സ്വർണക്കടത്ത്: സി.ഐ.എസ്.എഫിനും വീഴ്ച
text_fieldsനെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണക്കടത്ത് തടയുന്നതിൽ ക സ്റ്റംസിനൊപ്പം സുരക്ഷ ചുമതലയുള്ള സി.ഐ.എസ്.എഫിനും വീഴ്ച സംഭവിച്ചതായി ആക്ഷേപം. വി മാനത്താവളത്തിലെ ജീവനക്കാർ ഡ്യൂട്ടി കഴിഞ്ഞ് പ്രത്യേക ഗേറ്റിലൂടെ പുറത്തുകടക്കുമ്പ ോൾ ഇവരെ പരിശോധനക്ക് വിധേയരാക്കേണ്ടത് സി.ഐ.എസ്.എഫുകാരാണ്.
എന്നാൽ, ഇത്തരത്തി ൽ സൂക്ഷ്മമായി പരിശോധന നടത്തുന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പറഞ്ഞ് സി.ഐ.എ സ്.എഫുകാർ ൈകയൊഴിയുകയാണ് പതിവ്. ജീവനക്കാർ കള്ളക്കടത്തുകാരിൽനിന്ന് സ്വർണം കൈ പ്പറ്റിയശേഷം ഷൂസിനകത്തും മറ്റും ഒളിപ്പിച്ച് പുറത്തേക്ക് കടത്തുെന്നന്നാണ് ഡി.ആർ. ഐ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഇത്തരത്തിൽ ഡി.ആർ.ഐയുടെ പിടിയിലായ ഗ്രൗണ്ട്ഹാൻഡ്ലിങ് ജീവനക്കാരൻ പലവട്ടം ഷൂസിനകത്തും അടിവസ്ത്രത്തിനകത്തും ഒളിപ്പിച്ചാണ് സ്വർണം പുറത്തേക്ക് കടത്തിയത്.
യാത്രക്കാർ വിമാനത്തിൽനിന്ന് എയ്റോബ്രിഡ്ജിലൂടെ ടെർമിനലിലേക്ക് ഇറങ്ങിയാൽ 300 മീറ്ററോളം ഇടനാഴിയിലൂടെ നടന്നാണ് കസ്റ്റംസ് ഏരിയയിൽ എത്തുന്നത്. ഇതിനുമുമ്പാണ് എമിേഗ്രഷൻ പരിശോധനകൾ നടക്കുന്നത്. എന്നാൽ, കള്ളക്കടത്തുകാർ എമിേഗ്രഷൻ ഓഫിസിനോട് ചേർന്നുള്ള ബാത്ത്റൂമിൽ കയറിയാണ് സ്വർണം ഇടനിലക്കാരായ ജീവനക്കാർക്ക് കൈമാറുന്നത്.
ബാത്ത്റൂമിനകത്ത് കാമറയില്ലെങ്കിലും അകത്തേക്ക് പതിവായി കയറുന്ന ജീവനക്കാരെയും മറ്റും കണ്ടെത്താൻ പുറത്തുള്ള കാമറ നിരീക്ഷിക്കുന്നതിലൂടെ കഴിയും. എയ്റോബ്രിഡ്ജിൽനിന്ന് കസ്റ്റംസ് ഏരിയ വരെ യാത്രക്കാരെ നിരീക്ഷിക്കുന്നതിന് കസ്റ്റംസ് ഇൻറലിജൻസിെൻറ ഒന്നോ രണ്ടോ ജീവനക്കാർ മാത്രമാണുള്ളത്. ഒരുസമയം ഒന്നിലേറെ വിമാനങ്ങളെത്തിയാൽ ഇത്തരത്തിൽ നിരീക്ഷണം ഉണ്ടാവുകയുമില്ല.
ടി.വി സ്റ്റാൻഡിനകത്ത് സ്വർണം
നെടുമ്പാശ്ശേരി: ടി.വി സ്റ്റാൻഡിനകത്ത് ഒളിപ്പിച്ചുകടത്തിയ ഒരുകിലോ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചെടുത്തു. എയർ ഇന്ത്യ വിമാനത്തിൽ ദോഹയിൽനിന്ന് എത്തിയ മലപ്പുറം സ്വദേശി നിയാസ് ചുങ്കത്താണ് പിടിയിലായത്. പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തവിധത്തിലാണ് ഇത് ടി.വി സ്റ്റാൻഡിെൻറ ഭാഗമെന്ന തരത്തിൽ ഘടിപ്പിച്ചിരുന്നത്.
ജീവനക്കാരൻ സ്വർണക്കടത്തിന് ഒത്താശ ചെയ്തത് ആറുതവണ
നെടുമ്പാശ്ശേരി: കഴിഞ്ഞ ദിവസം രാജ്യാന്തര വിമാനത്താവളത്തിൽ മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫ് കൊണ്ടുവന്ന സ്വർണം ഏറ്റുവാങ്ങി പുറത്തേക്ക് കടത്താൻ ശ്രമിച്ച ഗ്രൗണ്ട്ഹാൻഡ്ലിങ് ജീവനക്കാരൻ പോൾ ജോസ് ഇത്തരത്തിൽ സ്വർണം പുറത്തേക്ക് കടത്തിയത് ആറുതവണ. ഇയാളെയും മുഹമ്മദ് അഷറഫിനെയും ഒന്നിച്ചിരുത്തി ഡി.ആർ.ഐ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ ഇതുസംബന്ധിച്ച് മൊഴി നൽകിയത്.
കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. മുഹമ്മദ് അഷറഫ് ഇത് രണ്ടാം തവണയാണ് സ്വർണം കൊണ്ടുവരുന്നതെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചു. പോൾ ജോസ് 19 കിലോ സ്വർണമാണ് കടത്തിയത്.
ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസിയായ ബി.ഡബ്ല്യു.എഫ്.എസിലെ കൂടുതൽ ജീവനക്കാർക്ക് സ്വർണക്കള്ളകടത്തുമായി ബന്ധമുണ്ടെന്ന് ജോസ് പോൾ മൊഴി നൽകിയിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ ഏജൻസിയിലെ ഏതാനും ജീവനക്കാരോട് ചോദ്യംചെയ്യലിനായി ഹാജാകാൻ ഡി.ആർ.ഐ നോട്ടീസ് നൽകിയിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഒരു സംഘത്തിനുവേണ്ടിയാണ് ഇവർ പ്രവർത്തിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.