Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടിശ്ശിക...

കുടിശ്ശിക വർധിപ്പിച്ച ഡി.എക്കൊപ്പം നൽകുന്നത് പരിഗണനയിലെന്ന് സർക്കാർ

text_fields
bookmark_border
Kerala secretariat
cancel
Listen to this Article

കൊച്ചി: സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ക്ഷാമബത്ത കുടിശ്ശിക വിഷയം സജീവ പരിഗണനയിലുണ്ടെന്നും വർധിപ്പിച്ച ക്ഷാമബത്തക്കൊപ്പം കുടിശ്ശികയുടെ കാര്യത്തിലും തീരുമാനമുണ്ടായേക്കുമെന്നും സർക്കാർ ഹൈകോടതിയിൽ.

2021 മുതലുള്ള ഡി.എ/ ഡി.ആർ കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ് ഉൾപ്പെടെ നൽകിയ ഹരജികളിലാണ് സർക്കാറിന്റെ വിശദീകരണം. സർക്കാർ വിശദീകരണത്തെ തുടർന്ന് അതുവരെ കാത്തിരിക്കുന്നതല്ലേ ഉചിതമെന്ന് ജസ്റ്റിസ് നഗരേഷ് വാക്കാൽ ആരാഞ്ഞു.

എന്നാൽ, നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഒന്നും നടക്കിലല്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഹരജികൾ വിശദവാദത്തിനായി വീണ്ടും 25ന് പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrear
News Summary - government is considering giving the increased alimony along with the DA
Next Story