Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2020 5:29 PM GMT Updated On
date_range 25 Jan 2020 5:29 PM GMTവിമാനത്താവളം വഴി കടത്തിയ സ്വർണം ക്വട്ടേഷൻ സംഘം തട്ടിയെടുത്തു
text_fieldsbookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്തിയ സ്വർണം ആറംഗസംഘം തട്ടി യെടുത്തു. വെള്ളിയാഴ്ച പുലർച്ചയായിരുന്നു സംഭവം. ഒമാനിൽ നിന്ന് കരിപ്പൂരിലിറങ്ങി യ കോഴിക്കോട് അത്തോളി സ്വദേശിയായ സ്വർണ കരിയറിൽ നിന്ന് അനധികൃത സ്വർണം സ്വീകരിച്ച് മടങ്ങുകയായിരുന്ന പെരിന്തൽമണ്ണ വലമ്പൂർ സ്വദേശികളെയാണ് കാർ തടഞ്ഞുനിർത്തി ആക്ര മിച്ച് മുഖംമൂടി സംഘം സ്വർണം കവർന്നത്.
900 ഗ്രാമിനടുത്ത് തൂക്കം വരുന്ന, ഏകദേശം 25 ല ക്ഷം രൂപ വിലവരുന്ന സ്വർണമാണ് സംഘം കവർന്നത്. പെരിന്തൽമണ്ണ സ്വദേശികളായ രണ്ടു പേരാണ് സ്വർണ കരിയറെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നത്. കൊണ്ടോട്ടി ബസ് സ്റ്റാൻഡിന് സമീപത്ത് കരിയറിൽ നിന്ന് പ്രതിഫലം നൽകി സ്വർണം സ്വീകരിച്ചശേഷം ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടു. തുടർന്ന് സംഘം കാറിൽ സ്വർണവുമായി പെരിന്തൽമണ്ണ ഭാഗത്തേക്ക് പുറപ്പെടുകയായിരുന്നു.
കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കൊട്ടൂക്കരക്ക് സമീപത്ത് ഇന്നോവ കാറിലെത്തിയ സംഘമാണ് കാർ തടഞ്ഞുനിർത്തി ആക്രമിച്ച് സ്വർണം കവർന്നത്. ക്വട്ടേഷൻ സംഘം സ്വർണം കൊണ്ടുപോവുകയായിരുന്ന സംഘത്തിെൻറ കാറുമായി കടന്നെങ്കിലും മുസ്ലിയാരങ്ങാടിക്ക് സമീപം കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കാർ കസ്റ്റഡിയിലെടുത്ത് കൊണ്ടോട്ടി പൊലീസ് അന്വേഷണം തുടങ്ങി.
കരിപ്പൂർ വിമാനത്താവളം വഴി അനധികൃത സ്വർണം കടത്തുന്ന കരിയർമാരെ ആക്രമിച്ച് സർണം തട്ടുന്ന സംഭവം തുടർക്കഥയാണ്. സമാനമായ രണ്ട് കേസുകളിൽ കൊണ്ടോട്ടി പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയതാണ്. സംഘത്തിൽ നിന്ന് ശക്തമായ ഭീഷണി വരുമ്പോഴാണ് കരിയർമാർ പൊലീസിൽ പരാതിപ്പെടുന്നത്. കഴിഞ്ഞ വർഷം ആദ്യത്തിൽ കരിപ്പൂർ വിമാനത്താവളം വഴി അനധികൃത സ്വർണം കടത്തിയ കൊടുവള്ളി സ്വദേശിയായ യുവാവിനെ വയനാട്ടിൽ നിന്നുള്ള ക്വട്ടേഷൻ സംഘം ആക്രമിച്ച് സ്വർണം കവർച്ച ചെയ്തിരുന്നു.
കഴിഞ്ഞ മാർച്ചിലാണ് തിരുവമ്പാടി സ്വദേശിയായ സ്വർണ കരിയറെ ബന്ധു ഉൾപ്പെെടയുള്ള കടത്ത് സംഘം കാറിൽ കൊണ്ടു പോരും വഴി കൊണ്ടോട്ടി എടവണ്ണപ്പാറ റോഡിൽ മുണ്ടക്കുളത്ത് ക്വട്ടേഷൻ സംഘം കാറിലിടിച്ച് ആക്രമിച്ച് സ്വർണം കവർന്നത്. രണ്ടു കേസുകളിലെയും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
900 ഗ്രാമിനടുത്ത് തൂക്കം വരുന്ന, ഏകദേശം 25 ല ക്ഷം രൂപ വിലവരുന്ന സ്വർണമാണ് സംഘം കവർന്നത്. പെരിന്തൽമണ്ണ സ്വദേശികളായ രണ്ടു പേരാണ് സ്വർണ കരിയറെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നത്. കൊണ്ടോട്ടി ബസ് സ്റ്റാൻഡിന് സമീപത്ത് കരിയറിൽ നിന്ന് പ്രതിഫലം നൽകി സ്വർണം സ്വീകരിച്ചശേഷം ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടു. തുടർന്ന് സംഘം കാറിൽ സ്വർണവുമായി പെരിന്തൽമണ്ണ ഭാഗത്തേക്ക് പുറപ്പെടുകയായിരുന്നു.
കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കൊട്ടൂക്കരക്ക് സമീപത്ത് ഇന്നോവ കാറിലെത്തിയ സംഘമാണ് കാർ തടഞ്ഞുനിർത്തി ആക്രമിച്ച് സ്വർണം കവർന്നത്. ക്വട്ടേഷൻ സംഘം സ്വർണം കൊണ്ടുപോവുകയായിരുന്ന സംഘത്തിെൻറ കാറുമായി കടന്നെങ്കിലും മുസ്ലിയാരങ്ങാടിക്ക് സമീപം കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കാർ കസ്റ്റഡിയിലെടുത്ത് കൊണ്ടോട്ടി പൊലീസ് അന്വേഷണം തുടങ്ങി.
കരിപ്പൂർ വിമാനത്താവളം വഴി അനധികൃത സ്വർണം കടത്തുന്ന കരിയർമാരെ ആക്രമിച്ച് സർണം തട്ടുന്ന സംഭവം തുടർക്കഥയാണ്. സമാനമായ രണ്ട് കേസുകളിൽ കൊണ്ടോട്ടി പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയതാണ്. സംഘത്തിൽ നിന്ന് ശക്തമായ ഭീഷണി വരുമ്പോഴാണ് കരിയർമാർ പൊലീസിൽ പരാതിപ്പെടുന്നത്. കഴിഞ്ഞ വർഷം ആദ്യത്തിൽ കരിപ്പൂർ വിമാനത്താവളം വഴി അനധികൃത സ്വർണം കടത്തിയ കൊടുവള്ളി സ്വദേശിയായ യുവാവിനെ വയനാട്ടിൽ നിന്നുള്ള ക്വട്ടേഷൻ സംഘം ആക്രമിച്ച് സ്വർണം കവർച്ച ചെയ്തിരുന്നു.
കഴിഞ്ഞ മാർച്ചിലാണ് തിരുവമ്പാടി സ്വദേശിയായ സ്വർണ കരിയറെ ബന്ധു ഉൾപ്പെെടയുള്ള കടത്ത് സംഘം കാറിൽ കൊണ്ടു പോരും വഴി കൊണ്ടോട്ടി എടവണ്ണപ്പാറ റോഡിൽ മുണ്ടക്കുളത്ത് ക്വട്ടേഷൻ സംഘം കാറിലിടിച്ച് ആക്രമിച്ച് സ്വർണം കവർന്നത്. രണ്ടു കേസുകളിലെയും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story