20 ദിവസം, 25 ലധികം സ്വര്‍ണക്കടത്ത്, കൂടുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍
text_fieldsതിരുവനന്തപുരം: കോവിഡ് ദുരിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നാട്ടിലെത്താൻ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ വിമാനങ്ങളിലൂടെ സംസ്ഥാനത്തേക്ക് കടത്തിയത് കോടികളുടെ സ്വര്‍ണം. 20 ദിവസത്തിനിടെ 25 സ്വര്‍ണക്കടത്ത് കേസുകളാണ് സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിലായി കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തത്. വന്ദേഭാരത് മിഷന്, ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമേ ഉള്ളൂവെങ്കിലും സ്വര്‍ണക്കടത്തുകാര്‍ക്ക് അതൊന്നും ഒരു പ്രശ്നവും സൃഷ്ടിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.
25 കോടിയോളം രൂപയുടെ സ്വര്‍ണം ആകെ പിടികൂടി. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പിടികൂടിയ 15 കോടിയുടെ സ്വർണമാണ് ഇതിൽ ഏറ്റവും വലിയ കേസ്.
കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ഏറ്റവുമധികം സ്വര്‍ണക്കടത്ത് പിടിച്ചത്, അഞ്ച് കോടിയോളം രൂപയുടെ സ്വര്‍ണം. കണ്ണൂര്‍ വിമാനത്താവളത്തില്‍ 74 ലക്ഷം രൂപയുടെ സ്വര്‍ണവും പിടികൂടി. കൊച്ചിയിലാണ് ഏറ്റവും കുറവ്. ഇസ്തിരിപ്പെട്ടി, ബാറ്ററി, സൈക്കിള്‍ പെഡല്‍ ഷാഫ്റ്റ്, ഫാന്‍ എന്നിവക്കുള്ളിലെല്ലാം ഒളിപ്പിച്ച് സ്വര്‍ണം കടത്തിക്കൊണ്ടുവന്നു. പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാന്‍ മിശ്രിതരൂപത്തിലാക്കിയാണ് പലരുെടയും സ്വര്‍ണക്കടത്ത്.
വിമാനത്താവളങ്ങളിലെ മെറ്റല്‍ ഡിറ്റക്ടറില്‍ മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം കണ്ടെത്താനാവില്ല എന്നതാണ് കാരണം. കസ്റ്റംസ് പിടിച്ച സ്വര്ണത്തിെൻറ കണക്ക് മാത്രമാണിത്. ഇതിലും എത്രയോ അധികമാണ് കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കള്ളക്കടത്ത് സംഘം കടത്തിയതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.