ഗവ. ഹോമിയോ ആശുപത്രിയിലെ ലക്ഷങ്ങൾ വിലവരുന്ന മരുന്ന് ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിൽ
text_fieldsതിരൂർ: വെട്ടം ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫിസറുടെ സ്വകാര്യ ക്ലിനിക്കിൽ ഡി.എം.ഒ നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ വിലവരുന്ന സർക്കാർ ഹോമിയോ മരുന്നുകൾ പിടിച്ചെടുത്തു. വെട്ടം ആലിശ്ശേരിയിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഹോമിയോ ആശുപത്രിയിൽ വിതരണം ചെയ്യേണ്ട മരുന്നുകളാണ് തിരൂർ ടൗണിലെ വെൽകെയർ ഹോമിയോ ക്ലിനിക്കിൽനിന്ന് പിടിച്ചെടുത്തത്.
വെട്ടം ആശുപത്രിയിൽനിന്ന് രോഗികൾക്ക് മരുന്ന് നൽകാതെ തിരൂരിലെ സ്ഥാപനത്തിൽനിന്ന് വാങ്ങാൻ മെഡിക്കൽ ഓഫിസറായ ഡോക്ടർ നിർബന്ധിക്കുന്നത് പതിവായതോടെ നാട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഡി.എം.ഒയെ ചുമതലപ്പെടുത്തി. ഹോമിയോ ഡി.എം.ഒ എ.കെ. റംലത്തിെൻറ നേതൃത്വത്തിൽ ഉന്നത സംഘം നടത്തിയ റെയ്ഡിലാണ് മരുന്നുകൾ പിടിച്ചെടുത്തത്.
ആശുപത്രിയിൽ വിതരണം നടത്തേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളാണ് ക്ലിനിക്കിൽ നിന്നും പിടികൂടിയത്. തുടർന്ന് തിരൂർ പൊലീസിെൻറ സഹായത്തോടെ ക്ലിനിക്ക് പൂട്ടി സീൽ ചെയ്തു. പ്രാഥമിക പരിശോധനയിൽ തന്നെ ക്രമക്കേടുകൾ നടന്നതായി കെണ്ടത്തിയതായി ഡി.എം.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

