ഗ്രീഷ്മയുടെ പിതാവ് നാട്ടിലെത്തി; നാടിനെ നടുക്കിയ ആ മരണവാർത്ത മൂന്ന് ദിവസത്തിനുശേഷം അമ്മയും സഹോദരിയുമറിഞ്ഞു
text_fieldsപാരിപ്പള്ളി (കൊല്ലം): കല്ലുവാതുക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെതുടർന്ന് ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ മൃതദേഹം സംസ്കരിച്ചു. വിദേശത്തായിരുന്ന പിതാവ് രാധാകൃഷ്ണൻ നാട്ടിലെത്തുന്നതിന് വേണ്ടിയാണ് സംസ്കാരം നീട്ടിെവച്ചത്. രാധാകൃഷ്ണൻ എത്തിയശേഷമാണ് ഗ്രീഷ്മയുടെ മരണവിവരം അമ്മയെയും സഹോദരിയെയും അറിയിച്ചത്.
ഗ്രീഷ്മയോടൊപ്പം മരിച്ച ആര്യയുടെ മൃതദേഹം ശനിയാഴ്ച സംസ്കരിച്ചിരുന്നു. രേഷ്മയുടെ പാസ്വേർഡ് അറിയാമായിരുന്ന ആര്യയും ഗ്രീഷ്മയും ചേർന്ന് തമാശക്കായി രേഷ്മയുടെ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് ചിലർക്ക് സന്ദേശങ്ങൾ അയച്ചിരുന്നതായി ആര്യയുടെ ഭർത്താവ് വെളിപ്പെടുത്തിയിരുന്നു.
ഇക്കാര്യത്തിൽ അയാൾ ആര്യയെയും ഗ്രീഷ്മയെയും നേരത്തേ വഴക്കുപറയുകയും ചെയ്തിരുന്നു. ഇവർ അയച്ച സന്ദേശങ്ങൾ ലഭിച്ച ഒരാളുടെ ഭാര്യ രേഷ്മയുമായി വഴക്കുണ്ടാകുകയും ചെയ്തിരുന്നതായി സൂചനയുണ്ട്. ഇക്കാര്യങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും.
ആര്യയുടെയും രേഷ്മയുടെയും ഭർത്താക്കന്മാരിൽനിന്ന് വിശദമായ മൊഴിയെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച മൊഴിയെടുക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഗ്രീഷ്മയുടെ സംസ്കാരം ആയതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നെന്ന് ചാത്തന്നൂർ എ.സി.പി വൈ. നിസാമുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.