കരിപ്പൂരിൽ നാല് യാത്രക്കാരിൽനിന്നായി 1.93 കോടിയുടെ സ്വർണം പിടികൂടി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നാല് യാത്രക്കാരിൽനിന്നായി 1.93 കോടിയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസിെൻറ സഹായത്തോടെയാണ് ഷാർജയിൽനിന്നെത്തിയ വേങ്ങര സ്വദേശിയിൽനിന്ന് 45 ലക്ഷത്തിെൻറ 4.1 കിലോഗ്രാം സ്വർണം പിടിച്ചത്. എമർജൻസി ലാമ്പിെൻറ ബാറ്ററിക്കകത്താണ് 999 ഗ്രാം ഒളിപ്പിച്ചത്.
ജിദ്ദയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ മലപ്പുറം തലേക്കാട് സ്വദേശിയിൽനിന്ന് 1.2 കിലോഗ്രാം സ്വർണവും പരിശോധനയിൽ കണ്ടെത്തി. 56 ലക്ഷം വിലവരുന്ന സ്വർണം സബ് വൂഫറിെൻറ ട്രാൻസ്ഫോർമർ യൂനിറ്റിനകത്തായിരുന്നു ഒളിപ്പിച്ചത്. ജിദ്ദയിൽനിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ കണ്ണമംഗലം സ്വദേശിയിൽനിന്ന് സമാനരീതിയിൽ സ്വർണം കണ്ടെത്തി. 56 ലക്ഷം വില വരുന്ന 1.2 കിലോഗ്രാം സ്വർണമാണ് ഒളിപ്പിച്ചത്.
ദുൈബയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശിയിൽനിന്ന് 808 ഗ്രാം സ്വർണമിശ്രിതവും പിടികൂടി. 34 ലക്ഷം വിലവരുന്ന സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, അസി. കമീഷണർ ആനന്ദകുമാർ, സൂപ്രണ്ടുമാരായ ടി.എൻ. വിജയ, സി.പി. സബീഷ്, ഗഗൻ ദീപ് രാജ്, സന്തോഷ് ജോൺ, പ്രണോയ് കുമാർ, എൻ. ഉമാദേവി, എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.