Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലികയെ...

ബാലികയെ തട്ടിക്കൊണ്ടുപോയ കേസ്: കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

text_fields
bookmark_border
ബാലികയെ തട്ടിക്കൊണ്ടുപോയ കേസ്: കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും
cancel

കൊല്ലം: ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പ്രതികളെ വിട്ടുകിട്ടാൻ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷ വ്യാഴാഴ്ച പരിഗണിക്കും. വിശദമായ അന്വേഷണത്തിനായാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതെന്ന് അന്വേഷണത്തിന് നേതൃത്വംകൊടുക്കുന്ന ഡിവൈ.എസ്.പി എം.എം. ജോസ് ‘മാധ്യമ’ത്തോട് പറഞ്ഞു. കേസിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിരുന്നോ കൂടുതൽ കുട്ടികളെ ഇത്തരത്തിൽ തട്ടികൊണ്ടുപോകാൻ ശ്രമിച്ചോ കുട്ടിയെ തട്ടിക്കൊണ്ടുപോയതിനുപിന്നിൽ പണമല്ലാതെ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്.

പ്രതികൾ പോയ വഴികളിലെ സി.സി ടി.വി ദൃശ്യങ്ങൾ കൂടുതൽ പരിശോധനക്ക് വിധേയമാക്കും. പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ. പത്മകുമാർ (52), ഭാര്യ എം.ആർ. അനിതാകുമാരി (39), മകൾ പി. അനുപമ (21) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.മോചനദ്രവ്യത്തിനായി കുട്ടിയെ കാറിൽ കടത്തിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചെന്നാണ് കേസ്. ആദ്യഘട്ടം അന്വേഷിച്ച സംഘത്തിലും എം.എം. ജോസ് അംഗമായിരുന്നെങ്കിലും ഇപ്പോൾ അന്വേഷണത്തിന്‍റെ മേൽനോട്ടമാണ് അദ്ദേഹത്തിനുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime BranchKerala NewsCustody ApplicationKollam Child Kidnap
News Summary - Girl Abduction Case: Custody Application to be Considered Tomorrow
Next Story