അന്വേഷണം യു.എ.ഇ കോൺസുലേറ്റിലേക്കും; പരിശോധന തുടങ്ങി
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിെൻറ അന്വേഷണം യു.എ.ഇ കോൺസുലേറ്റിലേക്കും വ്യാപിപ്പിക്കുന്നു. അതിെൻറ ഭാഗമായാണ് അറ്റാഷെയുടെ ഡ്രൈവറുടെ വീട്ടിലുൾപ്പെടെ പരിശോധന നടത്തിയത്. കോൺസൽ ജനറലിെൻറ ഗൺമാനായിരുന്ന ജയഘോഷിനെയും ചോദ്യംചെയ്യും.
ജീവനക്കാരിൽ ചിലരുടെ മൊഴി രേഖപ്പെടുത്തി. യു.എ.ഇ കോൺസുലേറ്റിൽനിന്നാണ് സ്വർണക്കടത്ത് സംബന്ധിച്ച വിവരം കസ്റ്റംസിന് ലഭിച്ചതെന്ന് സൂചനയുണ്ട്. കോൺസുലേറ്റ് ജീവനക്കാർക്ക് കടത്തിൽ പങ്കുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്. ജീവനക്കാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിത്തുടങ്ങി.
വിമാനത്താവളത്തിൽ എത്തുന്ന ചില ബാഗേജുകള്‍ എടുക്കാന്‍ സരിത്തിനെ വിളിച്ചുവരുത്തിയിരുന്നെന്ന് കോണ്‍സുലേറ്റ് ജീവനക്കാർ മൊഴി നൽകി. സരിത്തിനെ പി.ആര്.ഒ സ്ഥാനത്തുനിന്ന് നീക്കിയശേഷം ബാഗേജ് എടുക്കാന്‍ കോണ്‍സുലേറ്റിലെ ജീവനക്കാരെ നിയോഗിച്ചിരുന്നു. എന്നാല്‍, ചില ബാഗുകള്‍ എത്തുമ്പോള്‍ തങ്ങളെ ഒഴിവാക്കി സരിത്തിനെ വിട്ടു. ഇതിന് സരിത്ത് സ്വന്തം വാഹനത്തിലാണ് പോയിരുന്നതെന്നും ജീവനക്കാര്‍ അന്വേഷണസംഘത്തിന് മൊഴി നല്കി.
സരിത്ത് ബാഗേജെടുക്കുന്ന ദിവസങ്ങളിൽ സ്വപ്നയുടെ സാന്നിധ്യം കോണ്‍സുലേറ്റില്‍ ഉണ്ടാകുമായിരുന്നു. സരിത്തിനെ വിളിച്ചതില്‍ അസ്വാഭാവികത തോന്നിയിരുന്നു. സ്വപ്നക്കും സരിത്തിനും അവിടെ എല്ലാവിധ സ്വാതന്ത്ര്യവും നൽകി. സ്വപ്നയെ സല്യൂട്ട് ചെയ്യാത്തതിന് ഓഫിസ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശിപാർശ പോയെന്നും ജീവനക്കാർ പറയുന്നു.
ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. അറ്റാഷെ ഇന്ത്യ വിട്ടതിനെ തുടർന്ന് കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് അദ്ദേഹത്തിെൻറ ഡ്രൈവറുൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നത്. കോൺസുലേറ്റിലെ ചില ജീവനക്കാർ അന്വേഷണ സംഘത്തിെൻറ നിരീക്ഷണത്തിലാണെന്നാണ് വിവരം. കോണ്‍സുലേറ്റിൽ ഏഴ് യു.എ.ഇ പൗരന്മാരാണുള്ളത്. കോണ്‍സൽ ജനറലാണ് ഉയര്‍ന്ന പദവി. സെക്കന്‍ഡ് സെക്രട്ടറിയാണ് രണ്ടാമത്തേത്. ശേഷിക്കുന്ന അഞ്ചുപേര്‍ അഡ്മിന് അറ്റാഷെമാരാണ്. ഇന്ത്യക്കാരായ 25 ഓളം ജീവനക്കാരുണ്ട്. ഇതിനുപുറമെ താൽക്കാലിക ജീവനക്കാരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.