Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുന്നണി മാറ്റം;...

മുന്നണി മാറ്റം; പുറത്തു നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ജോസ് കെ.മാണി

text_fields
bookmark_border
മുന്നണി മാറ്റം; പുറത്തു നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ജോസ് കെ.മാണി
cancel
Listen to this Article

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള കോൺഗ്രസ് മാണി വിഭാഗം മുന്നണി വിട്ടേക്കാമെന്ന അഭ്യൂഹം ശക്തമാവുന്നതിനിടെ ​പ്രതികരണവുമായി ജോസ് കെ. മാണി. പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കേരള കോൺഗ്രസ് എം ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകുമെന്നും ജോസ്.കെ മാണി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം തന്നെ ആണെന്ന് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ജോസ്. കെ മാണി പറഞ്ഞു. ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നത്. ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയിൽ പങ്കെടുക്കാതിരുന്നത്. ഈ വിവരം മുന്നണി നേതാക്കളെ മുൻകൂർ അറിയിച്ചതാണ്. കൂടാതെ, പാർട്ടിയുടെ മുഴുവൻ എം.എൽ.എമാരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും ജോസ്.കെ മാണി കുറിച്ചു.

ഇതിന്‍റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. സത്യം ഇതായിരിക്കേ ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ബോധപൂർവ്വം പാർട്ടിയെ അസ്ഥിരപ്പെടുത്താൻ ഉള്ള അജണ്ടയുടെ ഭാഗമാണെന്നും ജോസ്.കെ മാണി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Congress MJose K. ManiLDFKerala story
News Summary - Front change; Jose K. Mani says discussions taking place outside have nothing to do with the party
Next Story