Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുജറാത്തിലെ...

ഗുജറാത്തിലെ കാലുമാറ്റം: തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു

text_fields
bookmark_border
ഗുജറാത്തിലെ കാലുമാറ്റം: തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു
cancel

ന്യൂഡൽഹി: ഗുജറാത്തിൽ കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് തേടി. സംസ്ഥാന ചീഫ് സെക്രട്ടറിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. എം.എൽ.എമാരുടെ കാലുമാറ്റം തുടരുന്ന സാഹചര്യത്തിൽ കോൺഗ്രസ് പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതിനെ തുടർന്നാണ് നടപടി. 

ജൂലൈ 31ന് വൈകീട്ട് അഞ്ചിനുമുമ്പ് റിപ്പോർട്ട് നൽകാൻ നിർദേശിച്ച കമീഷൻ, എം.എൽ.എമാർക്കും കുടുംബങ്ങൾക്കും മതിയായ സുരക്ഷ ഏർപ്പെടുത്താൻ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ഡോ. അഭിഷേക് മനു സിങ്വി, വിവേക് താൻഖ, മനീഷ് തിവാരി എന്നിവരാണ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്. രണ്ടു ദിവസംകൊണ്ട് ആറു കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് പോയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട നേതാക്കൾ, ഭീഷണിപ്പെടുത്തിയും പണം നൽകിയും മറ്റുമാണ് ബി.ജെ.പി കാലുമാറ്റം നടത്തിയതെന്ന് പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionmalayalam newsgujarthMLA.India News
News Summary - Gujarath lawmaker's
Next Story