Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി.എസ്.ടി സ്ക്വാഡുകൾ...

ജി.എസ്.ടി സ്ക്വാഡുകൾ വീണ്ടും; പണിയെടുക്കാതെ ശമ്പളം പറ്റി ആയിരത്തോളം പേർ

text_fields
bookmark_border
gst-tax
cancel

കാസർകോട്: വരുമാനം പ്രതീക്ഷക്കൊത്ത് വർധിക്കാത്തതിനെ തുടർന്ന് നിലവിലെ സ്ക്വ ാഡുകൾ പിരിച്ചുവിട്ട് ചരക്കു സേവന നികുതി (ജി.എസ്.ടി) വകുപ്പിൽ 95 സ്ക്വാഡുകൾ രൂപവത് കരിച്ചു. ഇ-വേ ബിൽ പരിശോധിച്ചുകൊണ്ടിരുന്ന മൊബൈൽ സ്ക്വാഡ്, സർവൈലൻസ് സ്ക്വാഡ്  എന്നിവ പിരിച്ചുവിട്ടാണ് പുതിയ സ്ക്വാഡുകളുണ്ടാക്കിയത്. ജി.എസ്.ടി വന്നതോടെ പ്രത ്യേകിച്ച് ജോലിയില്ലാതിരുന്ന ആയിരത്തോളം വരുന്ന ഒാഫിസ് അസിസ്റ്റൻറുമാർക്ക് (ഒ.എ) ജോലി നിർവചിച്ചിട്ടില്ല. ഇവർ ജി.എസ്.ടി നിലവിൽ വന്ന രണ്ടുവർഷത്തോളമായി ജോലിയില്ലാതെ ശമ്പളം വാങ്ങുകയാണ്.

ആദ്യ രണ്ടു സ്ക്വാഡുകൾ പിരിച്ചുവിട്ട് പുതിയ സ്ക്വാഡുകൾ രൂപവത്കരിക്കുേമ്പാൾ ഒ.എമാരെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്ന ജീവനക്കാർ മുന്നോട്ടുവെച്ചിരുന്നു. പുതിയ സ്ക്വാഡ് വന്നപ്പോഴും അവരെ ഉൾപ്പെടുത്താത്തത് വകുപ്പിനകത്ത് അമർഷത്തിന് കാരണമായി. ബിൽ പരിശോധിക്കുന്നതിന് വാഹനം കൈകാട്ടി നിർത്തുക, വാഹനങ്ങളിൽനിന്ന് ചരക്കുകൾ താഴെയിറക്കുക എന്നിങ്ങനെയുള്ള ജോലി അവരെ ഏൽപിക്കണമെന്ന് നിർദേശിച്ചിരുന്നുവെങ്കിലും നടന്നില്ല.

അതും ഇൻസ്പെകടർമാർ തന്നെയാണ് ചെയ്യുന്നത്. പ്യൂൺ തസ്തികക്ക് സമാനമാണ് ജി.എസ്.ടി വകുപ്പിൽ ഒാഫിസ് അസിസ്റ്റൻറുമാരുടേത്. 50 ശതമാനം സ്ത്രീകളുൾപ്പെടുന്ന ഒ.എമാരെ എവിടെയും പുനർവിന്യസിക്കാത്തത് ജി.എസ്.ടി വകുപ്പിൽ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. രാത്രികാല ഡ്യൂട്ടി സ്ത്രീകൾക്ക് നൽകാനാവില്ലെന്ന വിശദീകരണമാണുള്ളത്. ഇൻസ്പെക്ടർമാർ 12 മണിക്കൂർ വരെ ജോലി ചെയ്യേണ്ടിവരുന്നുവെന്നാണ് പരാതി.

960 ഇൻസ്പെക്ടർമാരും 560 ഒാഫിസർമാരുമാണ് ഇപ്പോൾ ജി.എസ്.ടി വകുപ്പിൽ ജോലിയുള്ളവരായിട്ടുള്ളത്. കീഴുദ്യോഗസ്ഥർ ജോലിയില്ലാതെ ശമ്പളം പറ്റുകയും ഇൻസ്പെക്ടർ റാങ്കിലുള്ളവർ പ്യൂണിെൻറ ജോലികൂടി എടുക്കേണ്ട സ്ഥിതിയുമായത് വകുപ്പിൽ അതൃപ്തി പുകയുന്നതിന് കാരണമായിട്ടുണ്ട്. വിൽപന നികുതിയായിരുന്ന കാലത്ത് എല്ലാ വർഷവും 25 ശതമാനം അധിക ധനസമാഹരണം നടത്താൻ നിർദേശം നൽകുമായിരുന്നു. അതനുസരിച്ച് നികുതിവർധന വരുത്തിയാണ് സർക്കാർ ഖജനാവിലേക്ക് വരുമാനം കൂട്ടുന്നത്. ജി.എസ്.ടി വന്ന്് രണ്ടുവർഷവും ഇപ്പോൾ ടാർഗറ്റ് നൽകുന്നില്ല.

ജീവനക്കാരെ കൂടുതൽ ജോലി ചെയ്യിപ്പിച്ച് വരുമാനമുണ്ടാക്കുകയാണ് ഇതുവഴി സർക്കാർ ചെയ്തിരുന്നത്. ജി.എസ്.ടി തന്നെ സംസ്ഥാനത്തിന് ഗുണകരമായ വിധം പാളത്തിൽ കയറാത്തതാണ് സർക്കാർ നിർദേശങ്ങൾ ഇല്ലാത്തതിന് കാരണമെന്ന് വകുപ്പുവൃത്തങ്ങൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsGST SquadsGST Dept
News Summary - GST Squads GST Dept -Kerala News
Next Story