ആത്മഹത്യ ചെയ്ത സാജന്റെ കൺവെൻഷൻ സെന്ററിന് അനുമതി
text_fieldsകണ്ണൂർ: ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന് പാറയിലിന്റെ കൺവെൻഷൻ സെന്ററിന് പ്രവർ ത്തനാനുമതി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ആന്തൂർ നഗരസ ഭ സെക്രട്ടറി കൺവെൻഷൻ സെന്ററിൽ പരിശോധന നടത്തണമെന്നും ചട്ടലംഘനങ്ങൾ പരിഹരിച്ചെന്ന് ഉറപ്പുവരുത്തണമെന്നും ഉത് തരവിൽ പറയുന്നു.
കൺവെൻഷൻ സെന്ററിന് ആന്തൂർ നഗരസഭ ഉടമസ്ഥാവകാശരേഖ നൽകുന്നത് വൈ കിച്ചതിൽ മനംനൊന്ത് ഉടമയായ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തിരുന്നു. പാർഥാ ബിൽഡേഴ്സ് എം.ഡിയും നൈജീരിയയിൽ പ്രവാസിയുമായ ചിറക്കൽ അരയമ്പേത്ത് സരസ്വതി വിലാസം യു.പി സ്കൂളിന് സമീപം പാറയിൽ ഹൗസിൽ സാജൻ പാറയിലാണ് തൂങ്ങിമരിച്ചത്.
ആന്തൂർ നഗരസഭയിലെ ബക്കളത്ത് സാജൻ 15 കോടിയോളം രൂപ മുടക്കി നിർമിച്ച കൺവെൻഷൻ െസന്ററിന്റെ പ്രവർത്തനം തുടങ്ങുന്നതിന് ആവശ്യമായ രേഖകൾ നഗരസഭയിൽ നിന്ന് ലഭിച്ചിരുന്നില്ല. നാലു മാസമായി നിരന്തരം നഗരസഭ അധികൃതരെ സമീപിച്ചിട്ടും ലഭിക്കാത്തതിനാൽ സാജൻ മനഃപ്രയാസത്തിലായിരുന്നു. തുടർന്ന് കൊറ്റാളിയിലെ വീട്ടിലെ കിടപ്പുമുറിയിൽ സാജൻ തൂങ്ങി മരിക്കുകയായിരുന്നു.
സാജൻ മുഴുവൻ സമ്പാദ്യവും മുടക്കിയാണ് സ്വപ്നപദ്ധതിയായ കൺവെൻഷൻ സെന്റർ നിർമിച്ചത്. നിർമാണത്തിൽ അപാകത ആരോപിച്ച് ഏതാനും മാസം മുമ്പ് നഗരസഭ നോട്ടീസ് നൽകി. തുടർന്ന് നടന്ന പരിശോധനയിൽ കാര്യമായ അപാകത കണ്ടെത്താനായില്ല. എന്നാൽ, നിർമാണം പൂർത്തിയായിട്ടും കംപ്ലീഷൻ സർട്ടിഫിക്കറ്റും ഒക്കുപെൻസി സർട്ടിഫിക്കറ്റും നഗരസഭ നൽകിയില്ല. നഗരസഭക്ക് നൽകിയ പ്ലാൻ പ്രകാരമല്ല നിർമാണമെന്ന് പറഞ്ഞാണ് ഇവ നിഷേധിച്ചത്.
ചെയർപേഴ്സനിൽ നിന്ന് തീർത്തും മോശമനുഭവം മാത്രമാണുണ്ടായതെന്ന് ബന്ധുക്കളുടെ ആരോപണം. എം.എൽ.എയും മന്ത്രിയും കഴിഞ്ഞ് മുഖ്യമന്ത്രിയുടെ അടുത്തു പോയാലും അനുമതി നൽകേണ്ടത് തദ്ദേശ സ്ഥാപനമാണെന്നും നിങ്ങൾ ഇവിടെത്തന്നെ വരേണ്ടി വരുമെന്നുമായിരുന്നു ചെയർപേഴ്സൻ പറഞ്ഞതെന്നും ബന്ധുക്കൾ പറയുന്നു.
ആത്മഹത്യക്ക് പിന്നാലെ സി.പി.എം ഭരിക്കുന്ന ആന്തൂർ നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യാമളക്കെതിരെ ആരോപണവുമായി സാജന്റെ ഭാര്യയും കുടുംബാംഗങ്ങളും രംഗത്തു വന്നിരുന്നു. ഇത് സി.പി.എമ്മിനെ വലിയ പ്രതിരോധത്തിലാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.