ഒരു രക്ഷയുമില്ല; സങ്കട ഹരജി ശരണം
text_fieldsഒന്നരക്കോടിയുടെ പദ്ധതി ഒരു വർഷമായി കടലാസിൽ കുരുങ്ങിക്കിടക്കുന്നതിെൻറ കഥ പ റയുകയാണ് ദേശീയ-സംസ്ഥാന കർഷക അവാർഡ് ജേതാവ് പുല്ലൂരത്തിൽ പി.ജെ. വക്കച്ചൻ. കോട് ടയം മുണ്ടക്കയം കൊക്കയാർ പഞ്ചായത്ത് ഒന്നാം വാർഡായ മുക്കുളത്താണ് താമസം. സ്വന്തം പഞ്ചാ യത്താണ് വക്കച്ചനെ വരിഞ്ഞ് മുറുക്കുന്നത്. എല്ലാ അനുമതിപത്രവും നൽകിയെന്ന് വക്ക ച്ചൻ പറയുന്ന കുടിവെള്ള സംരംഭത്തിന് തദ്ദേശ സ്ഥാപനത്തിലെ ചിലർ മാത്രം ഉടക്കിട്ട് ന ിൽക്കുന്നു.
മുക്കുളം മലമുകളിൽ മിനറൽ വാട്ടർ കമ്പനി തുടങ്ങാനാണ് പഞ്ചായത്തിൽ അപേക്ഷ നൽകിയത്. 2018 ജൂലൈയിൽ നൽകിയ അപേക്ഷ പരിഗണിക്കാൻ തന്നെ എട്ടുമാസമെടുത്തു. വിവി ധ രേഖകൾ ആവശ്യപ്പെട്ട് പഞ്ചായത്ത് പലവട്ടം നടത്തിച്ചു. ഭൂഗർഭ ജലവിഭവ അതോറിറ്റി, മ ലിനീകരണ നിയന്ത്രണ ബോർഡ്, ഫയർഫോഴ്സ് എന്നിവയിൽനിന്നും എൻ.ഒ.സി വാങ്ങണമെന്നായി രുന്നു പഞ്ചായത്തിെൻറ നിർദേശം. നിർദിഷ്ട സ്ഥലത്ത് എത്തി പരിശോധന നടത്തിയ ഇവരെല്ലാ ം എൻ.ഒ.സി നൽകി.
ഭൂഗർഭജല വിഭവ വകുപ്പ് നേരിെട്ടത്തി പരിശോധന നടത്തി. പ്രതിദിനം 6500 ലിറ് റർ വെള്ളം എടുക്കുന്നത് പരിസരത്തെ ജലസ്രോതസ്സുകളെ ബാധിക്കിെല്ലന്ന് റിപ്പോർട്ട് നൽകി. പരിശോധനകൾക്കും മറ്റുമായി വക്കച്ചന് അഞ്ചു ലക്ഷത്തോളം ചെലവായി. എന്നിട്ടും പ ക്ഷേ, പഞ്ചായത്ത് കനിഞ്ഞില്ല. പദ്ധതി തുടങ്ങണമെങ്കില് ജില്ല അവലോകന സമിതിയുടെ അനുമതി വേണം. ഇതിനുള്ള അപേക്ഷ കലക്ടർക്ക് സമർപ്പിക്കണമെങ്കിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കവറിങ് ലെറ്റർ നൽകണം. എന്നാൽ, ഇത് നൽകേെണ്ടന്നാണ് സെക്രട്ടറിേയാട് ഭരണസമിതിയുടെ നിർദേശം. രണ്ടുമാസം മുമ്പ് നൽകിയ അപേക്ഷ പരിശോധിക്കാൻ ഏഴംഗ ഉപസമിതിയെ ചുമതലപ്പെടുത്തി. അതിൽ ഒരാൾ രാജിവെച്ചു. ആറംഗ സമിതി സ്ഥലം സന്ദർശിച്ചതിൽ രണ്ടു പേർ പദ്ധതിക്ക് അനുമതി നൽകാമെന്ന് നിലപാടെടുത്തു. എന്നാൽ, ബാക്കി നാലുപേരും എതിരു നിന്നു. ഇതിൽ സമിതി ചെയർപേഴ്സനുമുണ്ട്.
പുതുതായി ചുമതലയേറ്റ പഞ്ചായത്ത് സെക്രട്ടറി രേഖകൾ പരിശോധിച്ച് കവറിങ് ലെറ്റർ നൽകാമെന്ന് പറഞ്ഞെങ്കിലും അതിനും പഞ്ചായത്ത് കമ്മിറ്റി അനുമതി നിഷേധിച്ചു. ഈ വിവരങ്ങളെല്ലാം കാണിച്ച് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി എന്നിവർക്ക് സങ്കട ഹരജി നൽകി കാത്തിരിക്കുകയാണ് വക്കച്ചൻ. അതിലും രക്ഷ കിട്ടിയില്ലെങ്കിൽ നീതി നിഷേധത്തിനെതിരെ കുടുംബസമേതം സമരത്തിനിറങ്ങുമെന്നും അദ്ദേഹം പറയുന്നു.
