Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗജന്യ ഭക്ഷ്യകിറ്റ്...

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം പാളി

text_fields
bookmark_border
food-kit-distribution.jpg
cancel

തൃശൂർ: മുൻഗണന വിഭാഗത്തിന് സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യകിറ്റ് വിഷുവിന് മ ുമ്പ് വിതരണം പൂർത്തിയാക്കാനായില്ല. അവധി ദിവസമായ ഞായറാഴ്ച 17 വിഭവങ്ങൾ അടങ്ങിയ കിറ്റ്  5,75,254 അന്ത്യോദയ വിഭാഗക്കാർക്കാണ് വിതരണം ചെയ്തത്. 5,92,462 അന്ത്യോദയ കാർഡുകളിൽ ബാക്കി 17,208 പേർക്കു കൂടി വിതരണം ചെയ്യേണ്ടതുണ്ട്. ശേഷം മാത്രമേ മുൻഗണന വിഭാഗത്തിന് വിതരണം തുടരാനാവൂ. 31,51,309 മുൻഗണന കാർഡുകൾക്കാണ് കിറ്റ് വിതരണം െചയ്യേണ്ടത്. മുഴുവൻ കാർഡുക ൾക്കും കിറ്റ് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും റേഷൻ ഗുണഭോക്താക്കൾക്ക് തന്നെ നൽകാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.

25,04,937 മുൻഗണനേതര കാർഡുകൾക്കും 24,81,189 പൊതു കാർഡുകൾക്കും പിന്നാലെ വിതരണം ചെയ്യണം. കിറ്റ് വേണ്ടാത്തവർക്ക് 6235280280 എന്ന ഫോൺ നമ്പറിലേക്ക് 10 അക്ക റേഷൻകാർഡ് നമ്പർ എസ്.എം.എസ് ചെയ്താൽ മതി. പരിപ്പ് വർഗങ്ങൾ പലതും തുറന്ന വിപണിയിൽ നിന്ന് വാങ്ങിയാണ് വിധവകൾ അടക്കം അഗതികൾക്കുമുള്ള അന്ത്യോദയ കിറ്റ് ഒരുക്കിയത്. ചെറുപയർ, തുവര, അവസാന നിമിഷം കിറ്റിൽ ഇടംപിടിച്ച ഗോതമ്പ് നുറുക്ക് എന്നിവയാണ് ഗോഡൗൺ മാനേജിങ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് സൈപ്ലകോ അധികൃതരുടെ അനുമതി പ്രകാരം തുറന്ന വിപണിയിൽനിന്ന് വാങ്ങി കിറ്റിലാക്കിയത്. ഇതോടെ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ പറഞ്ഞ മൂന്നു മാസത്തേക്കുള്ള പയർ വർഗങ്ങൾ സ്റ്റോക്ക് ഉണ്ടെന്ന കാര്യം ശരിയല്ലെന്ന് െതളിഞ്ഞു. 20 ശതമാനത്തിലധികം സാധനങ്ങൾ പ്രാദേശികമായി വാങ്ങിയാണ് കിറ്റ് ഒരുക്കിയത്.

അന്ത്യോദയക്ക് പുറമേ റേഷൻ ഗുണഭോക്താക്കളായ മുൻഗണന വിഭാഗങ്ങൾക്കുള്ള കിറ്റ് ഒരുക്കുന്നതിന് ആവശ്യമായ സാധനങ്ങൾ ഗോഡൗണുകളിലില്ല. ഇത് വരുന്ന മുറക്ക് നൽകാം എന്ന നിലപാടാണ് സപ്ലൈകോ ഔട്ട്ലെറ്റ് അധികൃതർക്കുള്ളത്. ഈ മാസം അവസാനത്തോടെ മുൻഗണന വിഭാഗത്തിെൻറ വിതരണം പൂർത്തിയാക്കാനാവുമെന്നാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്. അതിനിെട കിറ്റ് ഒരുക്കുന്നതിെൻറ ഭാഗമായ നിയന്ത്രണത്തിെൻറ പശ്ചാത്തലത്തിൽ ഔട്ട്ലെറ്റുകളിെല വിറ്റുവരവിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്.

