Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുതലപ്പൊഴിയിലെ ബോട്ട്...

മുതലപ്പൊഴിയിലെ ബോട്ട് അപകടങ്ങൾക്ക് കാരണം സർക്കാർ അനാസ്ഥ -വിമൻ ജസ്റ്റിസ്

text_fields
bookmark_border
മുതലപ്പൊഴിയിലെ ബോട്ട് അപകടങ്ങൾക്ക് കാരണം സർക്കാർ അനാസ്ഥ -വിമൻ ജസ്റ്റിസ്
cancel

തിരുവനന്തപുരം: വിഴിഞ്ഞം ഹാർബറിന് വേണ്ടിയുള്ള നിർമ്മാണപ്രവർത്തനങ്ങൾ മുതലപ്പൊഴിയെ മരണക്കുഴി ആക്കിയിരിക്കുകയാണ് എന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന ട്രഷറർ മുംതാസ് ബീഗം അഭിപ്രായപ്പെട്ടു. മത്സ്യത്തൊഴിലാളികൾ ദുരിതജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. അവരുടെ ജീവനും സ്വത്തിനും കുടുംബത്തിനും യാതൊരു സുരക്ഷിതത്വം സഹായങ്ങളും സർക്കാർ നൽകുന്നില്ല. ദാരിദ്ര്യവും കടബാധ്യതയുമാണ്

കടൽക്ഷോഭത്തിലും ജീവൻ അവഗണിച്ച് മത്സ്യബന്ധനത്തിന് ഇറങ്ങാൻ അവരെ പ്രേരിപ്പിക്കുന്നത്. മുതലപ്പൊഴി നിർമ്മാണത്തി​ന്റെ ഫലമായി രൂപപ്പെട്ട മണൽത്തിട്ടകളിലും നിർമ്മാണ പാറക്കകല്ലുകളിലും തട്ടിയാണ് കൂടുതലും വള്ളങ്ങൾ മറിയുന്നത്.

മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് വരുത്താൻ സർക്കാർ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് അവർ പറഞ്ഞു. പുതുക്കുറിച്ചിയിൽ ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സന്ദർശിക്കുകയായിരുന്നു അവർ. ജില്ലാ കമ്മിറ്റി അംഗം ഷാഹിദ ഹാറൂൻ, കഠിനംകുളം പഞ്ചായത്ത് അസി. കൺവീനർ സുമി, ഹുദ ബിൻത് സിയാദ് തുടങ്ങിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women justice movementMudalapozhi
News Summary - Government negligence is the reason for the boat accidents in Mudalapozhi - Women Justice
Next Story