രക്ഷിച്ചത് ഹൈകോടതി
വർഷങ്ങളായി ദുബൈയിൽ ജോലി െചയ്തുണ്ടാക്കിയ സമ്പാദ്യം മുഴുവൻ മുടക്കിയാണ് പന്തളം സ്വദേശി സുരേന്ദ്രൻപിള്ള പന്തളത്ത് തിയറ്റർ കം ഷോപ്പിങ് കോപ്ലക്സ് പടുത്തുയർത്തിയത്. കെട്ടിടം പൂർത്തിയാക്കി നമ്പറിന് ചെന്നപ്പോൾ നഗരസഭ പലതും പറഞ്ഞു നടത്തിക്കാൻ തുടങ്ങി. മൂന്നു കോടി രൂപ വായ്പയുള്ള കെട്ടിടത്തിെൻറ ഉദ്ഘാടനം വൈകിയതോടെ വായ്പ തിരിച്ചടവ് കുടിശ്ശിക കൂടി. ഒടുവിൽ അഞ്ചുലക്ഷം രൂപ നൽകിയാൽ കെട്ടിടത്തിന് നമ്പർ നൽകാമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, അത്രയും കൊടുത്ത് നമ്പർ വേണ്ടെന്ന് പിള്ളയും തീരുമാനിച്ചു. ഒടുവിൽ ഹൈകോടതിയിൽ കേസ് നൽകി അനുകൂല വിധി നേടുകയായിരുന്നു.
കെട്ടിട നിർമാണത്തിനു അനുമതി നൽകിയ ശേഷം പിന്നീട് നമ്പർ നൽകില്ലെന്ന് പറയുന്നതിലെ പൊരുത്തക്കേട് കോടതി ചൂണ്ടിക്കാട്ടി. ടൗൺ പ്ലാനറുടെ അനുമതിയില്ലാതെ കെട്ടിട നിർമാണത്തിന് അനുവാദം നൽകിയത് നഗരസഭയുടെ വീഴ്ചയാണെന്നും അതിന് അപേക്ഷകനെ ശിക്ഷിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ടൗൺ പ്ലാനറോട് കെട്ടിടം പരിശോധിച്ച് റിപ്പോർട്ട് നൽകാനും നിർദേശിച്ചു. തുടർന്ന് ടൗൺ പ്ലാനർ നൽകിയ റിപ്പോർട്ടനുസരിച്ചാണ് സുരേന്ദ്രൻ പിള്ളയുടെ സമുച്ഛയത്തിന് നമ്പർ ലഭിക്കുന്നത്.
എന്നാൽ, അഞ്ചു ലക്ഷം രൂപ ചോദിച്ച ലോബി തന്നെ ഇപ്പോഴും വേട്ടയാടുകയാണെന്ന് പിള്ള പറയുന്നു. കെട്ടിട നിർമാണം അനധികൃതമാണെന്നുകാട്ടി ഇവർ വിജിലൻസിന് പരാതി നൽകിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണം നേരിടുകയാണിപ്പോൾ പിള്ള. കേസിൽ കുടുക്കി പീഡിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് അദ്ദേഹം.
വൈകിപ്പിക്കുക, നടത്തിക്കുക, പിഴിയുക
വിനോദ സഞ്ചാരികൾക്ക് വാടകക്ക് നൽകാൻ വീടിെൻറ മുകൾ നില റിസോർട്ടാക്കിയ വയനാട് ബത്തേരി താലൂക്കിൽ നെന്മേനി പഞ്ചായത്തിലെ പ്രവാസിക്ക് അതിെൻറ അനുമതിക്കായി കാത്തിരിക്കേണ്ടിവന്നത് മാസങ്ങളാണ്.
പരമ്പരാഗതമായി ഉപയോഗിക്കുന്ന സ്വന്തം കിണറ്റിലെ വെള്ളം ഗുണനിലവാരമുള്ളതാണെന്ന സർട്ടിഫിക്കറ്റ് ലഭിക്കാനായിരുന്നു ഇൗ കാത്തിരിപ്പ്.
