Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 3:46 PM IST Updated On
date_range 7 Jan 2018 3:46 PM ISTഗാഥയുടെ എ ഗ്രേഡ്: സേതുമാഷിന് ഇരട്ടി മധുരം
text_fieldsbookmark_border
camera_alt??????? ????????? ??? ?????????? ????????? ??????????????
തൃശൂർ: കല്ലടിക്കോടൻ മലയേയും മുണ്ടൂരെന്ന തട്ടകത്തെയും മലയാളികൾക്ക് സുപരിചിതമാക്കിയ മുണ്ടൂർ സേതുമാധവൻ ഇക്കുറി സാഹിത്യ അക്കാദമിയിൽ എത്തിയത് കൊച്ചുമകളുടെ കഥാപ്രസംഗത്തിന് കേൾവിക്കാരനായി. ഗാഥയുടെ വിജയത്തിൽ സേതുമാഷ്ക്ക് മുത്തച്ഛെൻറ സന്തോഷം മാത്രമല്ല, എഴുത്തുകാര െൻറ അഭിമാനം കൂടിയുണ്ട്. മുണ്ടൂർ സേതുമാധവെൻറ ‘അമ്മ കൊയ്യുന്നു’ എന്ന കഥയാണ് ഗാഥ വേദിയിൽ അവതരിപ്പിച്ചത്. പരിശീലിപ്പിച്ചതും ചിട്ടപ്പെടുത്തിയതും കഥാപ്രസംഗത്തിലെ പഴയ ഇൻറർ സോൺ വിജയിയും ഗാഥയുടെ അമ്മയുമായ കെ. ശ്യാമ. സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് വാങ്ങാനെത്തിയതിന് ശേഷമുള്ള സേതുമാഷുടെ സാഹിത്യ അക്കാദമിയിലേക്കുള്ള വരവ് കൊച്ചുമകളുടെ വിജയം കാണാനുള്ളതായിരുന്നു. കഴിഞ്ഞ തവണയും സംസ്ഥാന കലോത്സവത്തിൽ ഗാഥ എ ഗ്രേഡ് നേടിയിരുന്നു. പോസ്റ്റൽ ജീവനക്കാരായ സി.കെ. ബിജുവിേൻറയും കെ. ശ്യാമയുടേയും ഏക മകളായ ഗാഥ മലപ്പുറം സെൻറ് ജെമ്മാസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
