Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളി വൈദികൻ ടോം...

മലയാളി വൈദികൻ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു- വിഡിയോ

text_fields
bookmark_border
മലയാളി വൈദികൻ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു- വിഡിയോ
cancel

മസ്കത്ത്: പ്രാർഥന സഫലമാക്കി മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന് (57) ഭീകരരുടെ തടങ്കലിൽനിന്ന് ഒന്നര വർഷത്തിനുശേഷം മോചനം. 2016 മാർച്ച് നാലിന് യമനിലെ ഏദനിൽനിന്ന് തട്ടിക്കൊണ്ടുപോയ അദ്ദേഹത്തെ ചൊവ്വാഴ്ച രാവിലെ റോയൽ ഒമാൻ എയർഫോഴ്സിെൻറ പ്രത്യേക വിമാനത്തിലാണ് മസ്കത്തിലെത്തിച്ചത്. ദീർഘനാളത്തെ തടവിനെ തുടർന്ന് പരിക്ഷീണിതനാണ് ഫാദർ ടോമെന്ന് ഒമാൻ ടെലിവിഷൻ ദൃശ്യങ്ങളിൽ വ്യക്തമാണ്. താടിയും മുടിയും വളർന്ന നിലയിലാണ്. കൈവരികളിൽ ബലമായി പിടിച്ചാണ് വിമാനത്തിൽനിന്നിറങ്ങിയത്. 

വിമാനത്താവളത്തിൽനിന്ന് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയ അദ്ദേഹത്തെ ചികിത്സക്കുശേഷം പ്രത്യേക വിമാനത്തിൽ വത്തിക്കാനിലേക്ക് കൊണ്ടുപോയതായി അറിയുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഒൗദ്യോഗിക സ്ഥിരീകരണമില്ല. ഇദ്ദേഹം ഒമാൻ വിട്ടതായി ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചു. എന്നാൽ, എവിടേക്കാണ് പോയതെന്നത് സംബന്ധിച്ച് എംബസിക്കും വ്യക്തതയില്ല. വത്തിക്കാെൻറ അഭ്യർഥനയനുസരിച്ചാണ് വിഷയത്തിൽ ഇടപെടാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് നിർദേശം നൽകിയതെന്ന് ഒമാൻ സർക്കാർ അറിയിച്ചു. ഒമാൻ വിദേശകാര്യ മന്ത്രാലയം യമനിലെ വിമതരുമായും പ്രാദേശിക ഗ്രൂപ്പുകളുമായും ചർച്ച നടത്തിയതിനെ തുടർന്നാണ് മോചനം സാധ്യമായത്. 

കോട്ടയം പാലാ രാമപുരത്ത് ഉഴുന്നാലിൽ പരേതരായ വർഗീസിെൻറയും ത്രേസ്യാക്കുട്ടിയുടെയും മകനാണ് ഫാ. ടോം. മദർ തെരേസ രൂപംനൽകിയ മിഷനറീസ് ഒാഫ് ചാരിറ്റി സന്യാസ സമൂഹം യമനിലെ തെക്കൻ തുറമുഖ നഗരമായ ഏദനിൽ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണ് ഭീകരർ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. 2016 മാർച്ച് നാലിന് രാവിലെ 8.30ഒാടെയായിരുന്നു സംഭവം. വൃദ്ധസദനത്തിൽ കയറിയ സംഘം 16 പേരെ വെടിവെച്ചു കൊന്നശേഷം ഫാ. ടോമിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. യമനിൽ പാർപ്പിച്ചിരുന്ന അദ്ദേഹത്തെ ഭീകരർ കൊലപ്പെടുത്തിയെന്ന് ഒന്നിലധികം തവണ റിപ്പോർട്ടുണ്ടായി. ദുഃഖവെള്ളിയാഴ്ച കുരിശിൽ തറച്ചെന്ന വാർത്തയും വന്നു. 

കഴിഞ്ഞ ഡിസംബറിൽ പുറത്തുവന്ന വിഡിയോയിൽ തെൻറ മോചനത്തിന് കേന്ദ്രസർക്കാർ ഗൗരവതരമായ നീക്കം നടത്തിയിട്ടില്ലെന്ന് ടോം ഉഴുന്നാലിൽ ആരോപിച്ചിരുന്നു. ഫാദറിെൻറ കുടുംബാംഗങ്ങൾക്ക് പുറമെ സലേഷ്യൻ സന്യാസ സഭാംഗങ്ങളും സീറോ മലബാർ സഭ പ്രതിനിധികളും പല തവണ കേന്ദ്ര, സംസ്ഥാന സർക്കാറുകളെ സമീപിച്ചിരുന്നു. എന്നാൽ, ആഭ്യന്തര പ്രശ്നങ്ങളാൽ കലുഷിതമായ യമനിൽ ഇന്ത്യൻ എംബസി പ്രവർത്തനം നിലച്ചത് കേന്ദ്ര സർക്കാറിെൻറ നേരിട്ടുള്ള ഇടപെടലിന് തടസ്സമായി. തുടർന്നാണ്, ഒമാെൻറ സഹായം തേടിയത്. 2014 സെപ്റ്റംബർ ആറിന് മാതാവിെൻറ മരണവുമായി ബന്ധപ്പെട്ടും 2015 മാർച്ച് 22ന് ബന്ധുവിെൻറ മരണവുമായി ബന്ധപ്പെട്ടും ഫാ. ടോം നാട്ടിലെത്തിയിരുന്നു. 2015ൽ വന്നപ്പോൾ ഒരുമാസം നാട്ടിൽ തങ്ങിയാണ് മടങ്ങിയത്.


ഏറെ സന്തോഷം –സുഷമ സ്വരാജ്
ന്യൂഡൽഹി: ഫാ. ടോം ഉഴുന്നാലിലിെൻറ മോചനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം അറിയിച്ചത്. ‘ഫാ. ടോം ഉഴുന്നാലിലിനെ രക്ഷപ്പെടുത്തിയ വിവരം സന്തോഷത്തോടെ ഞാൻ അറിയിക്കുന്നു’വെന്ന് സുഷമ പറഞ്ഞു.  ഇക്കാര്യത്തിൽ ഒമാൻ സർക്കാർ നടത്തിയ ശ്രമങ്ങൾക്ക് ഇന്ത്യ നന്ദി പറഞ്ഞു.
 



 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanyemenkerala newsmalayalam newsfr tom uzhannalIS Jail
News Summary - Fr.Tom Uzhannal Free From Yemen-Kerala News
Next Story