ടൂറിസം വളരുന്ന വയനാട്ടിൽ കെട്ടിടങ്ങൾക്ക് പലയിടത്തും നമ്പർ കിട്ടാൻ ഒറ്റവഴിയേ ഉള്ളു. കൈനിറയെ നൽകുക. വൈത്തിരിയിൽ ആഡംബര ഹോട്ടലുള്ള സംരംഭകൻ കൽപറ്റ സർക്കാർ കോളജിനടുത്ത് ഹോസ്റ്റൽ കെട്ടിടം നിർമിച്ച് അനുമതിക്കായി മുട്ടാത്ത വാതിലുകളില്ല. നഗരസഭയുടെ കനിവുകാത്ത് കുറെ നടന്നു. ഒടുവിൽ ഹൈകോടതിയെ സമീപിച്ച് താൽക്കാലിക നമ്പറിന് ഉത്തരവ് വാങ്ങി.
സംരംഭകരുടെ ഫയൽ വെച്ചുതാമസിപ്പിക്കുക, അവരെ രാഷ്ട്രീയക്കാർക്കും ഭരണക്കാർക്കും പിന്നാലെ നടത്തിക്കുക, ഒടുവിൽ പിഴിയുക- ഇതാണ് പതിവുരീതി. ഇതിൽ പല തദ്ദേശസ്ഥാപനങ്ങളും കൂട്ടുകൃഷിയാണ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്. പരാതിയും കേസും കൂട്ടവുമായാൽ ഉദ്യോഗസ്ഥർ കുരുങ്ങും. രാഷ്ട്രീയക്കാർ തടിയൂരും.
‘ഞാനും അതിെൻറ വക്കിൽ’
(തദ്ദേശമന്ത്രി എ.സി. മൊയ്തീെൻറ കനിവ് തേടി പ്രവാസി വ്യവസായി)
കുവൈത്തിൽ 28 വർഷം അധ്വാനിച്ച് സമ്പാദിച്ച പണവുമായി നാട്ടിൽ സംരംഭം തുടങ്ങാനിറങ്ങിയതാണ് പത്തനംതിട്ട റാന്നി പഴവങ്ങാടി സ്വദേശി ഷാജു എ. വർഗിസ്. ഹോട്ടൽ ബിസിനസിനായി 14 കോടി മുടക്കി സ്ഥലം വാങ്ങി കെട്ടിടം പണിതു. എല്ലാം കഴിഞ്ഞപ്പോഴാണ് പഞ്ചായത്ത് സെക്രട്ടറി കെട്ടിടത്തിന് കുഴപ്പങ്ങൾ കണ്ടെത്തിയത്. അതോടെ എടുത്ത പണിയെല്ലാം വെറുതെയായി എന്ന അവസ്ഥ. താൻ ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്ന് പറയുന്ന ഷാജു, വിഷയത്തിന് അടിയന്തര പരിഹാരം തേടി തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന് അപേക്ഷ നൽകി കാത്തിരിക്കുകയാണ്.
2013ലാണ് പഴവങ്ങാടി വില്ലേജിൽ മൂവാറ്റുപുഴ സംസ്ഥാനപാതക്ക് സമീപം വലിയപറമ്പിൽപടി എന്ന സ്ഥലത്ത് 16 സെൻറ് സ്ഥലം ഷാജു വാങ്ങുന്നത്. തുടർന്ന് പഞ്ചായത്തിെൻറ അനുമതിയോടെ കെട്ടിട നിർമാണം പൂർത്തീകരിച്ചു. 2017 ഏപ്രിലിൽ കെട്ടിട നമ്പർ ലഭിക്കുന്നതിനായി പഴവങ്ങാടി പഞ്ചായത്തു സെക്രട്ടറിക്ക് അപേക്ഷ നൽകിയതോടെയാണ് ഷാജുവിെൻറ ദുരിതം തുടങ്ങുന്നത്. കംപ്ലീഷൻ സർട്ടിഫിക്കറ്റ്, ഫയർ ഫോഴ്സിെൻറയും മലിനീകരണ നിയന്ത്രണ ബോർഡിെൻറയും എൻ.ഒ.സി എന്നിവ സഹിതമാണ് നമ്പർ ലഭിക്കാൻ അപേക്ഷ നൽകിയത്.
എന്നാൽ, കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം ചില ന്യൂനതകൾ ഉണ്ടെന്നും അത് പരിഹരിച്ചെങ്കിൽ മാത്രമേ നമ്പർ അനുവദിക്കാനാകൂ എന്നുമായിരുന്നു പഞ്ചായത്തു സെക്രട്ടറിയുടെ മറുപടി. ഇതിനെതിരെ ഗ്രാമപഞ്ചായത്ത് കമ്മിറ്റിക്ക് അപ്പീൽ നൽകിയെങ്കിലും കമ്മിറ്റി അത് പരിഗണിക്കുകയോ തീർപ്പാക്കുകയോ ചെയ്തിട്ടില്ലെന്നും ഷാജു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.