രാഷ്ട്രീയ ദൗർബല്യം വെളിവാക്കി സർക്കാറും സി.പി.എമ്മും
text_fieldsതിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തിെൻറ ഉത്തരവാദിത്തത്തിൽനിന്ന് തലയൂ രാനാകാതെ സി.പി.എമ്മും പൊലീസ് അന്വേഷണത്തിെൻറ വിശ്വാസ്യതയെ കുറിച്ച ആശങ്ക അകറ്റാന ാകാതെ സർക്കാറും. കൊലപാതകത്തിൽ പ്രതിരോധത്തിലായ സർക്കാറിനുവേണ്ടി കൊല്ലപ്പെട് ടവരുടെ വീട്ടിൽ പോയ റവന്യൂമന്ത്രിയെ തള്ളിയ എൽ.ഡി.എഫ് കൺവീനർ, സർക്കാറിെൻറ കൂട്ടുത്തരവാദിത്തത്തെ ചോദ്യം ചെയ്ത് ഭിന്നത വെളിവാക്കി. പിന്നീട്, തെൻറ പ്രതികരണം അദ്ദേഹം തിരുത്തിയെങ്കിലും എൽ.ഡി.എഫിൽ എല്ലാം ശരിയല്ലെന്ന സൂചനയാണുണ്ടായത്.
മന്ത്രി എം.എം. മണിയുടെ വിവാദ കൊലവിളി പ്രസംഗം ഒാർമിപ്പിച്ച് കാസർകോട് ജില്ല സെക്രേട്ടറിയറ്റംഗം വി.പി.പി. മുസ്തഫയുടെ പ്രസംഗം കൂടി പുറത്തുവന്നതോടെ രാഷ്ട്രീയ നടുക്കടലിലായി സി.പി.എം നേതൃത്വം. കൊലപാതകത്തിലെ മുഖ്യപ്രതി പീതാംബരനെ സംരക്ഷിക്കുമെന്ന് കുടുംബത്തിന് മുൻ എം.എൽ.എ നൽകിയ ഉറപ്പ് പുറത്തുവന്നതോടെ പാർട്ടി നേതൃത്വം തീർത്തും പ്രതിരോധത്തിലായി. സി.പി.എം നേതാക്കൾ പ്രതിയായ മുൻ കൊലപാതകക്കേസുകളുടെ വഴിയേ ഇൗ കേസും സി.ബി.െഎ അന്വേഷണത്തിലേക്ക് പോയാൽ ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിക്കാവും കനത്ത തിരിച്ചടി.
സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യാൻ കഴിയുന്ന നേതാക്കൾ ഇല്ലാത്തതിനാൽ, എൽ.ഡി.എഫിെൻറ കെട്ടുറപ്പിന് തൽക്കാലം വെല്ലുവിളിയില്ല. ഇടക്കാലത്ത് ‘തിരുത്തൽ’ ശക്തിയായി മാറിയ സി.പി.െഎക്കും തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, അപസ്വരം കേൾപ്പിക്കണമെന്നില്ല. രാഷ്ട്രീയ കൊലപാതകത്തിൽ നഷ്ടപ്പെട്ട മേഖല ജാഥയുടെ പ്രസക്തി തിരിച്ചുപിടിക്കുകയാണ് വരുംദിവസങ്ങളിലെ വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.