കിനൻന്ത്രോപോമെട്രി- ഗവർണറെ കുഴക്കി ‘തരൂർ ഇഫക്ടും’
text_fieldsതിരുവനന്തപുരം: ഇംഗ്ലീഷ് വാക്കുകൾ കൊണ്ട് ഞെട്ടിക്കുന്ന ശൈലി ശശി തരൂർ എം.പിക്ക് സ് വന്തമെന്ന് കരുതിയെങ്കിൽ തെറ്റി, ഗവർണറെയും സ്പീക്കറെയും നിയമസഭാ സാമാജികരെയും ഞെട്ടിപ്പിച്ച ഒരു വാക്ക് നയപ്രഖ്യാപനത്തിൽ നുഴഞ്ഞുകയറി. കായികമേഖലയുമായി ബന്ധപ ്പെട്ട കാര്യങ്ങൾ പറഞ്ഞേപ്പാഴാണ് ‘കിനൻന്ത്രോപോമെട്രി’ (Kinanthropometry) എന്ന വാക്ക് കുടുക്കി യത്.
എത്ര ശ്രമിച്ചിട്ടും വായിക്കാനായില്ല. അടുത്തിരുന്ന സ്പീക്കർ പി. ശ്രീരാമകൃഷ് ണനെ സഹായത്തിനായി വിളിച്ചു. സ്പീക്കറും പഠിച്ചപണി പതിനെട്ടുനോക്കിയിട്ടും ഉച്ചരിക്കാനായില്ല. ഒടുവിൽ മന്ത്രിയോട് ചോദിച്ച് മനസ്സിലാക്കൂയെന്ന് പറഞ്ഞ് ഗവർണർ വാക്ക് ഉച്ചരിക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ‘കിനൻന്ത്രോപോമെട്രി’ തത്ത്വങ്ങൾ ഉൾപ്പെടുത്തി സ്കൂൾ തലത്തിൽ നിന്നുതന്നെ പ്രാഗല്ഭ്യമുള്ളവരെ കണ്ടെത്താൻ ‘ടാലൻറ് െഎഡൻറിഫിക്കേഷൻ പ്രോേട്ടാക്കോൾ’ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുവെന്നതായിരുന്നു പരാമർശം. എന്നാൽ ‘കിനൻന്ത്രോപോമെട്രി’ ആർക്കും പിടികിട്ടിയില്ലെന്ന് മാത്രം.
ശരീര വളർച്ച, വ്യായാമം, പ്രകടനം, പോഷണം എന്നിവ മനസ്സിലാക്കുന്നതിന് മനുഷ്യശരീരത്തിെൻറ വലിപ്പം, ആകൃതി, അനുപാതം, അവയവ സന്നിവേശനം, പ്രായപൂർത്തിയാകൽ, മൊത്തത്തിലുള്ള പ്രവർത്തനം എന്നിവയെക്കുറിച്ച് നടത്തുന്ന പഠനമാണ് കിനൻന്ത്രോപോമെട്രി
‘എെൻറ പ്രസംഗം ശ്രവിക്കൂ, എല്ലാ ഉത്തരവും അതിലുണ്ട്’
നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ പി. സദാശിവം തുടക്കംകുറിക്കുേമ്പാൾ എതിരേറ്റത് പ്രതിപക്ഷ ബഹളം. ‘പ്രളയബാധിതരോട് നീതികാട്ടുക’ ബാനർ ഉയർത്തിയായിരുന്നു ബഹളം. എന്നാൽ, ‘ പ്രസംഗം ശ്രവിക്കൂ, എല്ലാ ഉത്തരവും അതിലുണ്ട്’ എന്ന ഗവർണറുടെ വാക്കുകൾ പ്രതിഷേധത്തിെൻറ മുനയൊടിച്ചു. ഇംഗ്ലീഷ് പ്രസംഗത്തിൽ മലയാളത്തിലുള്ള പല പദ്ധതികളുടെയും പേരുകൾ വായിക്കാൻ അദ്ദേഹം പാടുപെട്ടു. ചില സന്ദർഭങ്ങളിൽ അടുത്തിരുന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ സഹായവും അദ്ദേഹം തേടി.
എല്ലാവർക്കും നമസ്കാരം എന്ന് പറഞ്ഞാണ് ഒന്നരമണിക്കൂർ നീണ്ട പ്രസംഗം ആരംഭിച്ചത്. വനിതാ മതിൽ സംബന്ധിച്ച പരാമർശത്തിൽ പ്രതിപക്ഷം ബഹളമുയർത്തിയപ്പോൾ ഭരണപക്ഷം ബെഞ്ചിലടിച്ച് വരവേറ്റു. കൊല്ലം ബൈപാസ്, കണ്ണൂർ വിമാനത്താവളം തുടങ്ങിയവ നേട്ടമായി അവതരിപ്പിക്കപ്പെട്ടപ്പോൾ ‘ആരുടെ നേട്ടം’ എന്ന ചോദ്യവുമായി പ്രതിപക്ഷം ബഹളംെവച്ചു. ‘വായനയുടെ വസന്തം’ എന്ന പദ്ധതി പറയാൻ ഗവർണറുടെ നാക്ക് വഴങ്ങിയില്ല. ശരിയായി ഉച്ചരിച്ച് പ്രതിപക്ഷം സഹായത്തിനെത്തിയേപ്പാൾ ഗവർണർ സന്തോഷം മറച്ചുെവച്ചില്ല. ഇക്കുറി നിങ്ങൾ പറഞ്ഞത് സ്വീകരിക്കുെന്നന്നായിരുന്നു ചിരിച്ചുള്ള മറുപടി.
‘നാം മുേന്നാട്ട്’ എന്ന പരിപാടിയുടെ ഉച്ചാരണവും ‘പാരിസ്ഥിതികം’ എന്ന വാക്കും കുഴക്കി. എന്നാലും രസകരമായി ഒന്നരമണിക്കൂർ കൊണ്ട് നയപ്രഖ്യാപനം പൂർത്തിയാക്കി മലയാളത്തിൽ തന്നെയാണ് പ്രസംഗം അവസാനിപ്പിച്ചത്. ‘നാളെ റിപ്പബ്ലിക് ദിനമാണ്, എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ’ എന്ന് പറഞ്ഞാണ് പ്രസംഗം തീർത്തത്. രാവിലെ 8.50ന് നിയമസഭയിലെത്തിയ ഗവർണറെ സ്പീക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, പാർലമെൻററികാര്യ മന്ത്രി എ.കെ. ബാലൻ, നിയമസഭ സെക്രട്ടറി വി.കെ. ബാബുപ്രകാശ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ഗവർണറുടെ പത്നി സരസ്വതിയും നയപ്രസംഗം കേൾക്കാൻ ഗാലറിയിലുണ്ടായിരുന്നു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.