രാഷ്ട്രീയ ആയുധമാകുമെന്ന് ഭയന്നു; സർക്കാർ അറസ്റ്റ് വൈകിച്ചു
text_fieldsകൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിെൻറ അറസ്റ്റ് സർക്കാർ വൈകിപ്പിച്ചത് വിഷയത്തിൽ ഒളിച്ചുകളിച്ച പ്രതിപക്ഷത്തെ ഭയന്ന്. ബിഷപ്പിനായി പല വഴികളിലും സർക്കാറിനുമേൽ കടുത്ത സമ്മർദമുണ്ടായിരുന്നു. എന്നാൽ, തെളിവുകൾ ശക്തമായതിനാൽ അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന നിലപാട് അന്വേഷണ ഉേദ്യാഗസ്ഥർ സ്വീകരിച്ചതോടെ ഒടുവിൽ സർക്കാർ ബിഷപ്പിനെ കൈവിടുകയായിരുന്നു.
അമേരിക്കയിൽ ചികിത്സക്ക് പോകുംമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ അറസ്റ്റിന് പച്ചക്കൊടി കാട്ടിയിരുെന്നന്നാണ് അറിയുന്നത്. എന്നാൽ, ബിഷപ്പിെൻറ അറസ്റ്റ് സർക്കാറിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം രഹസ്യനീക്കം നടത്തുെന്നന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ട്. കസ്റ്റഡി കൊലപാതകത്തിെൻറ പേരിൽ പ്രതിക്കൂട്ടിലായ സർക്കാറിെൻറ വിശ്വസ്തനായ ഉന്നത ഉദ്യോഗസ്ഥൻ വിമാനത്താവളത്തിലെത്തി തിരക്കിട്ടുള്ള അറസ്റ്റിലെ അപകടം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തുടർന്നാണ് അറസ്റ്റ് വൈകിപ്പിക്കാൻ തീരുമാനമായത്. പൊതുസമൂഹത്തിൽനിന്ന് അറസ്റ്റിന് ശക്തമായി മുറവിളി ഉയരുകയും കന്യാസ്ത്രീകളുടെ സമരത്തിന് ക്രൈസ്തവസമൂഹത്തിൽനിന്നുതന്നെ പിന്തുണ ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ നടത്തിയ അറസ്റ്റ് സർക്കാറിനെ സുരക്ഷിതമാക്കിയെന്നു മാത്രമല്ല, നേട്ടവുമായെന്നാണ് വിലയിരുത്തൽ.
പഴുതടച്ച അന്വേഷണത്തിന് സ്വാഭാവികമായുണ്ടായ താമസമാണ് അറസ്റ്റ് വൈകാൻ കാരണമെന്ന് വിശദീകരിക്കുേമ്പാൾതന്നെ ബിഷപ്പിനെ സംരക്ഷിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചെന്ന പ്രതീതി ബിഷപ്പിനുവേണ്ടി നിലകൊള്ളുന്നവർക്ക് നൽകാനും കഴിഞ്ഞു. ചോദ്യം ചെയ്യാൻ ഹാജരായ ബിഷപ്പിന് വി.െഎ.പി പരിഗണനയാണ് പൊലീസ് നൽകിയത്. കോടതിയിലും സർക്കാർ ദുർബല നിലപാടിലായിരുന്നു. ജനവികാരം ശക്തമായിട്ടും വിഷയത്തിൽ കാഴ്ചക്കാരെൻറ റോളിൽ നിന്നെന്ന വിമർശനം ഏറ്റുവാങ്ങുന്ന സാഹചര്യം പ്രതിപക്ഷത്തിനും ഉണ്ടായി. കന്യാസ്ത്രീകളുടെ സമരത്തിനിടെ ഉമ്മൻ ചാണ്ടിയും കെ.പി.സി.സി പ്രസിഡൻറുമടക്കം പ്രമുഖർ കൊച്ചിയിൽ വന്നുപോയെങ്കിലും ആ വഴിക്ക് തിരിഞ്ഞുനോക്കിയില്ല. സമരത്തെക്കുറിച്ച് ആവർത്തിച്ച് ചോദിച്ചിട്ടും ഉമ്മൻ ചാണ്ടി പ്രതികരിച്ചില്ല. എം.എം. ലോറൻസിനെപോലെ ചിലർ സമരവേദിയിൽ എത്തിയതൊഴിച്ചാൽ സമാന നിലപാടാണ് സി.പി.എമ്മും പോഷകസംഘടനകളും സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.