Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.എസ്.എസ് ലക്ഷ്യം...

എൻ.എസ്.എസ് ലക്ഷ്യം മതേതര ജനാധിപത്യവും സാമൂഹിക നീതിയും –ജി. സുകുമാരൻ നായർ

text_fields
bookmark_border
g-sukumaran-nair
cancel

പെരുന്ന: മതേതരത്വം, ജനാധിപത്യം, സാമൂഹിക നീതി എന്ന പ്രഖ്യാപിത നയത്തിൽനിന്ന് എൻ.എസ് .എസ് പിന്നോട്ടില്ലെന്ന് പൗരത്വ ഭേദഗതി നിയമം വിഷയത്തിലെ നിലപാട് വ്യക്തമാക്കി ജനറ ൽ സെക്രട്ടറി ജി. സുകുമാരൻ നായർ. 143ാമത് മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായ അഖില കേരള നാ യര്‍ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന ഉണ്ടാകുന്ന തിന് മുേമ്പ മതേതരത്വവും ജനാധിപത്യവും സാമൂഹിക നീതിയും മുറുകെപ്പിടിക്കാൻ മന്നത ്ത് പത്മനാഭൻ പഠിപ്പിച്ചിട്ടുണ്ട്. ഇവ മൂന്നും സംരക്ഷിക്കുകയെന്നതാണ് എൻ.എസ്.എസ് നിലപാട്. പൗരത്വ നിയമഭേദഗതി വിഷയത്തിലും ഇതു തന്നെയാണ് നിലപാട്. സകല സമുദായങ്ങളും പരസ്പരം സഹകരിക്കുന്ന കേരളമാണ് മന്നത്തിെൻറ സ്വപ്നം. അതുതന്നെയാണ് ഓരോ നായരുടെയും സ്വപ്നം.

ശബരിമല വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ നിലപാട് അദ്ദേഹം ആവർത്തിച്ചു. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്‍.എസ്.എസിനോട് നീതി പുലര്‍ത്തിയില്ല. സംസ്ഥാന സര്‍ക്കാർ എൻ.എസ്.എസിനെ ദ്രോഹിക്കുകയും ചെയ്തു. മുന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത സുകുമാരൻ നായർ ദേവസ്വം നിയമനങ്ങളിൽ സാമ്പത്തിക സംവരണം നടപ്പാക്കാത്തതിലുള്ള പ്രതിഷേധവും വ്യക്തമാക്കി. മുന്നാക്കക്കാരുടെ സാമ്പത്തിക സംവരണ വിഷയത്തിൽ സർക്കാറിെൻറ ഔദാര്യത്തിലായാലും നമ്മുടെ സമ്മർദത്തിലായാലും കാര്യം നടന്നു. എൻ.എസ്.എസ് ആവശ്യപ്പെട്ട മാനദണ്ഡങ്ങൾ അംഗീകരിച്ച് സാമ്പത്തിക സംവരണം നടപ്പാക്കുന്നതിൽ സന്തോഷമുണ്ട്. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവരണത്തിൽ ഒരു നിലപാടും ദേവസ്വം നിയമനങ്ങളിലേക്കുള്ള സംവരണത്തിൽ മറ്റൊരു നിലപാടും സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണ്. ഈ വിഷയത്തിലെ കുരുക്ക് അഴിക്കാൻ എല്ലാ നടപടിയും സ്വീകരിക്കും.

ഒരിക്കൽ സംവരണം ലഭിച്ച വിഭാഗങ്ങൾക്ക് കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ വീണ്ടും നൽകാനുള്ള നീക്കത്തിനെതിരെ ഏതറ്റംവരെയും പോകും. സാമൂഹിക നീതിയാണ് എൻ.എസ്.എസ് ലക്ഷ്യം. അനീതിക്കെതിരെ ശരിദൂരം കണ്ടെത്തും. എല്ലാവരോടും സമദൂരമാണെങ്കിലും അതിലെ ശരിദൂരം എങ്ങനെ പ്രയോഗിക്കുമെന്നതാണ് വിഷയം. സ്വന്തംകാര്യത്തിനു വേണ്ടിയല്ല ശരിദൂരം കണ്ടെത്തിയത്. നമ്മുടെ വിശ്വാസങ്ങൾക്ക് എതിരായി നിൽക്കുന്നവർക്കെതിരെയാണ് പാർലമെൻറ് തെരഞ്ഞെടുപ്പിൽ ശരിദൂരം കണ്ടെത്തിയത്. അത് രാഷ്ട്രീയമല്ല. വിശ്വാസം സംരക്ഷിക്കാൻ മനസ്സുള്ളവർക്കാണ് വോട്ട് ചെയ്യാൻ പറഞ്ഞത്. ഒരു പാർട്ടിയുടെയും ആഭ്യന്തര വിഷയത്തിൽ ഇടപെടില്ല. എൻ.എസ്.എസിെൻറ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്താൻ ആരെയും അനുവദിക്കില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

എസ്.എൻ.ഡി.പിക്ക് പരോക്ഷ വിമർശനം
ചങ്ങനാശേരി: രാവിലെയും ഉച്ചക്കും വൈകീട്ടും വാക്കുമാറ്റുന്നവരുടെ ഇടയിൽ ചെന്നിരുന്ന് അഭിപ്രായം പറയാൻ കഴിയാത്തതിനാലാണ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പെങ്കടുക്കാതിരുന്നതെന്ന് സുകുമാരൻ നായർ പറഞ്ഞു. മുഖ്യമന്ത്രി യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. സൗകര്യപൂര്‍വം നയം തിരുത്തുന്നവര്‍ക്കൊപ്പം തല്‍ക്കാലം ചേരാനില്ലെന്നാണ് ഇതിന് മറുപടി നൽകിയത്.

അർഥഗര്‍ഭമായ ചിരിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത്തരക്കാർക്കൊപ്പം യോഗങ്ങളിൽ പങ്കെടുക്കില്ലെന്നും എസ്.എൻ.ഡി.പിയെ പരോക്ഷമായി വിമർശിച്ച് സുകുമാരൻ നായർ പറഞ്ഞു. എൻ.എസ്.എസ് നിലപാട് എപ്പോഴും ആവർത്തിക്കേണ്ടതില്ല. മതേതരത്വമാണ് എന്നും ഉയർത്തിപ്പിടിക്കുന്നത്. നൂറുവര്‍ഷം മുമ്പ് ആരംഭംകുറിക്കുമ്പോള്‍ മന്നത്ത് പത്മനാഭന്‍ സ്വീകരിച്ച പ്രതിജ്ഞയില്‍നിന്ന് എന്‍.എസ്.എസ് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nssg sukumaran nairkerala newsmalayalam news
News Summary - G sukumaran Nair NSS -Kerala News
Next Story