Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്തെത്തിയ...

തിരുവനന്തപുരത്തെത്തിയ ജർമൻ വനിതയെ നാലുമാസമായി കാണാനില്ല

text_fields
bookmark_border
Lisa-german
cancel

ശംഖുംമുഖം: തലസ്ഥാനത്ത് എത്തിയ വിദേശ വനിതയെ നാല് മാസമായി കാണാനിെല്ലന്ന് പരാതി. ജര ്‍മന്‍ സ്വദേശി ലിസ വെയ്സിനെ (31) കാണാനിെല്ലന്ന് കാട്ടി മാതാവ് കാതറീന്‍ വെയ്സാണ് പരാ തി നൽകിയത്. ജര്‍മന്‍ പൊലീസിന് ലഭിച്ച പരാതി ഇന്ത്യയിലെ ജര്‍മന്‍ കോൺസുലേറ്റ് വഴി ഡി. ജി.പിക്ക് എത്തുകയായിരുന്നു. സംഭവം അന്വേഷിക്കാന്‍ ഡി.ജി.പി തിരുവനന്തപുരം സിറ്റി ക മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. വലിയതുറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിേഗ്രഷൻ വിവര പ്രകാരം മാര്‍ച്ച് ആറിന് സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍നിന്ന് കയറിയ ഇവര്‍ ഏഴിന് ഇന്‍ഡിഗോ വിമാനത്തില്‍ മൂന്ന് മാസത്തെ സന്ദർശക വിസയില്‍ തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയിട്ടുണ്ട്. യു.കെ സ്വദേശിയായ മുഹമ്മദലിയെന്ന സുഹൃത്തും ഒപ്പമുണ്ടായിരുന്നു. സന്ദര്‍ശിക്കുന്ന സ്ഥലത്തെക്കുറിച്ച് പൂരിപ്പിച്ച് നല്‍കേണ്ട േഫാമില്‍ കൊല്ലത്തെ അമൃതപുരിയിലേക്കാെണന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഒപ്പം വന്ന മുഹമ്മദലി ഒരാഴ്ചക്ക് ശേഷം മാർച്ച് 15ന് കൊച്ചിയില്‍നിന്ന് ദുബൈയിലേക്ക് മടങ്ങി.

ഇന്ത്യയിൽ എത്തിയശേഷം മാര്‍ച്ച് 10ന് ലിസ ഫോണില്‍ വിളിച്ചിരുന്നതായാണ് മാതാവിെൻറ പരാതിയിലുള്ളത്. അതിനുശേഷം വിവരങ്ങളില്ല. മൂന്നുമാസത്തെ സന്ദർശക വിസയുടെ കാലാവധി അവസാനിക്കുകയും ചെയ്തു. രണ്ടു കുട്ടികളുടെ മാതാവായ ലിസ ഭര്‍ത്താവുമായി പിണങ്ങിയാണ് കഴിയുന്നത്. കുട്ടികള്‍ അമേരിക്കയിലാണ്. 2011ല്‍ ഇസ്ലാം മതം സ്വീകരിച്ച ലിസ പിന്നീട് അതില്‍നിന്ന് തിരികെ മടങ്ങുന്നതിനുള്ള ശ്രമത്തിലായിരുന്നുവെന്നും അതിെൻറ ഭാഗമായിട്ടാണ് ഇന്ത്യയിലേക്ക് തിരിച്ചതെന്നും മാതാവിെൻറ പരാതിയില്‍ പറയുന്നു.

ഇൗ മാസം 29ാം തീയതിയാണ് വലിയതുറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്. അന്വേഷണം ആരംഭിച്ച പൊലീസ്, ലിസ അമൃതപുരിയില്‍ എത്തിയിരുന്നോ എന്നതുൾപ്പെടെ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണ്. ലിസയുടെ ഫോട്ടോ എല്ലാ പൊലീസ് സ്റ്റേഷനുകളിലും എത്തിക്കും.
ഇവരുടെ ഫോട്ടോയും െവച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്യും. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും ആലോചനയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsLissa Missing Case
News Summary - german women missing -kerala news
Next Story