സർക്കാർ ഡോക്ടർമാർ സമരം അവസാനിപ്പിച്ചു
text_fieldsതിരുവനന്തപുരം: പുതുതായി ആരംഭിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നാവശ്യെപ്പട്ട് സർക്കാർ ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ച് നടത്തിവന്ന സമരം അവസാനിപ്പിച്ചു. മന്ത്രി കെ.കെ. ൈശലജയുമായി കെ.ജി.എം.ഒ.എ തിങ്കളാഴ്ച രാത്രി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഇതിനിടെ സമരം അവസാനിപ്പിച്ച് വന്നാൽ ചർച്ചയെന്ന് മന്ത്രിയും ചർച്ചക്കുശേഷം സമരം അവസാനിപ്പിക്കാമെന്ന് കെ.ജി.എം.ഒ.എയും വാശിപിടിച്ചതോടെ അനുരഞ്ജനം അനിശ്ചിതമായി നീളുകയും ചെയ്തു.
തിങ്കളാഴ്ച ഉച്ചക്കുതന്നെ ചര്‍ച്ചക്ക് തയാറാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നെങ്കിലും സമരം അവസാനിപ്പിക്കാതെ ചര്‍ച്ചക്കില്ലെന്ന് ആരോഗ്യമന്ത്രി നിലപാടെടുത്തതോടെ സമരം തുടരാന്‍ ഡോക്ടര്‍മാർ തീരുമാനിച്ചു. ബുധനാഴ്ച മുതല്‍ കിടത്തിച്ചികിത്സ ബഹിഷ്കരിക്കുന്നതടക്കമുള്ള തീരുമാനങ്ങളിലേക്ക് കടക്കാനായിരുന്നു തീരുമാനം. പലഘട്ടങ്ങളിലും സമരം അവസാനിക്കുമെന്ന് കരുതിയെങ്കിലും ഡോക്ടർമാരും സർക്കാറും പിടിവാശിയിൽ ഉറച്ചതോടെ രാത്രിവരെ അനിശ്ചിതത്വം തുടര്‍ന്നു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയെൻറ നിർദേശാനുസരണം രാത്രി എട്ടോടെ മന്ത്രി ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു. രാത്രി നടന്ന ചർച്ചയിലാണ് നാലുദിവസം നീണ്ട സമരം അവസാനിപ്പിക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒ.പിക്ക് ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടും പാലക്കാട് കുമരംപുത്തൂരില്‍ സായാഹ്ന ഒ.പിക്ക് വിസമ്മതിച്ച ഡോക്ടറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചുമായിരുന്നു സമരം. ഐ.എം.എ നടത്തിയ അനുരഞ്ജന ശ്രമങ്ങളെത്തുടര്‍ന്നാണ് തിങ്കളാഴ്ച ഉച്ചയോടെ ഡോക്ടര്‍മാര്‍ ചര്‍ച്ചക്ക് തയാറായി ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയത്. എന്നാല്‍, സമരം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ക്ക് സന്ദര്‍ശനാനുമതിയും നിഷേധിച്ചു. ഇതോടെ പ്രൈവറ്റ് സെക്രട്ടറിക്ക് നിവേദനം നൽകി ഡോക്ടര്‍മാര്‍ മടങ്ങി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും അവര്‍ നിവേദനം നൽകി. ചര്‍ച്ചക്ക് തയാറാണെന്ന് രേഖാമൂലം അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.