സ്വർണക്കടത്ത്: മൂന്നുപേർകൂടി അറസ്റ്റിൽ
text_fieldsകൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മൂന്ന് പേരെകൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച കോഴിക്കോടുനിന്ന് കസ്റ്റഡിയിലെടുത്ത വട്ടക്കിണർ കൊങ്കണിപ്പറമ്പ് സി.വി. ജിഫ്സൽ (39), കൊടുവള്ളി കൈവേലിക്കൽ മുഹമ്മദ് അബ്ദുഷമീം (24) എന്നിവരുടെയും മലപ്പുറം കോട്ടക്കൽ പാട്ടത്തൊടി വീട്ടിൽ പി.ടി. അബ്ദുവിെൻറയും അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ജ്വല്ലറിയിൽ സൂക്ഷിച്ച സ്വർണത്തിന് മതിയായ രേഖകൾ ഹാജരാക്കാൻ കഴിയാതെവന്നതോടെയാണ് പാർട്ണർമാരായ അബ്ദുഷമീം, ജിഫ്സൽ എന്നിവരെ അറസ്റ്റ് ചെയ്തത്. പ്രവാസിയായിരുന്ന അബ്ദുവിന് സ്വർണക്കടത്ത് ഇടപാടിൽ ബന്ധമുണ്ടെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. പ്രതികൾ സ്വർണക്കടത്തിന് പണം നിക്ഷേപിച്ചിരുന്നവരാണെന്നും അവർ കൂട്ടിച്ചേർത്തു. ലാഭത്തിെൻറ 10 ശതമാനം കമീഷൻ ഇടപാടുകാർക്ക് മുഖ്യപ്രതികൾ വാഗ്ദാനം ചെയ്തിരുന്നു. ഓരോ ചെറിയ ഇടപാടുകാർക്കും മൂന്നേകാൽ ലക്ഷം രൂപയെങ്കിലും കിട്ടുന്ന രീതിയിലായിരുന്നു പദ്ധതി.
അഞ്ചുതവണ സ്വർണം കടത്തിക്കഴിയുമ്പോൾ ഒരുമിച്ച് പണം നൽകാമെന്ന് റമീസ് വാഗ്ദാനം ചെയ്തിരുന്നതായി ചോദ്യം ചെയ്യലിൽ പ്രതികൾ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് മൂന്നുതവണ സ്വർണം കടത്തുന്നതിന് ഇവർ ഇടനില നിന്ന് പണം സംഘടിപ്പിച്ചുനൽകിയിരുന്നെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.