Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാലറി ചലഞ്ചിൽ...

സാലറി ചലഞ്ചിൽ ജീവനക്കാർ സഹകരിച്ചിെല്ലങ്കിൽ ബദൽ നടപടിക്ക് സർക്കാർ

text_fields
bookmark_border
സാലറി ചലഞ്ചിൽ ജീവനക്കാർ സഹകരിച്ചിെല്ലങ്കിൽ ബദൽ നടപടിക്ക് സർക്കാർ
cancel

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ജീവനക്കാരുടെ ഡി.എ. ക ുടിശ്ശിക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുന്നതടക്കം നടപടികൾ സർക്കാർ ആലോചിക്കു ന്നു. ഒരു മാസത്തെ ശമ്പളം ലക്ഷ്യമിടുന്ന സാലറി ചലഞ്ചിനെ ഒരു വിഭാഗം ജീവനക്കാർ എതിർക്ക ുന്ന സാഹചര്യത്തിൽ അതിന് തുല്യമായ തുക ഇൗടാക്കാനുള്ള ബദൽ നടപടികളാണ് ആലോചനയിൽ.

എല്ലാ ജീവനക്കാരും സഹകരിക്കാതിരുന്നാൽ സാലറി ചലഞ്ച് ഉപേക്ഷിക്കും. ചിലർ ശമ്പളം നൽകാതെ മിടുക്ക് കാണിക്കുന്നെന്നും ഒരു വിഭാഗത്തിൽനിന്ന് മാത്രം എന്നും പിടിക്കാനാകില്ലെന്നും പറഞ്ഞ ധനമന്ത്രി ഡോ. തോമസ് െഎസക്, ഇൗ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് മന്ത്രിസഭ ആലോചിക്കുമെന്നും വ്യക്തമാക്കി.

ക്ഷാമബത്ത തുക അഞ്ചു തവണയായി കുറച്ച് ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുക, ശമ്പളം 30 ശതമാനം കുറക്കുക തുടങ്ങി നിർദേശങ്ങൾ ധനവകുപ്പിന് മുന്നിലുണ്ട്. ഏപ്രിലിൽ പകുതി ശമ്പളം മാത്രം നൽകിയാൽ മതിയെന്ന നിർദേശവും സജീവമാണ്. സാലറി ചലഞ്ച് തന്നെ വേണമോ മറ്റ് നടപടികളിലേക്ക് പോകണമോ എന്ന കാര്യത്തിൽ ഒരാഴ്ചക്കകം തീരുമാനമെടുക്കും. മിക്കവാറും അടുത്ത മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനം എടുത്തേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salary cutSalary challenge
News Summary - government think about alternate method to salary challenge
Next Story