Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗ്രീഷ്മയെ...

ഗ്രീഷ്മയെ വീട്ടിലെത്തിച്ച് തെളിവെടുത്തു; ലഭിച്ചത് നിര്‍ണായക വിവരങ്ങൾ

text_fields
bookmark_border
ഗ്രീഷ്മയെ വീട്ടിലെത്തിച്ച് തെളിവെടുത്തു; ലഭിച്ചത് നിര്‍ണായക വിവരങ്ങൾ
cancel
camera_alt

ഗ്രീഷ്മയെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍

പാറശ്ശാല: ഷാരോണ്‍ കൊലക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയെ കാരക്കോണം രാമവര്‍മന്‍ചിറയിലെ വീട്ടിലെത്തിച്ച് ക്രൈബ്രാഞ്ച് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച രാവിലെ 9.30നാണ് ഗ്രീഷ്മയുമായി അന്വേഷണസംഘം വീട്ടിലെത്തിയത്.

റവന്യൂ അധികൃതരുടെ മേല്‍നോട്ടത്തില്‍ സീല്‍ ചെയ്തിരുന്ന വീടിന്‍റെ പൂട്ടുപൊളിച്ച് ശനിയാഴ്ച രാത്രി ആരോ കയറിയതായി സംശയിക്കുന്നതിനാല്‍ വിരലടയാള വിദഗ്ധർ എത്തുന്നതുവരെ അന്വേഷണസംഘം ഗ്രീഷ്മയുമായി പുറത്തുനിന്നു. ഉന്നത ഉദ്യോഗസ്ഥര്‍ കൂടിയാലോചിച്ചതിനുശേഷം വീടിന് പിറകിലൂടെ പ്രവേശിപ്പിക്കുകയായിരുന്നു.

തെളിവെടുപ്പ് എട്ടുമണിക്കൂറിലധികം നീണ്ടു. സംഭവദിവസം ഷാരോണിനെ വിളിച്ചുവരുത്തി ലിവിങ് റൂമില്‍ കുറച്ചുസമയം സംസാരിച്ചശേഷം തെക്കേ മുറിയിലേക്ക് പോവുകയും വിഷം ചേര്‍ത്ത കഷായം കുടിപ്പിക്കുകയുമായിരുന്നുവെന്ന് ഗ്രീഷ്മ സമ്മതിച്ചു.

ഷാരോണിന്‍റെ വീട്ടില്‍വെച്ച് ഗ്രീഷ്മയെ അണിയിച്ചതായി കരുതുന്ന താലിയും ചരടും മുറിയിലെ അലമാരയില്‍നിന്ന് കണ്ടെടുത്തു. ഷാരോണ്‍ സമ്മാനമായി നൽകിയ ലോഹവളയും കണ്ടെത്തി. വീടിന്‍റെ പുറത്തുള്ള വര്‍ക്ക് ഏരിയയില്‍ നിന്ന് കഷായം ഉണ്ടാക്കാന്‍ ഉപയോഗിച്ച പാത്രവും നൽകാന്‍ ഉപയോഗിച്ച ഗ്ലാസും കഷായപ്പൊടിയുടെ ശേഷിച്ച ഭാഗവും കണ്ടെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GreeshmaSharon Murder Case
News Summary - Greeshma brought home and evidence was taken
Next Story