Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതിമുറികളിൽ വേവാതെ...

കോടതിമുറികളിൽ വേവാതെ സർക്കാറിന്‍റെ ഭക്ഷ്യകിറ്റ്

text_fields
bookmark_border
കോടതിമുറികളിൽ വേവാതെ സർക്കാറിന്‍റെ ഭക്ഷ്യകിറ്റ്
cancel

തിരുവനന്തപുരം: കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യ, ഓണക്കിറ്റുകൾ വിതരണം ചെയ്ത ഇനത്തിൽ റേഷൻ കടയുടമകൾക്ക് നൽകാനുള്ള കമീഷൻ തുക നാലുമാസത്തിനകം കൈമാറണമെന്ന ഹൈകോടതി വിധി സർക്കാർ ചോദിച്ചുവാങ്ങിയ അടി. ഇതോടെ, സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സർക്കാറിന് 43 കോടിയോളം രൂപ അടിയന്തരമായി കണ്ടെത്തേണ്ടിവരും. സുപ്രീംകോടതി ഉത്തരവ് വന്നിട്ടുപോലും കമീഷൻ നൽകുന്നില്ലെന്നാരോപിച്ച് 6200ഓളം വരുന്ന റേഷൻ കടയുടമകൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ 2020 ഏപ്രിൽ മുതൽ 2021 ആഗസ്റ്റ് വരെ 13 തവണയാണ് ഒന്നാം പിണറായി സർക്കാർ റേഷൻകാർഡ് ഉടമകൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്. ഏപ്രിൽ-മേയ് മാസങ്ങളിൽ വിതരണം ചെയ്ത 84,48,016 കിറ്റുകൾക്ക് ഏഴു രൂപ നിരക്കിൽ 5.91 കോടിയും 2020 ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ വിതരണം ചെയ്ത 93,78,536 ഓണക്കിറ്റുകൾക്ക് അഞ്ചു രൂപ നിരക്കിൽ 4.68 കോടിയും 2021 മേയിൽ വിതരണം കിറ്റുകൾക്ക് 4.26 കോടിയും സർക്കാർ വ്യാപാരികൾക്ക് നൽകി. എന്നാൽ, ബാക്കി 10 മാസത്തെ കമീഷൻ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സേവനമായി കാണാമെന്നായിരുന്നു സർക്കാറിന്‍റെ ആവശ്യം. സർക്കാർ നിലപാട് തള്ളി ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും ഭരണാനുകൂല സംഘടനയായ കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷനും (എ.ഐ.ടി.യു.സി) കോടതിയെ സമീപിക്കുകയായിരുന്നു.

കിറ്റ് വിതരണം സേവനമായി കാണാനാകില്ലെന്ന് ഹൈകോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും അറിയിച്ചിട്ടും പണിയെടുത്തവർക്ക് കൂലി നൽകാൻ സർക്കാർ തയാറായില്ല. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. അവിടെയും തിരിച്ചടിയാണ് കാത്തിരുന്നത്. സുപ്രീംകോടതി വിധി എതിരായിട്ടും സർക്കാർ തെറ്റുതിരുത്തിയില്ല. പകരം കിറ്റ് വിതരണത്തിൽ സഹകരിച്ച 14,173 റേഷൻ വ്യാപാരികൾക്കും കമീഷൻ നൽകുന്നതിനു പകരം കേസിനുപോയ സംഘടന നേതാക്കളടക്കം ആറുപേർക്ക് മാത്രമായി 10 മാസത്തെ പണം അനുവദിച്ചു.

കേസിന് പോകാതിരുന്ന ശേഷിക്കുന്ന വ്യാപാരികൾ കമീഷൻ ആവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും പണം നൽകിയില്ല. തുടർന്നാണ് അവരും ഹൈകോടതിയെ സമീപിച്ചത്. വരുന്ന മാർച്ചിനുള്ളിൽ പണം പൂർണമായി നൽകണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആദ്യം സർക്കാറിനോട് ആവശ്യപ്പെട്ടത്.

എന്നാൽ, സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മേയ് വരെ സാവകാശം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentration shopHigh court orderfoodkit
News Summary - Free food, onakkits distribution Commission amount to be given to the rationshop owners within four months- High Court verdict
Next Story