സ്വർണ കള്ളക്കടത്ത്: എയർ കാർഗോ കോംപ്ലക്സിലെ സി.സി.ടി.വി ദൃശ്യങ്ങളില്ലെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ആവശ്യപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ പക്കലില്ലെന്ന് കേരള പൊലീസ്. സ്വർണക്കടത്തിനായി ഉപയോഗിച്ച വാഹനം തിരിച്ചറിയാൻ വിമാനത്താവളത്തിലെ എയർ കാർഗോ കോംപ്ലക്സിന് പുറെത്ത ജനുവരി മുതലുള്ള ദൃശ്യങ്ങളാണ് കസ്റ്റംസ് രേഖാമൂലം ഡി.ജി.പി ലോക്നാഥ് ബെഹ്റയോട് ആവശ്യപ്പെട്ടത്.
ദൃശ്യങ്ങൾ കൈമാറാൻ ഡി.ജി.പി സിറ്റി പൊലീസ് കമീഷണർക്ക് നിർദേശം നൽകി. ഇതിനായി കൺട്രോൾ റൂമിൽ നടത്തിയ പരിശോധനയിലാണ് സി.സി.ടി.വി ദൃശ്യങ്ങൾ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കിയത്.
കാർഗോ കോംപ്ലക്സിന് പുറെത്ത സി.സി.ടി.വി കാമറകൾ പ്രവർത്തനക്ഷമമല്ലെന്നും അതിനാൽ ദൃശ്യങ്ങൾ നൽകാൻ കഴിയില്ലെന്നും ആവശ്യമെങ്കിൽ പേട്ട ഭാഗത്തെ ദൃശ്യങ്ങൾ നൽകാമെന്നും പൊലീസ് അറിയിച്ചതായാണ് വിവരം. കസ്റ്റംസ് ആവശ്യപ്പെട്ട ഭാഗത്ത് പൊലീസിന് കാമറയില്ലെന്നും അറിയിച്ചിട്ടുണ്ട്.
ഇൗ ദൃശ്യം കിട്ടിയിട്ട് വലിയ കാര്യമില്ലെന്നും പേട്ടക്ക് മുമ്പ് തന്നെ പല ഇടറോഡുകൾ ഉള്ളതിനാൽ അത് അന്വേഷണത്തിന് സഹായകമാകില്ലെന്നുമാണ് കസ്റ്റംസ് വിലയിരുത്തൽ. യു.എ.ഇ കോൺസുലേറ്റിെൻറ പേരിൽ വന്ന ബാഗേജുകൾ സ്വർണക്കടത്തിന് അറസ്റ്റിലായ സരിത്താണ് പലപ്പോഴും കൈപ്പറ്റിയിരുന്നത്. ജനുവരിക്കുശേഷം പത്ത് തവണ ബാഗേജ് വന്നിട്ടുണ്ട്. ബാഗേജുകൾ കൊണ്ടുപോകാൻ ഏതു വാഹനത്തിലാണ് സരിത് വന്നതെന്നും കാർഗോ കോംപ്ലക്സിന് പുറെത്ത റോഡിൽ െവച്ച് സാധനങ്ങൾ മറ്റേതെങ്കിലും വാഹനത്തിലേക്ക് മാറ്റിയോ തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പരിശോധിക്കുന്നത്.
സി.െഎ.എസ്.എഫിൽനിന്ന് കാർഗോ കോംപ്ലക്സിനുള്ളിലെ ദൃശ്യങ്ങൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ടെന്നറിയുന്നു. തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ ലക്ഷങ്ങൾ മുടക്കി പൊലീസ് സി.സി.ടി.വി കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗവും പ്രവർത്തനക്ഷമമല്ലെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.