Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിരൺ മാർഷൽ;...

കിരൺ മാർഷൽ; നീക്കങ്ങളിൽ  സംശയം തീരാതെ നാട്ടുകാർ

text_fields
bookmark_border
kiran
cancel

തുറവൂർ (ആലപ്പുഴ): സ്വർണക്കടത്ത് കേസിൽ തന്നെയും മുഖ്യമന്ത്രിയെയും ബന്ധപ്പെടുത്തി അടിസ്ഥാനരഹിത ആരോപണമുന്നയിക്കുന്നതായി അവകാശപ്പെട്ട് കിരൺ മാർഷൽ രംഗത്തുവന്നെങ്കിലും പള്ളിത്തോട് നിവാസികൾക്ക് സംശയം ഒഴിയുന്നില്ല. ഒരു അന്വേഷണ സംഘവും  ബന്ധപ്പെട്ടിട്ടില്ലെന്ന് കിരൺ ആവർത്തിക്കുേമ്പാഴും ഏത് നിമിഷവും എൻ.ഐ.എയും കസ്റ്റംസും എത്തിയേക്കുമെന്നാണ് പ്രദേശത്തെ സി.പി.എം അനുഭാവികളടക്കമുള്ളവർ നൽകുന്ന സൂചന. 

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന തിരുവനന്തപുരത്തുനിന്ന് മുങ്ങി ആദ്യം എത്തിയത് പള്ളിത്തോട്ടിലെ ഇദ്ദേഹത്തിെൻറ വീട്ടിലാണെന്നായിരുന്നു ആക്ഷേപം. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയായ സ്വപ്നയുടെ അഭിഭാഷകൻ മുൻകൂർജാമ്യാപേക്ഷ തയാറാക്കാൻ എത്തിയത് തുറവൂരിലായിരുന്നു. ഇത് പള്ളിത്തോടിലെ വീടാണെന്ന് സൂചനയുണ്ട്. ജില്ലയിലെ ഒരു ഡിവൈ.എസ്.പി ഇയാളുടെ വീട്ടിൽ ഉണ്ടായിരുന്നതായി പറയുന്നു. 

ലോക് ഡൗണിനെ തുടർന്ന് പൊലീസ് പിക്കറ്റുകൾ പരിശോധിക്കാനെത്തിയ പൊലീസ് മേധാവി ചാപ്പക്കടവും പള്ളിത്തോട് കടത്തുകടവും സന്ദർശിച്ചശേഷം ഇദ്ദേഹത്തിെൻറ വീട്ടിൽ എത്തിയതായി നാട്ടുകാർ പറഞ്ഞു.  മുഖ്യമന്ത്രി പിണറായി വിജയൻ അരൂർ ഉപെതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ തങ്ങിയപ്പോൾ കിരണിെൻറ വീട്ടിലാണ് ഉച്ചഭക്ഷണം കഴിച്ച് വിശ്രമിച്ചത്. മുെമ്പാരിക്കൽ ഈ വീട്ടിലെ ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മന്ത്രി, പള്ളിത്തോട് -ചാവടി റോഡ് പുതുക്കിപ്പണിയാൻ ഉത്തരവിട്ടതും ഇതേ വീട്ടിൽെവച്ചായിരുന്നു. അന്ന് ഇക്കാര്യം  മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

പിണറായിയുമായി 
ശ്രേഷ്ഠ ബന്ധം 
–കിരൺ

ആലപ്പുഴ: സ്വർണക്കടത്ത് കേസിലെ പ്രതികളെ അറിയില്ലെന്നും തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തുറവൂർ പള്ളിത്തോട് സ്വദേശി കിരൺ മാർഷൽ. മുഖ്യമന്ത്രി പിണറായി വിജയനുമായി 18 വർഷത്തെ പരിചയമുണ്ട്. അതൊരു േശ്രഷ്ഠ ബന്ധമാണ്. 

പിണറായി പാർട്ടി സെക്രട്ടറിയായിരിക്കെ ഉപയോഗിച്ച വാഹനം വിൽപനക്ക് വെച്ചപ്പോൾ പണംകൊടുത്ത് വാങ്ങിയത് അദ്ദേഹത്തോടുള്ള  ഇഷ്ടംമൂലമാണ്. എന്നാൽ, പുതിയതൊന്ന്  വാങ്ങിയപ്പോൾ അതു വിറ്റു. അദ്ദേഹത്തെ  അപകീർത്തിപ്പെടുത്താൻ താനുമായുള്ള ബന്ധത്തെ ഉപയോഗിക്കുകയാണ്. പള്ളിത്തോട്ടിലെ വസതിയിൽ മാധ്യമങ്ങേളാട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   ഒരു അന്വേഷണ ഏജൻസിയും തന്നെ ബന്ധപ്പെട്ടില്ല. ട്രിപ്പിൾ ലോക് ഡൗണായതിനാൽ വീട്ടിലുണ്ട്. 

സ്വപ്ന കൊച്ചിയിലേക്ക് പോകുംവഴി തെൻറ വീട്ടിൽ തങ്ങിയെന്നും ശബ്ദരേഖ റെക്കോഡ് ചെയ്യാൻ സഹായിച്ചുവെന്നും പറയുന്നത് അസംബന്ധമാണ്. ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും.  റിയൽ എസ്റ്റേറ്റ് ബിസിനസാണെന്നും എരമല്ലൂരിൽ പങ്കാളിത്തത്തോടെ ഹോട്ടൽ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsGold smuggling case
News Summary - Gold smuggling case-Kerala news
Next Story