ഗവാസ്ക്കറിെൻറയും എ.ഡി.ജി.പിയുടെ മകളുടെയും പരാതി ഒരു െബഞ്ചിലേക്ക്
text_fieldsെകാച്ചി: പൊലീസ് ഡ്രൈവറെ മർദിച്ച കേസ് റദ്ദാക്കണമെന്ന എ.ഡി.ജി.പിയുടെ മകളുടെ ഹരജി ഗവാസ്കറിെൻറ ഹരജിക്കൊപ്പം പരിഗണിക്കാൻ മാറ്റി. ഗവാസ്കർ നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് വസ്തുതകളുടെ അടിസ്ഥാനത്തിലല്ലെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് എ.ഡി.ജി.പി സുധേഷ്കുമാറിെൻറ മകള്‍ നൽകിയ ഹരജിയിലാണ് രണ്ട് കേസും ഒപ്പം പരിഗണിക്കാൻ മാറ്റി കോടതി ഉത്തരവിട്ടത്. എ.ഡി.ജി.പിയുടെ മകളുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവാസ്കർ നൽകിയ ഹരജി മറ്റൊരു ബെഞ്ചിെൻറ പരിഗണനയിലാണ്. കേസുകള്‍ ഒരുമിച്ച് പരിഗണിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഫയലുകള്‍ ചീഫ് ജസ്റ്റിസിന് സമര്‍പ്പിക്കാന്‍ സിംഗിള്‍ ബെഞ്ച് രജിസ്ട്രിക്ക് നിര്‍ദേശം നല്കി.
ഗവാസ്കര്‍ മർദിച്ചപ്പോള്‍ തള്ളിമാറ്റുക മാത്രമാണുണ്ടായതെന്നാണ് ഹരജിക്കാരിക്കുവേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചത്. തള്ളിയതാണോ അടിച്ചതാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തിലൂടെ തെളിയട്ടെയെന്നും എന്തിനാണ് ആശങ്കപ്പെടുന്നതെന്നും കോടതി വാക്കാല്‍ ചോദിച്ചു. പൊലീസ് അന്വേഷണം തുടരെട്ട. ഒരുകേസിനെതിരെ കൗണ്ടർ കേസും നിലവിലുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തയുടന്‍ അത് റദ്ദാക്കാന്‍ മെഡിക്കല്‍ റിപ്പോർട്ടുമായി കോടതിയിലേക്ക് ഓടിയെത്തുന്നത് ശരിയല്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാൽ, ഗവാസ്കറിേൻറതിന് സമാന കേസില്‍ പൊലീസ് ഇതുപോലെ കര്‍ശന നിലപാടല്ല സ്വീകരിക്കുന്നതെന്ന് ഹരജിക്കാരിയുടെ അഭിഭാഷകൻ പറഞ്ഞു.
തുടർന്നാണ് രണ്ടുഹരജിയും ഒരുമിച്ച് പരിഗണിക്കേണ്ടതുേണ്ടായെന്ന് കോടതി ആരാഞ്ഞത്. കേസുകൾ ഒന്നിച്ച് പരിഗണിച്ചാൽ പൊലീസിന് രണ്ട് നിലപാട് സ്വീകരിക്കാവുന്ന അവസ്ഥ ഒഴിവാകുമെന്നും അതിനാൽ അതുതന്നെ ചെയ്യലാണ് നല്ലതെന്നും ഹരജിക്കാരിയുടെ അഭിഭാഷകൻ പറഞ്ഞു. സർക്കാറും ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചില്ല. തുടര്‍ന്നാണ് ഒരുമിച്ച് പരിഗണിക്കാൻ നിർദേശമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.