Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
shivasankar
cancel
Homechevron_rightNewschevron_rightKeralachevron_right'സ്വർണക്കടത്ത് കേസ്...

'സ്വർണക്കടത്ത് കേസ് സർക്കാർ അട്ടിമറിക്കുന്നു'; ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി സുപ്രീംകോടതിയിൽ

text_fields
bookmark_border

ന്യൂഡൽഹി: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പ്രതിയായ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെൻറ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പുതിയ അേപക്ഷയുമായി സുപ്രീംകോടതിയില്‍. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസ് രജിസ്റ്റർ ചെയ്തതിനിടയിലാണ് ഇ.ഡി അപേക്ഷ നൽകിയത്. ശിവശങ്കറിന് ജാമ്യം അനുവദിച്ച ഹൈകോടതി ഉത്തരവിനെതിരെ നല്‍കിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ അപേക്ഷ.

ജാമ്യത്തിലിറങ്ങിയ ശിവശങ്കർ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഇ.ഡി ആസ്ഥാനത്തെ ഡെപ്യൂട്ടി ഡയറക്ടര്‍ ജിതേന്ദ്രകുമാര്‍ ഗോഗിയ കോടതിയില്‍ അപേക്ഷ നല്‍കിയത്. ജാമ്യത്തില്‍ ഇറങ്ങിയശേഷം സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇ.ഡി അപേക്ഷയിൽ ബോധിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്ന സംസ്ഥാന നിലപാട് നിയമവാഴ്ചക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കാന്‍ ശിവശങ്കര്‍ ശ്രമിക്കുകയാണെന്നും ഇ.ഡി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingedsupreme courtshivasankar
News Summary - ‘Government subverts gold smuggling case’; ED in Supreme Court seeking cancellation of Shiv Shankar's bail
Next Story