ഒരുവർഷം മുമ്പ് മുതൽ സ്വർണം കടത്താൻ ഉപയോഗിച്ചത് കോൺസൽ ജനറലിെൻറ കത്ത്
text_fieldsതിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് സന്ദീപ് നായര്‍ തുടക്കം മുതൽ ഉപയോഗിച്ചത് യു.എ.ഇ കോണ്‍സല്‍ ജനറലിെൻറ പേരിലുള്ള ഓതറൈസേഷന്‍ ലെറ്റര്‍. 2019 ജൂലൈയില്‍ സ്വർണക്കടത്തിന് ഇടനിലക്കാരനായ അബ്ദുല്‍ ഹമീദിന് സന്ദീപ് നായര്‍ കൈമാറിയ കത്തിെൻറ പകര്‍പ്പ് ഇക്കാര്യം സ്ഥിരീകരിക്കുന്നു. രണ്ടുതവണ സ്വര്‍ണം കടത്തിയപ്പോഴും മൂന്നാം തവണ പരാജയപ്പെട്ടപ്പോഴും ഉപയോഗിച്ചത് കോണ്‍സല്‍ ജനറലിെൻറ വിലാസം തന്നെയെന്ന് അന്ന് സ്വർണക്കടത്തിന് ഇടനിലക്കാരനായി പ്രവർത്തിച്ച ഹമീദ് സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.
സന്ദീപ് നായര്‍ നല്കിയ ഓതറൈസേഷന്‍ ലെറ്റര്‍ കോണ്‍സല്‍ ജനറലിെൻറ പേരില്‍ തന്നെയാണെന്ന ഉറപ്പാണ് സ്വര്‍ണക്കടത്തിെൻറ കണ്ണിയാകുമ്പോള്‍ തനിക്ക് ധൈര്യം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. നയതന്ത്രമാര്‍ഗത്തിലൂടെ പാർസൽ അയക്കുമ്പോള്‍ അയക്കുന്നതും സ്വീകരിക്കുന്നതും ഒരേ ആള് ആയിരിക്കും. അവര്‍ക്ക് മറ്റൊരാളെ ചുമതലപ്പെടുത്തുകയുമാകാം. ദുബൈയിൽനിന്ന് കണ്‍സൈന്‍മെൻറ് അയക്കാന്‍ കോണ്‍സല്‍ ജനറല്‍ എച്ച്.ഇ. ജമാല്‍ ഹുസൈന് അല്‍ സാബി വാരിക്കോടന്‍ അബ്ദുല്‍ ഹമീദിനെ ചുമതലപ്പെടുത്തുന്നു എന്നാണ് കത്തില്‍ പറയുന്നത്. എമിറേറ്റ്സ് സ്കൈ കാര്ഗോക്കാണ് കത്ത്. കോണ്‍സല്‍ ജനറലിെൻറ അബൂദബി മേല്‍വിലാസമാണ് അയക്കുന്നയാളുടേതായി കാണിച്ചിരിക്കുന്നത്.
എന്നിരുന്നാലും, എന്താണ് കണ്സൈന്മെൻറില് ഉള്ളതെന്ന് ഈ കത്തില്‍ പറയുന്നില്ല. പാക്കിങ് ലിസ്റ്റിലാണ് എമര്‍ജന്‍സി ലാമ്പ് ഉള്‍പ്പെടെ സാധനങ്ങളാണെന്ന് പറയുന്നത്. എയര്‍വേ ബില്ലും കോണ്‍സല്‍ ജനറലിെൻറ പേരിലാണ്. കത്ത് സന്ദീപ് നായര്‍ വ്യാജമായി സൃഷ്ടിച്ചതാകാമെന്ന സൂചനകളാണ് നിലനില്‍ക്കുന്നത്. കേസിൽ മാപ്പുസാക്ഷിയാകാമെന്ന് ഹമീദ് പറയുന്നു.അതേസമയം, നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ കോണ്‍സല്‍ ജനറലിെൻറ ഓതറൈസേഷന്‍ ലെറ്റര്‍ ഉപയോഗിച്ചെന്നത് ഗുരുതര ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. കത്തും സീലും വ്യാജമായി നിർമിക്കുന്നതാണെന്ന വിലയിരുത്തലിലാണ് എൻ.ഐ.എ. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിന് കോട്ടംവരാത്ത നിലയിൽ കാര്യങ്ങൾ കൊണ്ടുപോകാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
Latest Video:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.