്, തൊഴിലവസരങ്ങൾ, പുതിയ തൊഴിൽദാതാക്കളെ കണ്ടെത്തൽ, പ്രമുഖ തൊഴിൽദാതാക്കളുടെ പൊതു പ്ലാറ്റ്ഫോം സൃഷ്ടിക്കൽ എന്നിവ സേമ്മളനത്തിൽ ചർച്ചയാകും. ‘ഒാവർസീസ് എംേപ്ലായേഴ്സ് കോൺഫറൻസ്’ എന്ന പേരിലുള്ള സമ്മേളനത്തിെൻറ നടത്തിപ്പിന് 86,78,900 രൂപയാണ് നോർക്ക ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.