‘ഉപേക്ഷിച്ചത്’ ആവശ്യപ്പെട്ടവർ ഏറെ

കോട്ടയം: സൗജന്യ കിറ്റ് കൈവിട്ടതല്ല, എസ്.എം.എസ് ൈകവിട്ട് പറന്നതാണ്; വേണ്ടെന്നറിയിച്ച ആറായിരത്തോളം റേഷൻകാർഡ് ഉടമകൾ വീണ്ടും സർക്കാറിെൻറ സൗജന്യ കിറ്റ് തേടി രംഗത്ത്! റേഷന്‍ കടകള്‍ വഴി വിതരണം നടത്തുന്ന പലവ്യഞ്ജന കിറ്റുകള്‍ ആവശ്യമില്ലാത്തവർക്ക് പാവങ്ങൾക്ക് സംഭാവന ചെയ്യാൻ സിവിൽ സപ്ലൈസ് വകുപ്പ് സൗകര്യമൊരുക്കിയിരുന്നു. ഇതനുസരിച്ച് 25,500 കാർഡുടമകളാണ് കിറ്റ് വേണ്ടെന്ന് അറിയിച്ചത്.

ഇതിൽ 23,000 പേർ എസ്.എം.എസിലൂടെയും 2500 പേർ വെബ്സൈറ്റിലൂടെയുമാണ് സമ്മതം അറിയിച്ചത്. എന്നാൽ, എസ്.എം.എസ് വഴി വേണ്ടെന്ന് അറിയിച്ചവരിൽ ഒരുവിഭാഗമാണ് തെറ്റായി മെസേജ് ചെയ്യുകയായിരുെന്നന്നും കിറ്റ് നൽകണമെന്നും ആവശ്യപ്പെട്ട് എത്തിയത്.

എസ്.എം.എസ് ശ്രദ്ധിച്ചില്ലെന്നും കിറ്റ് നൽകണമെന്നും കാട്ടി ഇവർ എസ്.എം.എസുകൾ തിരിച്ചയക്കുകയാണ്. വകുപ്പിെൻറ കാൾ െസൻററിലേക്കും കൺട്രോൾ റൂമിലേക്കും പരാതി എത്തുന്നുമുണ്ട്. ഇതോടെ പരാതിയുമായെത്തുന്നവർക്ക് കിറ്റ് നൽകാൻ തീരുമാനിച്ചു.

ആക്ഷേപം അറിയിക്കാം

തൃശൂർ: സൗജന്യ റേഷൻ, സൗജന്യ പലവ്യഞ്ജന കിറ്റ് എന്നിവയുടെ വിതരണം സംബന്ധിച്ച് ആക്ഷേപമോ പരാതിയോ ഉണ്ടെങ്കിൽ സംസ്ഥാന ഭക്ഷ്യ കമീഷൻ അംഗങ്ങളെ നേരിട്ടോ, മെസേജ് മുഖേനയോ അറിയിക്കാം.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം- കെ. ദിലീപ്കുമാർ (9447303611), കൊല്ലം, കോഴിക്കോട്, കണ്ണൂർ- അഡ്വ. പി. വസന്തം (9048721616), ആലപ്പുഴ, എറണാകുളം, ഇടുക്കി- അഡ്വ. ബി. രാജേന്ദ്രൻ (9447743103), തൃശൂർ, പാലക്കാട്, മലപ്പുറം- വി. രമേശൻ (9447451912), കാസർകോട്, വയനാട്- എം. വിജയലക്ഷ്മി (9605238263) എന്നിവർക്കാണ് ചുമതല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsfood kitfood kit distribution
News Summary - free food kit distribution problem -kerala news
Next Story