Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജരേഖ നിർമിക്കാൻ...

വ്യാജരേഖ നിർമിക്കാൻ നിർദേശം നൽകിയത് ഫാ. ടോണി കല്ലൂക്കാരനെന്ന് മൊഴി

text_fields
bookmark_border
Alencherry
cancel

കൊച്ചി: സീറോ മലബാർ സഭ ആർച് ബിഷപ് മാർ ജോർജ‌് ആലഞ്ചേരിക്കെതിരെ വ്യാജരേഖ നിർമിക്കാൻ നിർദേശം നൽകിയത‌് ഫാ. ടോണി കല്ലൂക്കാരനാണെന്ന‌് സഭ കേസിലെ മൂന്നാം പ്രതി ആദിത്യയുടെ മ ൊഴി. അതിരൂപതക്കുവേണ്ടി ഇത് ചെയ്യണമെന്നായിരുന്നു ടോണി കല്ലൂക്കാരൻ തന്നോട് ആവശ്യപ ്പെട്ടതെന്ന് ആദിത്യ ചോദ്യം ചെയ്യലിൽ പൊലീസിനോട് വെളിപ്പെടുത്തി.

ആലുവ ഡിവൈ.എസ‌്.പി എ. വിദ്യാധരെൻറ നേതൃത്വത്തിൽ ആദിത്യയുമായി വിവിധ കേന്ദ്രങ്ങളിൽ തെളിവെടുപ്പ‌് നടത്തി. ഇയാളുടെ കുടുംബത്തിെൻറ ഉടമസ്ഥതയിെല എളംകുളം കോന്തുരുത്തിയിലെ ശ്രേഷ്ഠ ട്രേഡേഴ്സിലും പരിശോധന നടത്തി. ഒന്നര ദിവസത്തെ പൊലീസ‌് കസ‌്റ്റഡിക്കുശേഷം കോടതിയിൽ ഹാജരാക്കിയ ആദിത്യയെ വീണ്ടും റിമാൻഡ‌് ചെയ‌്തു.

കേസിൽ ആദിത്യയുടെ ജാമ്യാപേക്ഷ കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി. കേസില്‍ ഫാ. പോള്‍ തേലക്കാട്ടാണ‌് ഒന്നാം പ്രതി. ബിഷപ് ജേക്കബ‌് മനത്തോടത്ത‌്, ആദിത്യ, ഫാ. ടോണി കല്ലൂക്കാരൻ എന്നിവരാണ‌് യഥാക്രമം രണ്ടുമുതൽ നാലുവരെ പ്രതികൾ. ഭൂമി ഇടപാടിൽ മാർ ആലഞ്ചേരിയുടെ പേരിൽ വ്യാജ ബാങ്ക‌് അക്കൗണ്ടുകൾ ഉണ്ടാക്കിയെന്നാണ‌് കേസ‌്. അവ ഫാ. പോൾ തേലക്കാട്ട‌ിന‌് ഇ-മെയിൽ വഴി അയച്ചു. ബിഷപ് ജേക്കബ‌് മനത്തോടത്ത‌് ഇവ സീറോ മലബാർ സഭ സിനഡിൽ അവതരിപ്പിച്ചു.

വ്യാജരേഖയെന്ന‌് കണ്ടെത്തിയതോടെ സിനഡിെൻറ നിർദേശപ്രകാരം കേസ‌് നൽകുകയായിരുന്നു. പ്രതി ചേർത്തതോടെ ടോണി കല്ലൂക്കാരൻ മുൻകൂർ ജാമ്യത്തിന‌് എറണാകുളം ജില്ല കോടതിയിൽ അപേക്ഷ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:George Alencherrycardinal mar george alencherry
News Summary - George Alencherry-kerala news
Next Story