Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതി കാമുകനൊപ്പം...

കോടതി കാമുകനൊപ്പം വിട്ട യുവതിയെ പിതാവിെൻറ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയി

text_fields
bookmark_border
missing
cancel

കോലഞ്ചേരി: കോടതി കാമുകനൊപ്പം വിട്ട യുവതിയെ പിതാവിെൻറ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയി. വടയമ്പാടി സ്വദേശി സാജു തുരുത്തികുന്നേലിെൻറ മകൾ ശിവകാമിയെയാണ് പിതാവിെൻറ നേതൃത്വത്തിൽ നാല് കാറിലായെത്തിയ സംഘം  കൊച്ചി-ധനുഷ്‌കോടി ദേശീയപാത ശാസ്താംമുകളിൽനിന്ന് തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ആലപ്പുഴ വണ്ടാനം സ്വദേശി രമേശിെൻറ മകൻ ശ്രീശാന്തിനൊപ്പമാണ് കോലഞ്ചേരി കോടതി ശിവകാമിയെ വിട്ടയച്ചത്. 

ആയുർവേദ ഡോക്ടറായ ശിവകാമിയും ബി.എസ്സി നഴ്‌സിങ് വിദ്യാർഥിയായ ശ്രീശാന്തും ബംഗളൂരുവിൽ  ഇേൻറൺഷിപ് ചെയ്യുന്നതിനിടെയാണ് പരിചയപ്പെട്ടത്. ഇവർ പിന്നീട് അഞ്ചൽ മഹാേദവ ക്ഷേത്രത്തിൽ  വിവാഹിതരായി. നാലുദിവസം മുമ്പ് ശിവകാമിയെ വീട്ടിൽനിന്ന് കാണാതായി. തുടർന്ന് പിതാവ് പുത്തൻകുരിശ് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിനിടെ വെള്ളിയാഴ്ച രാവിലെ യുവാവിെൻറ കുടുംബത്തോടൊപ്പം ശിവകാമി പുത്തൻകുരിശ് പൊലീസിൽ ഹാജരായി.

തുടർന്ന് പൊലീസ് കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയപ്പോൾ വിവാഹ രേഖകളടക്കം സമർപ്പിച്ച് ശ്രീശാന്തിനൊപ്പം പോകണമെന്ന് ശിവകാമി അറിയിച്ചു. കോടതി യുവതിയെ ശ്രീശാന്തിനൊപ്പം വിട്ടയച്ചു. തുടർന്ന് ആലപ്പുഴക്ക് യുവാവിനൊപ്പം മടങ്ങുംവഴിയാണ് നാല് കാറിലായെത്തിയ പിതാവിെൻറ നേതൃത്വത്തിെല സംഘം ഇവരെ ആക്രമിച്ച് ശിവകാമിയുമായി കടന്നത്. സംഘർഷത്തിൽ ശ്രീശാന്തിെൻറ സഹാദരൻ നിശാന്തിന് ഗുരുതര പരിക്കേറ്റു. ആക്രമിച്ചവരെ കണ്ടെത്താൻ പുത്തൻകുരിശ് പൊലീസ് ഇൻസ്‌പെക്ടർ സാജൻ സേവ്യറിെൻറ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgirl missingmalayalam news
News Summary - Girl missing-Kerala news
Next Story