Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗാന്ധിയെ കൊന്നത്...

ഗാന്ധിയെ കൊന്നത് ആർ.എസ്.എസെന്ന് ഫേസ്ബുക് പോസ്റ്റിട്ട യൂത്ത് ലീഗ് പ്രവർത്തകനെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് താക്കീത്

text_fields
bookmark_border
ഗാന്ധിയെ കൊന്നത് ആർ.എസ്.എസെന്ന് ഫേസ്ബുക് പോസ്റ്റിട്ട യൂത്ത് ലീഗ് പ്രവർത്തകനെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് താക്കീത്
cancel

ഇരിട്ടി ഗാന്ധിജി​യെ വധിച്ചത് ആർ.എസ്.എസ് ആണെന്ന് ഫേസ്ബുക് പോസ്റ്റിട്ടതിന് കേസെടുക്കുമെന്ന് ​പൊലീസ് ഭീഷണിപ്പെടുത്തിയതായി ​യൂത്ത് ലീഗ് പ്രവർത്തകൻ. ജീവകാരുണ്യ പ്രവർത്തകനും യൂത്ത് ലീഗ് പ്രവർത്തകനുമായ സിയ പൊയിലനെയാണ് സി.ഐ മുഴക്കുന്ന് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കേസെടുക്കുമെന്ന് പറഞ്ഞത്.

യുവമോർച്ച പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ​​ത്രെ പൊലീസ് നീക്കം. എല്ലാ സത്യവും വിളിച്ച് പറയാനുള്ളതല്ലെന്നും ആർ.എസ്.എസ് ആണ് ഗാന്ധിജിയെ വധിച്ചത് എന്നത് സത്യമാണെങ്കിൽ പോലും അത് പറയേണ്ട കാര്യമി​ല്ലെന്നും സി.ഐ പറഞ്ഞതായി സിയ പൊയിലൻ ‘മാധ്യമ’ത്തോട് പറഞ്ഞു.

‘ഇന്ത്യയിൽ ആദ്യ ഭീകരാക്രമണം നടത്തിയത് RSS, ഗാന്ധിയെ കൊന്നത് RSS’ എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടതാണ് പരാതിക്കാധാരം. പൊലീസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി രംഗതെതത്തി. സംഘികൾ നൽകിയ പരാതിയിലാണ് സിയയെ പൊലീസ് വിളിപ്പിച്ചതെന്നും ഇതിനെ ചോദ്യം ചെയ്തപ്പോൾ കേസെടുക്കുമെന്ന ധിക്കാരം നിറഞ്ഞ മറുപടിയാണ് സി.ഐ നൽകിയതെന്നും കറകളഞ്ഞ സംഘിയുടെ ഭാഷയായിരുന്നു അതെന്നും റിജിൽ മാക്കുറ്റി ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. സത്യത്തിൽ പിണറായി ഭരണത്തിൽ സി.പി.ഐ നേതാവ് ആനിരാജ പറഞ്ഞത് നൂറു ശതമാനം ശരിയാണെന്നും കേരള പൊലീസിനെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണെന്നും അദ്ദേഹം കുറിച്ചു. ഗാന്ധിജിയെ വധിച്ചത് ആർ.എസ്.എസ് തന്നെയാണെന്നും കേസ് എടുക്കുന്നേൽ സംഘി പൊലീസ് എടുത്തോയെന്നും റിജിൽ മാക്കുറ്റി വെല്ലുവിളിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gandhi assassinationRSSYouth leaguekerala police
News Summary - Gandhi assassination: Youth league worker summoned to police station over facebook post
Next Story