Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയ ഇരട്ടക്കൊല:...

പെരിയ ഇരട്ടക്കൊല: അന്വേഷണസംഘത്തിനുമേൽ രാഷ്ട്രീയ നിയന്ത്രണം

text_fields
bookmark_border
പെരിയ ഇരട്ടക്കൊല: അന്വേഷണസംഘത്തിനുമേൽ രാഷ്ട്രീയ നിയന്ത്രണം
cancel

പെരിയ (കാസർകോട്): െപരിയ ഇരട്ടക്കൊല കേസ് അന്വേഷണസംഘത്തിനുമേൽ രാഷ്ട്രീയ നിയ ന്ത്രണം. പുതിയ ടീമിൽ സർക്കാർ അനകൂല പൊലീസ് സംഘടനാഭാരവാഹികൾ ഏറെ. അതുവഴി അന്വേഷ ണവഴികളിൽ സൂക്ഷ്മമായി ഇടപെടാൻ സാധിക്കും.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ അജ ണ്ട ഇരട്ടക്കൊലയാകാതിരിക്കാനുള്ള മുൻകരുതലാണ് അന്വേഷണസംഘത്തെ അഴിച്ചുപണിത തുവഴി സർക്കാർ ലക്ഷ്യമിട്ടത്. പഴുതടച്ച് അന്വേഷണം നടത്തുകയാണ് ലക്ഷ്യം.

ഏഴു പ്ര തികളെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി രണ്ട്, മൂന്ന് പ്രതികളെ കൂടി അറസ്റ്റ് ചെയ്തേക്കും. ആദ്യസംഘം 12 സി.പി.എമ്മുകാരുടെ പേരുകളാണ് പുറത്തെത്തിച്ചത്. പുതിയ അന്വേഷണസംഘത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈം ബ്രാഞ്ച് എസ്.പി സാബു ജോസാണ്.

മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പി.എം. പ്രദീപാണ് അന്വേഷണ സംഘത്തിലെ മറ്റൊരാൾ. രണ്ടു ഡിവൈ.എസ്.പി എന്നത് ഒന്നാക്കി ചുരുക്കി. രണ്ടു കൊലപാതകമായതിനാലാണ് രണ്ടു ഡിവൈ.എസ്.പിമാരെ അന്വേഷണ ഉദ്യോഗസ്ഥന്മാരായി നിയമിച്ചത്.

ഒരാളുടെ കൈകളിലൂടെ എല്ലാം നീങ്ങിയാൽ മതിയെന്ന് തീരുമാനിച്ചു. പ്രദീപിനെ സർക്കാറിെൻറ വിശ്വസ്തനായി പരിഗണിച്ചു. ഒരു സി.െഎ മാത്രമാണ് ആദ്യമുണ്ടായത്. ഇപ്പോൾ രണ്ടുപേരെ കൂടി ചേർത്ത് അന്വേഷണ സഹായികളുടെ എണ്ണം ശക്തിപ്പെടുത്തി.

നീലേശ്വരം സി.െഎ നാരായണൻ, ക്രൈം ബ്രാഞ്ചിലെ വി. പുരുഷോത്തമൻ, കൃഷ്ണകുമാർ, കൺട്രോൾ റൂം എസ്.െഎ ഫിലിപ് േതാമസ്, ജില്ല ക്രൈം ബ്രാഞ്ചിലെ ബാബു, കാസർകോട് ക്രൈം ബ്രാഞ്ചിലെ ഒ.ടി. ഫിറോസ്, കണ്ണൂർ ക്രൈം ബ്രാഞ്ചിലെ രമേശൻ, പ്രദീപൻ, രമേശൻ, കാസർകോട് കൺേട്രാൾ റൂമിലെ നാരായണൻ, ബാലകൃഷ്ണൻ, ബേക്കൽ സ്റ്റേഷനിലെ സുമേഷ് എന്നിവരാണ് ജില്ലയിൽ നിന്നുള്ളവർ.

ഇവർ ഏറെയും പൊലീസ് അസോസിയേഷൻ ഭാരവാഹികളും സർക്കാർ പക്ഷക്കാരുമാണ്. അന്വേഷിക്കുകയെന്നതിെനക്കാൾ പാർട്ടിക്ക് തലവേദന സൃഷ്ടിക്കാതെ നോക്കുകയെന്നതിനാണ് ഇവരുടെ സഹായംവേണ്ടിവരുന്നത്.

കൊല്ലപ്പെട്ട കൃപേഷിെൻറയും ശരത് ലാലിെൻറയും അച്ഛന്മാർ സി.ബി.െഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും നിവേദനം നൽകിയിട്ടുണ്ട്. ഇതിനുള്ള മറുപടി സർക്കാറിൽനിന്ന് ഇവർ പ്രതീക്ഷിക്കുന്നുണ്ട്. ആവശ്യം സർക്കാർ അംഗീകരിക്കാനിടയില്ല.

തുടർന്ന് സി.ബി.െഎ അന്വേഷണത്തിന് ഹൈകോടതിയിൽ ഹരജി നൽകാനാണ് നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKasargod Murderperiya murder
News Summary - Govt Control on Kasargod Murder-Kerala News
Next Story